BUSINESS

യു.എസിന്റെ 100% തീരുവ ഭീഷണിക്കിടെ ഇന്ത്യയിലേക്ക് റഷ്യൻ ഇന്ധനത്തിന്റെ മഹാ പ്രവാഹം; സർവ്വകാല ഉയരത്തിൽ ഇറക്കുമതി


യു.എസിന്റെ ഭീഷണികൾ പണ്ടേപ്പോലെ ഫലിക്കുന്നില്ലെന്നതാണ് ഇപ്പോഴത്തെ യാഥാർത്ഥ്യം. റഷ്യൻ എണ്ണ ഇവിടേക്ക് ഇറക്കിയാൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ മേൽ 100% തീരുവ പ്രഖ്യാപിക്കുമെന്നാണ് നേരത്തെ തന്നെ യു.എസ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിനിടയിലും റഷ്യൻ ക്രൂഡ് ഇന്ത്യയിലേക്ക് നിർബാധം ഒഴുകുകയാണ്. ആകെ ഇറക്കുമതിയുടെ 48% എന്ന നിലയിൽ സർവ്വകാല ഉയരത്തിലാണ് പർച്ചേസ് എത്തി നിൽക്കുന്നത്.പൂട്ടാൻ യു.എസ് ബിൽറഷ്യൻ ക്രൂഡ് ഓയിൽ, ​ഗ്യാസ് എന്നിവ വാങ്ങുന്ന 5 രാജ്യങ്ങൾക്ക് മേൽ 100% തീരുവ ചുമത്താനുള്ള ബിൽ (Lindsey O. Graham Sanctioning Russia and Iran Act of 2026) കഴിഞ്ഞ ദിവസമാണ് യു.എസ് സെനറ്റ് പാസാക്കിയത്. പ്രതിനിധി സഭയുടെ അം​ഗീകാരമാണ് ഇന്ത്യയ്ക്ക് കൂടി ബാധകമാകുന്ന ഈ ബില്ലിന് ഇനി വേണ്ടത്.ഇന്ത്യയുടെ റഷ്യൻ ഇന്ധന ഇറക്കുമതിഇതിനിടെ 2026 ജൂൺ മാസത്തിൽ ഇന്ത്യയുടെ റഷ്യൻ ക്രൂഡ് ഇറക്കുമതി 48% എന്ന തോതിൽ സർവ്വകാല ഉയരത്തിലെത്തി റെക്കോർഡിട്ടിരിക്കുകയാണ്. സമീപ കാലത്തായി ഓരോ തവണ പശ്ചിമേഷ്യൻ യുദ്ധം ആഗോള ക്രൂഡ് വിലയെ തീ പിടിപ്പിച്ചപ്പോഴും ഇന്ത്യ റഷ്യൻ ഇന്ധനത്തിലേക്ക് തിരിയുന്ന കാഴ്ച്ചയാണുണ്ടായിരുന്നത്.ചില കണക്കുകൾകേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം 2026ൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതി, വോളിയം അടിസ്ഥാനത്തിൽ കുറയുകയാണുണ്ടായത്. ഇക്കാലയളവിൽ 18.2 ദശലക്ഷം മെട്രിക് ടൺ (MMT) ക്രൂഡ് ഓയിലാണ് ഇറക്കുമതി നടത്തിയത്. ഇത് മെയിലെ പർച്ചേസിനേക്കാൾ 16.5% കുറവാണ്, കഴിഞ്ഞ വർഷം ജൂൺ മാസത്തെ അപേക്ഷിച്ച് നോക്കുമ്പോഴും ഇത് 13% താഴ്ച്ചയാണ്.ക്രൂഡ് ഓയിൽ വില ഈ വർഷം കുതിച്ചു കയറിയതും ഇവിടെ പരി​ഗണിക്കേണ്ടതാണ്. ഇങ്ങനെ നോക്കുമ്പോൾ കഴിഞ്ഞ വർഷം ജൂൺ മാസത്തേക്കാൾ 40% ഉയരത്തിലാണ് ക്രൂഡ് ഓയിൽ ബില്ലുള്ളത്. ഇന്ധന ഇറക്കുമതി, യുക്രൈൻ യുദ്ധത്തിൽ റഷ്യയ്ക്ക് സഹായകമാകുന്നു എന്ന് ആരോപിച്ചാണ് യു.എസ് പുതിയ ബിൽ കൊണ്ടു വന്നത്.2026 ജൂൺ മാസത്തിൽ 8.7 MMT റഷ്യൻ ക്രൂഡാണ് ഇന്ത്യ ഇറക്കുമതി നടത്തിയത് കഴിഞ്ഞ വർഷം മെയിൽ ഇത് കേവലം 1% എന്ന നിലയിലായിരുന്നു. 2025 ജൂൺ മാസത്തേക്കാൾ 25% കൂടുതൽ ഇറക്കുമതിയാണ് ഇന്ത്യ നടത്തിയിരിക്കുന്നത്. ഇതോടെ അളവ് അടിസ്ഥാനത്തിൽ ഇന്ത്യയുടെ ആകെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 48% റഷ്യയിൽ നിന്നാണ്. മൂല്യം അടിസ്ഥാനപ്പെടുത്തിയാൽ ഇത് 48.6% എന്ന തോതാണ്നിലവിലെ സാഹചര്യംയു.എസ് ബിൽ നിയമമാകുന്ന ദിവസത്തിന് 12 മാസം മുമ്പ് വരെ ഏറ്റവും കൂടുതൽ റഷ്യൻ ഇന്ധനം കൂടുതലായി ഇറക്കുമതി ചെയ്യുന്ന 5 രാജ്യങ്ങൾക്കാണ് 100% തീരുവ ബാധകമാവുക. ബിൽ നിലവിൽ വന്ന് കഴിഞ്ഞ് 30 ദിവസത്തിന് ശേഷമുള്ള ഇറക്കുമതിക്കും ഈ തീരുവ ചുമത്തും.ചൈനയും, ഇന്ത്യയുമാണ് റഷ്യയിൽ നിന്ന് ഏറ്റവും കൂടുതൽ ഇന്ധന ഇറക്കുമതി നടത്തുന്നത്. ഹോർമുസ് കടലിടുക്കിലെ സപ്ലൈ തടസ്സപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ഈ രണ്ട് രാജ്യങ്ങൾക്കും പെട്ടെന്ന് റഷ്യൻ ക്രൂഡ് വേണ്ടെന്ന് വെക്കാനാവില്ലെന്ന് വിപണി നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.അസർബൈജാൻ, ഹം​ഗറി, സ്ലൊവാക്യ എന്നിവയ്ക്കും ബിൽ ബാധകമാണ്. അതേ സമയം പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി വെച്ചവർ ഇന്ധന വിതരണം ഉറപ്പാക്കുക കൂടി ചെയ്യണമെന്ന കടുത്ത നിലപാടിലാണ് ഇന്ത്യ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ


Read News

Back to top button