BUSINESS

കുടുംബശ്രീ പുറത്ത്; എന്താണ് കെ- ഡിസ്‌ക്? കേരളത്തില്‍ ഇതിന്റെ പ്രവര്‍ത്തനം എങ്ങനെ, സാധാരണക്കാര്‍ അറിയാന്‍


K-Disc Kudumbashree Controversy: കേരളത്തിലെ അഭ്യസ്തവിദ്യരായ യുവ ജനതയ്ക്ക് തൊഴില്‍ നല്‍കാനും, നൈപുണ്യ വികസനം ഉറപ്പാക്കാനും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ തന്ത്രപ്രധാന ചിന്താസമിതിയാണ് കെ-ഡിസ്‌ക് . കെ- ഡിസ്‌കിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് കുടുംബശ്രീയെ ഒഴിവാക്കിയതായുള്ള വാര്‍ത്തകള്‍ സംസ്ഥാനത്ത് വന്‍ തര്‍ക്കങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിക്ക് കീഴില്‍ വീടുതോറും കയറിയിറങ്ങി തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും, പ്രാദേശിക ഏകോപനം നടത്തുകയും ചെയ്തിരുന്ന കുടുംബശ്രീയുമായുള്ള കരാര്‍ അവസാനിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. വിഡി സതീശന്‍ സര്‍ക്കാരിന്റെ പുതിയ നീക്കത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തു വന്നിരിക്കുന്നതില്‍ മുന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലും ഉള്‍പ്പെടുന്നു. സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നാണ് അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചത്. ആഗോള ശ്രദ്ധ നേടിയ കുടുംബശ്രീയെ കെ ഡിസ്‌കില്‍ നിന്ന് അകറ്റിയതോടെ ഈ പദ്ധതി തന്നെ ഉപേക്ഷിക്കാനുള്ള നീക്കത്തിലാണോ പുതിയ സംസ്ഥാന സര്‍ക്കാര്‍ എന്ന ആശങ്കയും ശക്തമാകുന്നുണ്ട്. കെ-ഡിസ്‌കിന്റെ പ്രവര്‍ത്തനങ്ങളും, കുടുംബശ്രീയെ ഒഴിവാക്കിയതിന് പിന്നിലെ സാമ്പത്തിക- സൗകര്യപരമായ കാരണങ്ങളും മനസിലാക്കാം.എന്താണ് കെ-ഡിസ്‌ക് (K-DISC)?Kerala Development and Innovation Strategic Council (കേരള ഡെവലപ്മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍) എന്നതാണ് കെ- ഡിസ്‌കിന്റെ പൂര്‍ണ്ണരൂപം. സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒരു തന്ത്രപ്രധാന ചിന്താസമിതി (Think-tank) എന്ന ഇതിനെ വിശേഷിപ്പിക്കാം. ശാസ്ത്ര സാങ്കേതികവിദ്യ, ഉല്‍പ്പന്ന- പ്രക്രിയ നവീകരണം, നൈപുണ്യ വികസനം, തൊഴില്‍ അവസരങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.2018 -ല്‍ എല്‍ഡിഎഫ് (LDF) സര്‍ക്കാറിന്റെ കാലത്താണ് കെ-ഡിസ്‌ക് രൂപീകരിച്ചത്. 2021 മേയില്‍ ഇതിനെ പ്രത്യേക സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്തു. മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ.എം. എബ്രഹാം ആയിരുന്നു ആദ്യ ചെയര്‍പേഴ്‌സണ്‍. മുഖ്യമന്ത്രി ചെയര്‍മാനും, ധനകാര്യ മന്ത്രി വൈസ് ചെയര്‍മാനുമായ ഭരണസമിതിയാണ് കെ- ഡിസ്‌കിന്റെ നട്ടെല്ല്.കേരളത്തില്‍ കെ-ഡിസ്‌ക് എന്താണ് ചെയ്യുന്നത്? യുവാക്കള്‍ക്ക് നൈപുണ്യ പരിശീലനവും തൊഴിലും ലഭ്യമാക്കാനുള്ള പ്രധാന പദ്ധതികള്‍ നടപ്പിലാക്കുന്ന കേരള നോളജ് ഇക്കോണമി മിഷന്‍ (KKEM) കൈകാര്യം ചെയ്യുന്നു. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളില്‍ നിന്നും നവീനാശയങ്ങള്‍ കണ്ടെത്താനും വളര്‍ത്താനും സഹായിക്കുന്ന യങ് ഇന്നൊവേറ്റേഴ്‌സ് പ്രോഗ്രാം (YIP) നടപ്പാക്കുന്നു. തൊഴിലന്വേഷകരെയും തൊഴില്‍ദാതാക്കളെയും നേരിട്ട് ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ വര്‍ക്ക്‌ഫോഴ്‌സ് പ്ലാറ്റ്ഫോം (DWMS) കൈകാര്യം ചെയ്യുന്നു. ജില്ലകള്‍ കേന്ദ്രീകരിച്ച് ചെറുകിട വ്യവസായ കൂട്ടായ്മകളെ പിന്തുണയ്ക്കുന്നതിനുള്ള വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ ഐഡിയ (ODOI) നടപ്പാക്കുന്നു.