BUSINESS
ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം തടയും, ഇ-ചെലാനും കിട്ടും; പമ്പുകളിൽ ക്യാമറയും, ഡിജിറ്റൽ പരിശോധനയും വരുന്നു, വാഹന ഉടമകൾ ചെയ്യേണ്ട കാര്യങ്ങൾ

The Economic Times Malayalam • Updated: 5 Aug 2026, 7:09 pm ISTNo Insurance No Fuel: പെട്രോൾ പമ്പുകളിൽ, ‘ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല’ എന്ന നയം നടപ്പാക്കുന്നതിനായി ഒരു പൈലറ്റ് പ്രോജക്റ്റ് ആരംഭിക്കാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. വാഹനാപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ തേർഡ്-പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാനാണ് ഈ നീക്കം.ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനം തടയും, ഇ-ചെലാനും കിട്ടും; പമ്പുകളിൽ ക്യാമറയും, ഡിജിറ്റൽ പരിശോധനയും വരുന്നു, വാഹന ഉടമകൾ ചെയ്യേണ്ട കാര്യങ്ങൾഇന്ത്യയിലെ പെട്രോൾ പമ്പുകളിൽ, ‘ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല’ (No Insurance, No Fuel) നയം രാജ്യവ്യാപകമായി നടപ്പാക്കുന്നതിനുള്ള പൈലറ്റ് പ്രോജക്റ്റിന് തുടക്കമിടാൻ സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നിർദ്ദേശം നൽകി. വാഹനാപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തേർഡ് പാർട്ടി ഇൻഷുറൻസില്ലാതെ വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയുകയാണ് ലക്ഷ്യം. പുതിയ മാറ്റവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വാഹന ഉടമകൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങളാണ് ഇവിടെ നൽകുന്നത്.രാജ്യത്തെ 56 ശതമാനത്തോളം വാഹനങ്ങളും തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെയാണ് നിരത്തിലിറങ്ങുന്നതെന്ന കണ്ടെത്തലിനെ തുടർന്നാണ് ഈ നീക്കം. ANPR ക്യാമറകൾ, വാഹൻ പോർട്ടൽ, ഇൻഷുറൻസ് ഡാറ്റാബേസ് എന്നിവ ബന്ധിപ്പിച്ച് ഇന്ധനം നിഷേധിക്കാനും, സ്വയമേവ ഇ-ചെലാൻ അയക്കാനുമുള്ള പൈലറ്റ് പദ്ധതി തയ്യാറാക്കാൻ IRDAI, റോഡ് ഗതാഗത മന്ത്രാലയം എന്നിവയ്ക്ക് കോടതി നിർദ്ദേശം നൽകിനിയമം നടപ്പാക്കുന്നത് എങ്ങനെ?ഈ നിർദ്ദിഷ്ട നിയമപ്രകാരം, ഇന്ധനം നൽകുന്നതിന് മുൻപ് വാഹനത്തിന്റെ തേർഡ്-പാർട്ടി മോട്ടോർ ഇൻഷുറൻസ് പ്രാബല്യത്തിലുണ്ടോ എന്ന് പരിശോധിക്കുന്നതിനായി ഫ്യുവൽ സ്റ്റേഷനുകളിലെ ഡിജിറ്റൽ സംവിധാനങ്ങളും ക്യാമറകളും കേന്ദ്ര ‘വാഹൻ’ ഡാറ്റാബേസുമായി ബന്ധിപ്പിക്കും. ഈ നിയമം നടപ്പാകുമ്പോൾ, പമ്പുകളിൽ ഇന്ധനം ലഭിക്കാതിരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി വാഹനങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കാൻ സാധിക്കുന്നു എന്നതാണ് നേട്ടം.