BUSINESS

ബാങ്കര്‍മാരെ അമ്പരപ്പിച്ച് കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; എല്‍ഐസി ഒഎഫ്എസിന് പിന്നിലെ രഹസ്യ തന്ത്രം


LIC OFS Strategy: ആര്‍ക്കും ഒരുപിടിയും കൊടുത്തില്ല. ചുരുങ്ങിയ സമയം കൊണ്ട് എല്ലാം പൂര്‍ത്തീകരിച്ച് കേന്ദ്രം. എല്‍ഐസി ഒഎഫ്എസിന്റെ അമ്പരപ്പ് മാറാതെ ബാങ്കര്‍മാര്‍. സര്‍ക്കാര്‍ നീക്കം റീട്ടെയില്‍ നിക്ഷേപകരെ സംരക്ഷിക്കുന്നത്.ബാങ്കര്‍മാരെ അമ്പരപ്പിച്ച് കേന്ദ്രത്തിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; എല്‍ഐസി ഒഎഫ്എസിന് പിന്നിലെ രഹസ്യ തന്ത്രംLIC Govt Stake Sale: പൊതുമേഖലാ ഇന്‍ഷുറന്‍സ് ഭീമനായ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ (LIC) 6.5% ഓഹരികള്‍ (ഏകദേശം 3.3 ബില്യണ്‍ ഡോളര്‍, 31,400 കോടി) വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച പുതിയ നയം കണ്ട് ഓഹരി വിപണി ഒന്നാകെ അമ്പരപ്പിലാണ്. ഇത്രയും ഭീമമായ തുകയുടെ ഓഫര്‍ ഫോര്‍ സെയില്‍ (OFS) മുന്‍കൂട്ടി പരസ്യം ചെയ്യാതെയും, വന്‍കിട ഇന്‍വെസ്റ്റ്മെന്റ് ബാങ്കര്‍മാരെ പോലും മുന്‍കൂട്ടി അറിയിക്കാതെയും മിന്നല്‍ വേഗത്തിലാണ് സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. വിപണിയിലെ കൃത്രിമത്വം തടയാനും, നിക്ഷേപകര്‍ക്ക് നേട്ടമുണ്ടാക്കാനും സഹായിച്ച സര്‍ക്കാറിന്റെ ഈ രഹസ്യ മാസ്റ്റര്‍ സ്ട്രാറ്റജി മനസിലാക്കാം.ഓഫര്‍ ഫോര്‍ സെയില്‍ (OFS) തന്ത്രംഇത്രയും വലിയൊരു ഓഹരി വില്‍പന നടക്കാന്‍ പോകുന്നുവെന്ന വിവരം പൂര്‍ണ്ണമായും രഹസ്യമാക്കി വെക്കാന്‍ കേന്ദ്രത്തിന് കഴിഞ്ഞു. മുന്‍കൂട്ടി വലിയ പ്രചാരണങ്ങള്‍ ഇല്ലാതിരുന്നിട്ടും വളരെ പെട്ടെന്ന് തന്നെ ലക്ഷ്യം കാണാനും സര്‍ക്കാരിന് കഴിഞ്ഞു. ഈ ഒഎഫ്എസിന്റെ അമ്പരപ്പില്‍ നിന്ന് ഇപ്പോഴും വിപണികളും, ബാങ്കറുമാരും മുക്തമായിട്ടില്ലെന്ന് റിപ്പോര്‍ട്ടുകളും, പ്രതികരണങ്ങളും വ്യക്തമാക്കുന്നു. അവസാന മണിക്കൂറുകള്‍ വരെ ഉപദേഷ്ടാക്കളില്‍ നിന്ന് പോലും സര്‍ക്കാര്‍ വിശദാംശങ്ങള്‍ മറച്ചുവെച്ചു. ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് വഴിയുള്ള രാജ്യത്തെ ഏറ്റവും വലിയ സെക്കന്‍ഡറി ഓഫറാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടന്നത്. സെബിയുടെ നിയമങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായായിരുന്നു ഓഹരി വില്‍പ്പന. പക്ഷെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനമാണ് ഇതിലെ പുതുമ.ബാങ്കുകള്‍ക്ക് തിരിച്ചടിയാകുന്നത് എങ്ങനെ?സാധാരണയായി കോടിക്കണക്കിന് രൂപയുടെ ഓഹരികള്‍ വില്‍ക്കുമ്പോള്‍ അതിന് ചുക്കാന്‍ പിടിക്കുന്നത് വന്‍കിട ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളാണ് (Investment Bankers). മാസങ്ങള്‍ നീളുന്ന മീറ്റിംഗുകളും, പ്രചാരണങ്ങളും ഇവരാണ് നടത്തുക. എന്നാല്‍ എല്‍ഐസി ഒഎഫ്എസില്‍ ബാങ്കര്‍മാരെ അറിയിക്കാതെ പൂര്‍ണ്ണമായും ഇരുട്ടില്‍ നിര്‍ത്തിയാണ് സര്‍ക്കാര്‍ കളിച്ചത്.