test del 5 copy of del 3

ചാറൽമഴ പൊലും കിട്ടാതെ വയനാട് ജില്ലയിലെ അതിർത്തിയിലെ ഗ്രാമങ്ങൾ; പകൽ വീടിനു പുറത്തിറങ്ങാൻ ഭയം


പുൽപള്ളി ∙ വയനാട് ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും ശക്തമായ വേനൽ മഴ പെയ്തെങ്കിലും ഈ സീസണിൽ ചാറൽമഴ പൊലും കിട്ടാതെ അതിർത്തിയിലെ ഗ്രാമങ്ങൾ. കബനിയോടു ചേർന്നുള്ള മരക്കടവ്, കൃഗന്നൂർ, കൊളവള്ളി ഗ്രാമങ്ങളാണ് കത്തുന്ന വേനലിൽ എരിപൊരി കൊള്ളുന്നത്. കർണാടകാതിർത്തിയിലെ കാർഷിക ഗ്രാമങ്ങളിൽ കൊടും ചൂട് അനുഭവപ്പെടുന്നു. പാടങ്ങൾ വിണ്ടുകീറി. മണ്ണു നനയാത്തതിനാൽ കൃഷിയൊന്നും ആരംഭിക്കാനായില്ല. നാണ്യവിളകളും തന്നാണ്ടുവിളകളും വാടിയുണങ്ങി. പകൽ സമയം വീടിനു പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുന്നു. കർണാടക വനമേഖലയോടു ചേർന്നുള്ള ഗ്രാമങ്ങളെയാണ് വേനൽമഴയും കൈവിട്ടത്. മൺസൂൺ സമയത്തും ഈ പ്രദേശത്ത് മഴ കുറവാണ്. ജില്ലയിൽ ഏറ്റവും കുറഞ്ഞ അളവിൽ മഴ പെയ്യുന്ന പ്രദേശമാണിത്. കിഴങ്ങ് വിളകൾ സമൃദ്ധമായി വിളയുന്ന പ്രദേശമാണിത്. കളിമണ്ണുനിറഞ്ഞ കറുത്ത മണ്ണിൽ ഇത്തരം വിളകൾ നന്നായി വിളയും. നടീലിനായി ഒരുക്കിയ പാടങ്ങളിൽ എരിതീ പടരുന്നു. കാച്ചിൽ, ചേന, ചേമ്പ്, ഇഞ്ചിവിത്തുകളും ‌ജലാംശം നഷ്ടപ്പെട്ട് നശിക്കുന്നു.


Source link

Back to top button