ഈ സംവിധാനം പ്രവർത്തിക്കുന്നതെങ്ങനെ?ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റീഡർ വഴിയാണ് പുതിയ സംവിധാനം പ്രവർത്തിക്കുന്നത്. പെട്രോൾ പമ്പുകളിൽ സ്ഥാപിക്കുന്ന ഡിജിറ്റൽ ക്യാമറകൾ വാഹനങ്ങളുടെ നമ്പർ പ്ലേറ്റുകൾ ഓട്ടോമാറ്റിക്കായി സ്കാൻ ചെയ്യും. പമ്പുകളിലെ സിസ്റ്റം, കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ വാഹൻ ഡാറ്റാബേസുമായി തത്സമയം കണക്ട് ചെയ്തിരിക്കും.ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ്, വാഹനത്തിന് സാധുതയുള്ള തേർഡ് പാർട്ടി മോട്ടോർ ഇൻഷുറന‍്സ് ഉണ്ടോയെന്ന് സിസ്റ്റം നിമിഷങ്ങൾക്കകം പരിശോധിക്കും. ഇൻഷുറൻസ് കാലാവധി കഴിഞ്ഞ വാഹനമാണെങ്കിൽ പമ്പിലെ മെഷീൻ ഇന്ധനം നൽകുന്നത് ഓട്ടോമാറ്റിക്കായി തടയും. അതായത് വാക്കുതർക്കങ്ങൾക്കോ, വാഗ്വാദങ്ങൾക്കോ പമ്പുകളിൽ സ്ഥാനമുണ്ടാവുകയില്ല.വാഹന ഉടമകൾ ചെയ്യേണ്ട കാര്യങ്ങൾവാഹന ഉടമകൾ, ക്യാബ് ഓപ്പറേറ്റർമാർ എന്നിവർക്ക് ‘എം-പരിവാഹൻ’ ആപ്പ് വഴി തങ്ങളുടെ ഇൻഷുറൻസ് പോളിസി നിലവാരം പരിശോധിച്ച് ഉറപ്പുവരുത്താൻ സാധിക്കും.നിങ്ങളുടെ വാഹനത്തിന്റെ ഇൻഷുറൻസ് പോളിസിയുടെ കാലാവധി കഴിഞ്ഞതാണോ എന്ന് ഉടൻ പരിശോധിക്കുക. കേന്ദ്ര സർക്കാരിന്റെ എം പരിവാഹൻ ആപ്ലിക്കേഷൻ വഴി നിങ്ങളുടെ വാഹന നമ്പർ നൽകി ഇൻഷുറൻസ് സ്റ്റാറ്റസ് എളുത്തിൽ പരിശോധിക്കാം. കാലാവധി കഴിഞ്ഞ പോളിസികൾ, ഇൻഷുറൻസ് കമ്പനികളുടെ ആപ്ലിക്കേഷനുകൾ വഴിയോ, ഓൺലൈനായി വെബ്സൈറ്റുകൾ വഴിയോ ഉടനടി പുതുക്കി ഡിജിറ്റലായി വാഹൻ പോർട്ടലിൽ അപ്ഡേറ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഉറപ്പു വരുത്തുകഇൻഷുറൻസ് ഇല്ലെങ്കിലുള്ള പ്രത്യാഘാതങ്ങൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല എന്നതു തന്നെയാണ് വിഷയം. അടിയന്തിര ഘട്ടങ്ങളിൽപ്പോലും ഇന്ധനം നിറയ്ക്കാൻ സാധിക്കാതെ വരും. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലെങ്കിൽ അപകടമുണ്ടായൽ ഉണ്ടാകുന്ന മുഴുവൻ നഷ്ടപരിഹാരത്തുകയും വാഹനമുടമ സ്വന്തം കയ്യിൽ നിന്ന് നൽകേണ്ടാതായി വരും. ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചാൽ മോട്ടോർ വാഹന നിയമപ്രകാരം വലിയ തുക പിഴയായി ലഭിക്കുംഇക്കാരണങ്ങൾ പുതിയ നിയമം നടപ്പാക്കാൻ കാത്തു നിൽക്കാതെ ഇൻഷുറൻസ് പരിരക്ഷ ഇപ്പോൾത്തന്നെ ഉറപ്പു വരുത്താൻ ശ്രദ്ധിക്കുക.
Read News