കെ-ഡിസ്‌കില്‍ നിന്ന് കുടുംബശ്രീയെ ഒഴിവാക്കിയത് എന്തുകൊണ്ട്?കെ- ഡിസ്‌കും, കുടുംബശ്രീ യും തമ്മിലുള്ള കരാര്‍ കാലാവധി പൂര്‍ത്തിയായി. നോളജ് ഇക്കോണമി മിഷനുമായി ബന്ധപ്പെട്ട് കുടുംബശ്രീ ഒപ്പുവെച്ചിരുന്ന ആക്ഷന്‍ പ്ലാനിന്റെയും, ധാരണാപത്രത്തിന്റെയും (MoU) കാലാവധിയാണു പൂര്‍ത്തിയായത്. പദ്ധതിയുടെ പ്രവര്‍ത്തനം പുനഃപരിശോധിക്കാനും, ചെലവുകള്‍ പുനഃക്രമീകരിക്കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് കുടുംബശ്രീ വഴിയുള്ള പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചത്. വീടുകള്‍ കയറിയുള്ള സര്‍വേ, പ്രാദേശിക ഏകോപനം എന്നിവ നടത്തിയിരുന്ന കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍, പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് എന്നിവയുടെ സേവനം ഇനി ആവശ്യമില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു.എന്താണ് സര്‍ക്കാര്‍ വിശദീകരണം?കെ-ഡിസ്‌കിന്റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ചെലവുകള്‍ ചിട്ടപ്പെടുത്തുന്നതിനുമുള്ള നടപടിയാണിതെന്നാണ് നിലവിലെ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ പറയുന്നു. കുടുംബശ്രീയുമായുള്ള നിലവിലെ കരാര്‍ കാലാവധി പൂര്‍ത്തിയായതിനാല്‍ തദ്ദേശ സ്വയംഭരണ തലത്തിലുള്ള സംവിധാനങ്ങളെ പുനഃസംഘടിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അടുത്ത വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നു.പുതിയ നീക്കം സര്‍ക്കാര്‍ കെ-ഡിസ്‌ക് പദ്ധതി പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു എന്നതിന്റെ സൂചനയല്ല. കെ- ഡിസ്‌കിന്റെയും, നോളജ് ഇക്കോണമി മിഷന്റെയും പ്രവര്‍ത്തനം പൂര്‍ണ്ണമായി അവസാനിക്കുന്നില്ല. മറിച്ച് സാമ്പത്തിക ഭാരം കുറച്ച് ഘടനാപരമായ മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യുന്നത്.സംസ്ഥാന സര്‍ക്കാരിന് ബാധ്യത!തദ്ദേശ സ്വയംഭരണ തലങ്ങളിലുള്ള ജീവനക്കാര്‍, കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ എന്നിവര്‍ക്കായി ഓണറേറിയവും ഭരണച്ചെലവും ഇനത്തില്‍ സര്‍ക്കാരിന് വലിയ തുക ചെലവഴിക്കേണ്ടി വരുന്നുണ്ട്. ഉയര്‍ന്ന തുക ചെലവാക്കുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള ലക്ഷ്യങ്ങള്‍ ഫീല്‍ഡ് തലത്തില്‍ കെ- ഡിസ്‌ക് കൈവരിക്കാനാകുന്നില്ലെന്ന വിലയിരുത്തലുകള്‍ ശക്തമാണ്. നിലവിലെ സാമ്പത്തിക സാഹചര്യം കണക്കിലെടുക്കുമ്പോള്‍ മുമ്പത്തെ വിപുലമായ രീതി തുടരുന്നത് സാമ്പത്തിക ബാധ്യതയായി മാറുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍കെ- ഡിസ്‌കില്‍ നിന്ന് കുടുംബശ്രീ പുറത്താകുന്നതോടെ, പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ കമ്മ്യൂണിറ്റി അംബാസഡര്‍മാര്‍ക്കും, ജില്ലാതല പ്രോഗ്രാം മാനേജര്‍മാര്‍ക്കും ജോലി നഷ്ടപ്പെടം. ഫീല്‍ഡ് തലത്തിലുള്ള നേരിട്ടുള്ള പ്രചാരണത്തേക്കാള്‍ ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ നേരിട്ട് തൊഴിലന്വേഷകരിലേക്ക് എത്താനാകും കെ-ഡിസ്‌ക് ഇനി മുന്‍ഗണന നല്‍കുക. ഡിജിറ്റല്‍ സാക്ഷരത കുറഞ്ഞ ഗ്രാമീണ മേഖലകളില്‍ പുതിയ മാറ്റം തൊഴില്‍ രജിസ്‌ട്രേഷനെ എപ്രകാരം ബാധിക്കുമെന്ന് വരും ദിവസങ്ങളില്‍ നിരീക്ഷിക്കേണ്ടതുണ്ട്.(മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ വിവരങ്ങളുടെയും, വിലയിരുത്തലുകളുടെയും അടിസ്ഥാനത്തിലാണ്. പുരോഗമിക്കുന്ന വിഷയമാണ്. മാറ്റങ്ങള്‍ വരാം. കൂടുതല്‍ വ്യക്തത വരുത്താവുന്നതാണ്.)


Read News

Back to top button