BUSINESS

ഇഎംഐ ഭാരമില്ല, എഫ്ഡി പലിശ സുരക്ഷിതം; റിപ്പോ നിരക്കില്‍ മാറ്റമില്ലാതെ ആര്‍ബിഐ


RBI Repo Updates: പണപ്പെരുപ്പ ആശങ്കകള്‍ക്കിടയിലും ഇത്തവണയും ആര്‍ബിഐ പണനയത്തില്‍ റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടര്‍ന്നു. സാധാരണക്കാരെ സംബന്ധിച്ച് വലിയ ആശ്വാസമാണിത്. ഇഎംഐകള്‍ മാറ്റമില്ലാതെ തുടരും. സ്ഥിരനിക്ഷേപകര്‍ക്ക് ഉയര്‍ന്ന എഫ്ഡി പലിശ തുടരും. കുടുംബ ബജറ്റുകളെ പെട്ടെന്നുള്ള സാമ്പത്തിക ആഘാതങ്ങളില്‍ നിന്ന് കാത്തുസൂക്ഷിക്കുന്ന നിലപാടാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (RBI) സ്വീകരിച്ചത്. റിപ്പോ നിരക്കുകൾ (Repo Rate) 5.25 ശതമാനത്തിൽ മാറ്റമില്ലാതെ നിലനിർത്താൻ ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്രയുടെ (RBI Governor Sanjay Malhotra) നേതൃത്വത്തിലുള്ള മോണിറ്ററി പോളിസി കമ്മിറ്റി (MPC) ഏകകണ്ഠമായി തീരുമാനിക്കുകയായിരുന്നു. നിലവിലെ സാമ്പത്തിക ചുറ്റുപാടിൽ വായ്പക്കാരുടെയും സ്ഥിരനിക്ഷേപകരുടെയും കുടുംബ ബജറ്റുകളിൽ ഈ തീരുമാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, ഉടൻ പിന്തുടരേണ്ട സ്മാർട്ട് ഫിനാൻസ് തന്ത്രങ്ങളും പരിശോധിക്കാം.റിപ്പോ നിരക്ക് മാറ്റമില്ലറിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ തുടരും. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ ഉള്‍പ്പെടെയുള്ള ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങള്‍ മൂലം അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണവില വര്‍ധിച്ചതും, വിതരണ ശൃംഖലകളിലെ തടസങ്ങളും പരിഗണിച്ച ശേഷമാണ് നിരക്കുകള്‍ തുടരാനുള്ള തീരുമാനം. ക്രൂഡ് ഓയില്‍, ഇന്ധന വിലക്കയറ്റം എന്നിവ മൂലം വരും മാസങ്ങളില്‍ ചില്ലറപ്പണപ്പെരുപ്പം (CPI Inflation) ഉയരാനുള്ള സാധ്യത മുന്‍നിര്‍ത്തിയുള്ള കരുതല്‍ നടപടിയായാണിതെന്ന് വിദഗ്ധര്‍ പറയുന്നു. വിപണിയിലെ മാറ്റങ്ങളെയും ഡാറ്റകളെയും സൂക്ഷ്മമായി നിരീക്ഷിച്ച ശേഷം മാത്രം ഭാവി തീരുമാനങ്ങള്‍ എടുക്കാന്‍ ആര്‍ബിഐ ന്യൂട്രല്‍ നിലപാട് (Neutral Stance) സ്വീകരിച്ചു.നിലവിലെ പ്രധാന നിരക്കുകള്‍റിപ്പോ നിരക്ക് (Repo Rate)5.25%വാണിജ്യ ബാങ്കുകൾക്ക് ആർബിഐ നൽകുന്ന ഹ്രസ്വകാല വായ്പാ നിരക്ക്എസ് ഡി എഫ് നിരക്ക് (SDF Rate)5.00%ബാങ്കുകൾ ആർബിഐയിൽ അധിക പണം നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന നിരക്ക്എംഎസ്എഫ് നിരക്ക് (MSF Rate)5.50%ബാങ്കുകൾക്കുള്ള അടിയന്തിര വായ്പാ നിരക്ക്ബാങ്ക് നിരക്ക് (Bank Rate)5.50%ബാങ്കുകൾക്കുള്ള ദീർഘകാല വായ്പാ നിരക്ക്പണനയ നിലപാട് (Policy Stance)ന്യൂട്രൽ (Neutral)സാഹചര്യങ്ങൾക്കനുസരിച്ച് ഭാവിയിൽ മാറ്റങ്ങൾ വരുത്താനുള്ള സ്വാതന്ത്ര്യംഇത്തവണത്തെ പ്രധാന നിരീക്ഷണങ്ങള്‍വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ (FY27) ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദന (GDP) വളര്‍ച്ച 6.6% ആയിരിക്കുമെന്ന് ആര്‍ബിഐ അനുമാനിക്കുന്നു. ഉപഭോക്തൃ പണപ്പെരുപ്പ നിരക്ക് താല്‍ക്കാലികമായി 5.1% ആയി ഉയര്‍ന്നേക്കുമെന്നാണ് വിലയിരുത്തല്‍. ആഗോള തിരിച്ചടികള്‍ക്കിടയിലും ആഭ്യന്തര ഉപഭോഗവും സാമ്പത്തിക അടിത്തറയും ഭദ്രമാണെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. ഇതു വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ഓഹരി വിപണികള്‍ക്കും ഊര്‍ജ്ജം പകര്‍ന്നേക്കാം.സാധാരണക്കാര്‍ക്ക് നേട്ടങ്ങള്‍റിപ്പോ നിരക്ക് മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ബാങ്കുകള്‍ നിരക്കുകള്‍ ഉയര്‍ത്തില്ല. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ ഇഎംഐ തുകകള്‍ പെട്ടെന്ന് വര്‍ധിക്കില്ല. അതേസമയം മത്സരത്തിന്റെ ഭാഗമായി ചിലര്‍ നിരക്കുകള്‍ കുറച്ചേക്കാം. ഇത് കുടുംബ ബജറ്റ് കൃത്യമായി പ്ലാന്‍ ചെയ്യാന്‍ ഇത് സഹായിക്കും.നിക്ഷേപകര്‍ക്കും കാര്യങ്ങള്‍ കൂടുതല്‍ ആകര്‍ഷകമാണ്. പലിശ വാഗ്ദാനം ചെയ്യുന്ന നിക്ഷേപ പദ്ധതികള്‍ കൂടുതല്‍ ആകര്‍ഷകമായി തുകരാം. ഓഹരി വിപണികളിലെ തളര്‍ച്ചകള്‍ക്കിടയില്‍ ഇത് നിക്ഷേപകര്‍ക്ക് ആശ്വാസമാണ്. ബാങ്ക് നിക്ഷേപങ്ങളുടെയും, ഫിക്‌സഡ് ഡെപ്പോസിറ്റുകളുടെയും (FD) പലിശ നിരക്കുകള്‍ പെട്ടെന്ന് കുറയില്ല.പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാന്‍ ആര്‍ബിഐ ശ്രമിക്കുന്നത് സാധാരണക്കാരുടെ ജീവിതച്ചെലവ് അമിതമായി ഉയരാതിരിക്കാന്‍ സഹായിക്കും.മുന്നിലുള്ള അവസരങ്ങള്‍വിപണിയില്‍ നിരക്ക് മാറ്റമില്ലാത്തതിനാല്‍ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ പരിശോധിച്ച് മികച്ച നിരക്കുകള്‍ ലഭ്യമെങ്കില്‍, കുറഞ്ഞ നിരക്ക് വാഗ്ദാനം ചെയ്യുന്ന ബാങ്കുകളിലേക്ക് വായ്പാ ബാലന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് പരിഗണിക്കാം. പലിശനിരക്ക് വീണ്ടും കുറയുന്നതിന് മുമ്പ് ദീര്‍ഘകാല ഫിക്‌സഡ് ഡെപ്പോസിറ്റുകളില്‍ തുക നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ സ്ഥിരത പ്രയോജനപ്പെടുത്താം.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ഇറാന്‍ പ്രശ്‌നങ്ങളും, അടുത്ത യുഎസ് ഫെഡ് പോളിസി തീരുമാനങ്ങളും പ്രധാനമകണ്. വരും മാസങ്ങളിലെ മണ്‍സൂണ്‍ പുരോഗതി, ആഗോള വിപണിയിലെ ക്രൂഡ് ഓയില്‍ വില, വിലക്കയറ്റത്തിന്റെ തോത് എന്നിവ ഭാവി ആര്‍ബിഐ പണനയ തീരുമാനങ്ങളെ സ്വാധീനിക്കും. വിദേശ വിപണികളിലെ തിരിച്ചടികളും, സംഘര്‍ഷങ്ങളും വര്‍ധിച്ചാല്‍ ആര്‍ബിഐ ഭാവിയില്‍ നിരക്കുകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാകും. ഫ്‌ലോട്ടിംഗ് റേറ്റ് വായ്പക്കാര്‍ പലിശനിരക്കുകള്‍ നിലവില്‍ ഉയര്‍ന്ന തലത്തില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ അധികമായി ലഭിക്കുന്ന ബോണസോ, വരുമാനമോ ഉപയോഗിച്ച് വായ്പാ മുതലിലേക്ക് അടച്ചുതീര്‍ക്കുന്നത് പലിശഭാരം കുറയ്ക്കാന്‍ സഹായിക്കും.


Read News

Back to top button