BUSINESS
അപകടവഴികൾ വിട്ടു പിടിക്കും; റൂട്ട് മാറ്റി 60 ദശലക്ഷം ബാരലുകളുമായി എണ്ണക്കപ്പലുകൾ ഇന്ത്യയിലേക്ക്, സാധാരണക്കാർക്കും നേട്ടം

Crude Oil News: സെപ്റ്റംബർ-ഒക്ടോബർ വിതരണത്തിനായി എച്ച്.പി.സി.എൽ, എം.ആർ.പി.എൽ എന്നീ ഇന്ത്യൻ കമ്പനികൾ 6 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. ചെങ്കടൽ, ഹോർമുസ് കടലിടുക്ക് എന്നിവ ഒഴിവാക്കി ഗതാഗത, ഇൻഷുറൻസ് ചെലവുകൾ കുറയ്ക്കുന്നതിലൂടെ രാജ്യത്ത് പെട്രോൾ, ഡീസൽ വില വർദ്ധിക്കാതെ നിർത്താൻ ഇതിലൂടെ സാധിക്കും.സുരക്ഷിതമായി ഇന്ധന ഇറക്കുമതി ഉറപ്പാക്കാൻ ഇന്ത്യയുടെ നീക്കംപശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ, ഇന്ത്യൻ പൊതുമേഖലാ എണ്ണക്കമ്പനികളായ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, മാഗ്ലൂർ റിഫൈനറി & പെട്രോകെമിക്കൽസ് എന്നിവ ചേർന്ന് 6 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വാങ്ങുന്നതിനായി സ്പോട്ട് ടെൻഡറുകൾ പുറപ്പെടുവിച്ചു. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായിട്ടാണിത്. പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ചെങ്കടൽ, ഹോർമുസ് കടലിടുക്ക് തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള കപ്പൽ പാതകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. ഈ തന്ത്രപരമായ ക്രൂഡ് ഓയിൽ റിസർവ്, എങ്ങനെയാണ് ആഭ്യന്തരതലത്തിൽ ഇന്ധനവില വർധനയ്ക്ക് തടയിടുന്നതെന്നും, ചില്ലറ പണപ്പെരുപ്പം നിയന്ത്രണ വിധേയമാക്കുന്നതെന്നും, നിങ്ങളുടെ പ്രതിമാസ ബജറ്റിന് സംരക്ഷണം നൽകുന്നതെന്നും താഴെ വിവരിക്കുന്നു.എച്ച്.പി.സി.എൽ, സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലെ വിതരണത്തിനായി 4 ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിലാണ് വാങ്ങാൻ ലക്ഷ്യമിടുന്നത്.എം.ആർ.പി.എൽ, ഒക്ടോബർ 10 നും 20 നും ഇടയിലുള്ള വിതരണത്തിനായി 2 ദശലക്ഷം ബാരൽ വരെ ക്രൂഡ് ഓയിൽ വാങ്ങാൻ ടെൻഡർ ക്ഷണിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കാരണം ഗതാഗത തടസ്സവും, ആക്രമണ സാധ്യതയും നിലനിൽക്കുന്നതിനാൽ ചെങ്കടൽ, ഹോർമുസ് കടലിടുക്ക് എന്നീ ഉയർന്ന അപകടസാധ്യതയുള്ള കപ്പൽ പാതകൾ ഒഴിവാക്കണമെന്ന് എണ്ണ വിതരണക്കാരോട് ടെൻഡർ രേഖകളിൽ പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.സാധാരണക്കാരെ എങ്ങനെ ബാധിക്കുന്നു?ഇന്ത്യയിൽ ഇന്ധനവില വർദ്ധിക്കാതിരിക്കാൻ പ്രമുഖ എണ്ണക്കമ്പനികളുടെ നീക്കം കാരണമാകും. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷത്തിൽ കപ്പലുകൾ ആക്രമിക്കപ്പെടാനുള്ള സാഹചര്യവും, ഇൻഷുറൻസ് തുകയും, ഗതാഗതച്ചെലവും കുത്തനെ ഉയരാനുള്ള സാധ്യതകളും നില നിൽക്കുകയാണ്.അപകടസാധ്യതയുള്ള കപ്പൽ പാതകൾ ഒഴിവാക്കി മുൻകൂട്ടി സ്പോട്ട് ഓർഡറുകൾ നൽകുന്നതിലൂടെ ക്രൂഡ് വിലയിൽ പെട്ടെന്നുണ്ടാകുന്ന വിലക്കയറ്റത്തിൽ നിന്ന് രക്ഷ നേടാൻ സാധിക്കും.ഇതിലൂടെ അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കൂടിയാലും ഇന്ത്യയിലെ പെട്രോൾ-ഡീസൽ വില പെട്ടെന്ന് കൂട്ടാതെ സുസ്ഥിരമായി നിലനിർത്താൻ സാധിക്കുന്നു.റീടെയിൽ പണപ്പെരുപ്പം നിയന്ത്രണവിധേയമാക്കാം എന്നതാണ് ഇതിന്റെ പ്രധാന നേട്ടം. ഇന്ത്യയിൽ ഉൽപ്പന്നങ്ങളുടെ വിലക്കയറ്റത്തെ നേരിട്ട് സ്വാധീനിക്കുന്ന പ്രധാന ഘടകമാണ് ഇന്ധന വില, പ്രത്യേകിച്ച് ഡീസൽ വില. പച്ചക്കറികൾ, പലചരക്ക് സാധനങ്ങൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ രാജ്യത്തുടനീളം എത്തിക്കുന്നത് ലോറികളിലും മറ്റ് ചരക്കുവാഹനങ്ങളിലുമാണ്. ഇന്ധനവില നിയന്ത്രണവിധേയമായി തുടർന്നാൽ ചരക്കുകൂലി വർദ്ധിക്കില്ല. ഇത് പച്ചക്കറികൾക്കും, അവശ്യസാധനങ്ങൾക്കും വിപണിയിൽ പെട്ടെന്ന് വിലകൂടുന്നത് തടയുകയും പണപ്പെരുപ്പം കുറയ്ക്കുകയും ചെയ്യുന്നു.എണ്ണക്കമ്പനികളുടെ മുൻകരുതൽ സാധാരണക്കാരായ ഉപഭോക്താക്കൾക്ക് നേരിട്ട് ഗുണം ചെയ്യുന്നു. ബസ് ചാർജ്ജ്, ഓട്ടോ/ടാക്സി നിരക്കുകൾ, സ്വന്തം വാഹനങ്ങളുടെ ഇന്ധനച്ചെലവ് എന്നിവ പെട്ടെന്ന് വർദ്ധിക്കില്ല. അവശ്യസാധനങ്ങൾക്ക് അനാവശ്യമായി വിലകൂടാത്തതിനാൽ കുടുംബത്തിന്റെ പ്രതിമാസ ബജറ്റ് താളംതെറ്റാതെ മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുകയും ചെയ്യും.
Read News