ബാങ്കുകളുടെ സഹായമില്ലാതെ വളരെ വേഗത്തില്‍ ഇടപാട് പൂര്‍ത്തിയാക്കാനും സര്‍ക്കാരിന് സാധിച്ചു. ഇതുവഴി ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപയുടെ കമ്മീഷനും, ഉപദേശക ഫീസുമാണ് ബാങ്കര്‍മാര്‍ക്ക് നഷ്ടമായത്. ഇത് ബാങ്കിംഗ്, ബ്രോക്കറേജ് സ്ഥാപനങ്ങള്‍ക്ക് വലിയൊരു സാമ്പത്തിക തിരിച്ചടിയാണ്. ഈ തന്ത്രം തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഇവര്‍ക്കത് വലിയ ക്ഷീണമാകും. പ്രത്യേകിച്ചും സര്‍ക്കാര്‍ പൊതുമേഖല കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന സമയത്ത.നിക്ഷേപകരെ ഇത് ബാധിക്കുമോ?ഈ രഹസ്യനീക്കം നിക്ഷേപകരെ പ്രതികൂലമായി ബാധിക്കില്ല. മറിച്ച് ഗുണകരമാവുമാണ്. സര്‍ക്കാരിന്റെ ഓഹരി വില്‍പന വാര്‍ത്ത മുന്‍കൂട്ടി അറിഞ്ഞിരുന്നെങ്കില്‍, ഊഹക്കച്ചവടക്കാര്‍ (short sellers) എല്‍ഐസി ഓഹരികള്‍ വന്‍തോതില്‍ വിറ്റഴിച്ച് വിപണിയില്‍ കൃത്രിമമായി വിലയിടിവ് സൃഷ്്ടിക്കാമായിരുന്നു. സര്‍ക്കാരിന്റെ രഹസ്യ നീക്കം വഴി ഇതു തടയാന്‍ കഴിഞ്ഞു. എല്‍ഐസി ഓഹരികള്‍ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നവര്‍ക്ക് ഓഫര്‍ ഫോര്‍ സെയില്‍ വഴി വിപണി വിലയേക്കാള്‍ മികച്ച വിലക്കിഴിവില്‍ (ഒരു ഷെയറിന് 382 രൂപ നിരക്കില്‍) ഓഹരികള്‍ സ്വന്തമാക്കാനും സാധിച്ചു.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ യാതൊരു സൂചനയും നല്‍കാതെ 3.3 ബില്യണ്‍ ഡോളറിന്റെ എല്‍ഐസി ഓഹരികള്‍ ശരവേഗത്തിലാണ് സര്‍ക്കാര്‍ വിറ്റഴിച്ചത്. ബാങ്കര്‍മാരുടെ റോള്‍ വെട്ടിച്ചുരുക്കിയത് വഴി സര്‍ക്കാരിന് ചെലവുകള്‍ വന്‍തോതില്‍ കുറയ്ക്കാന്‍ കഴിഞ്ഞു. ഇത് ബാങ്കുകള്‍ക്ക് വലിയ നഷ്ടമായി. വിവരങ്ങള്‍ രഹസ്യമാക്കിവെച്ചത് വഴി വിപണിയിലെ വന്‍കിട കളിക്കാര്‍ നടത്താമായിരുന്ന കൃത്രിമത്വം തടയാനും കഴിഞ്ഞു. ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കുകളുടെ വലിയ പ്രചാരണങ്ങളില്ലാതിരുന്നിട്ടും സര്‍ക്കാരിന്റെ നീക്കം വന്‍ വിജയം കണ്ടു. ലക്ഷ്യമിട്ടതിനേക്കാള്‍ കൂടുതല്‍ തുകയുടെ അപേക്ഷകള്‍ നിക്ഷേപകരില്‍ നിന്ന് ലഭിച്ചു. ഭാവി ഓഹരി വില്‍പ്പനകള്‍ക്കും സര്‍ക്കാരില്‍ നിന്ന് സമാന തന്ത്രങ്ങള്‍ പ്രതീക്ഷിക്കാം.എല്‍ഐസി: ഒറ്റനോട്ടത്തില്‍ നിലവിലെ ഓഹരി വില: 388 രൂപ നിലവിലെ വിപണിമൂല്യം: 4,91,136 കോടി 52 വീക്ക് ഹൈ/ ലോ: 468 രൂപ/ 361 രൂപ സ്‌റ്റോക്ക് പിഇ: 8.54 ബുക്ക്‌വാല്യൂ: 140 രൂപ ഡിവിഡന്റ്: 2.56% ആര്‍ഒസിഇ: 35.1% ആര്‍ഒഇ: 37.8% മുഖവില: 10 രൂപ


Read News

Back to top button