അഞ്ചു വർഷം കൊണ്ട് കൈയിലെത്തിയത് 5654 കോടി രൂപ, സർക്കാരിന് ലാഭം കിട്ടുന്നതിങ്ങനെ

പ്രതീകാത്മക ചിത്രം
അഞ്ചുവർഷത്തെ ലാഭം ₹5654 കോടി
തൃശൂർ: 2021-22 മുതൽ 2025-26 വരെയുള്ള അഞ്ച് സാമ്പത്തിക വർഷത്തിനിടെ ലോട്ടറി വിൽപ്പനയിലൂടെ സംസ്ഥാന ഖജനാവിലെത്തിയത് 5,654.05 കോടി രൂപ. നിർദ്ധനരായ രോഗികൾക്ക് ആശ്വാസമേകുന്ന കാരുണ്യ ചികിത്സാനിധിയിലേക്ക് ഈ കാലയളവിൽ 324.62 കോടിയും ലോട്ടറി വിൽപ്പനയിലൂടെ കൈമാറി.
2025-26ലാണ് കൂടുതൽ തുക ലോട്ടറിയിലൂടെ സർക്കാരിലേക്ക് എത്തിയത്. 1774.52 കോടി. ഏറ്റവും കുറവ് 2021-22ൽ- 559.64 കോടി. കാരുണ്യ പദ്ധതിയിലേക്ക് ലോട്ടറി വിൽപ്പനയിലൂടെ കൂടുതൽ തുക ലഭിച്ചത് 2024-25ൽ- 86 കോടി.
ഭാഗ്യക്കുറി വകുപ്പിൽ നിന്നുള്ള വരുമാനം സർക്കാരിന്റെ പൊതു അക്കൗണ്ടിലേക്കാണ് അടയ്ക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റുകൾക്ക് കൃത്യമായ രേഖകൾ ഹാജരാക്കിയവർക്കെല്ലാം സമയബന്ധിതമായി തുക വിതരണം ചെയ്തു. എന്നാൽ, ഹാജരാക്കാത്ത സമ്മാനാർഹമായ ടിക്കറ്റുകളുടെ കണക്ക് ക്രോഡീകരിച്ച് സൂക്ഷിക്കുന്നില്ല. ഇത്തരം തുകകൾക്കായി പ്രത്യേക അക്കൗണ്ടും നിലവിലില്ല.
അഞ്ചുവർഷത്തെ ലാഭം
(കോടി രൂപയിൽ)
2021-22- 559.64
2022-23- 1,018.63
2023-24- 1,203.27
2024-25- 1,101.99
2025-26- 1,774.52
ആകെ- 5,654.05
കാരുണ്യ ചികിത്സാ
നിധിയിലേക്കുള്ള വിഹിതം
(കോടി രൂപയിൽ)
2021-22- 44.22
2022-23- 70.00
2023-24- 50.00
2024-25- 86.10
2025-26- 74.30
English Summary
Kerala’s state lottery netted ₹5,654.05 crore for the state exchequer between 2021-22 and 2025-26. Additionally, ₹324.62 crore was contributed to the Karunya Benevolent Fund for patient aid. 2025-26 recorded the highest profit, while 2021-22 had the lowest. Notably, unclaimed prize money is neither consolidated nor maintained in a separate account.
News ⏭️


