CINEMA

1964ലെ പ്രളയവും,​ 2026ലെ പ്രണയവും; ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

പ്രണയത്തിന്റെയും പകയുടെയും പ്രതികാരത്തിന്റെയും പ്രമേയവുമായി ‘ധനുഷ്കോടിയിലേക്ക്’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. ഗംഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ അഡ്വ. ബാലാജി രവീന്ദ്രൻ കഥ തിരക്കഥ, സംഭാഷണം രചിച്ച് ജഹാംഗീർ ഉമ്മർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകൻ കനകരാജാണ്.

സുധീർ കരമന, ലെന, നിസ്താർ അഹമ്മദ് സേട്ട്, അരുൺ, ആർദ്ര ഗോപകുമാർ, എം ആർ ഗോപകുമാർ, ദിനേശ് പണിക്കർ, പ്രേംകുമാർ, വി കെ ബൈജു, സിന്ധുവർമ്മ, റിയാസ് നെടുമങ്ങാട്, ജോബി, അരിസ്റ്റോ സുരേഷ്, വിതുര തങ്കച്ചൻ, പഞ്ചാപകേശൻ, ദീപക് ട്വിങ്കിൾ സനൽ, അഡ്വ ബാബുരാജ്, അനിൽരാജ്, ആദർശ് ഷാനവാസ്, അൽഫിയ ഷാഫി, ഡോ അഞ്ജന രാജേഷ്, വൈഷ്ണവ്, ദേവ്ദത്ത് മനോഹരൻ, തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങൾ.

നിർമ്മാണം – ഗംഗ പ്രൊഡക്ഷൻസ്,എക്സി. പ്രൊഡ്യൂസർ- ഷാഫി റഷീദ്, എഡിറ്റിംഗ് – അനൂപ്, ഗാനരചന – ശ്രീകുമാരൻ തമ്പി, പൂവത്തൂർ ചിത്രസേനൻ, വിജു ശങ്കർ, ബിജു പുരുഷോത്തമൻ, സംഗീതം – ഡി ശിവപ്രസാദ്, എ കെ താരിഖ്, ആലാപനം – വിനീത് ശ്രീനിവാസൻ, മധു ബാലകൃഷ്ണൻ, വിധു പ്രതാപ്, നജീം അർഷാദ്, സിതാര കൃഷ്ണകുമാർ, ശ്രേയ ജയദീപ്, വർഷ എസ് നായർ, പ്രൊഡക്ഷൻ കൺട്രോളർ- അജയഘോഷ് പരവൂർ, പ്രൊഡക്ഷൻ ഡിസൈനർ – സജി ആർ പി, കോറിയോഗ്രാഫി – സജ്ന നജാം, കല- അജി പായ്ച്ചിറ, കോസ്‌റ്റ്യും – തമ്പി ആര്യനാട്, ചമയം – ഉദയൻ നേമം, അസ്സോസിയേറ്റ് ഡയറക്ടർ – രാജേഷ് പുഷ്പൻ, പശ്ചാത്തല സംഗീതം – എ കെ താരിഖ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- മനോജ് കഴക്കൂട്ടം, പ്രൊഡക്ഷൻ മാനേജർ – പദ്മാലയൻ, ശബ്‌ദലേഖനം – അലൻ സുഭാഷ്, വർഗ്ഗീസ് തോമസ്, അനുജിത് എ കെ, സൗണ്ട് എഫക്ട്സ് – സുരേഷ് തിരുവല്ലം, വി എഫ് എക്സ്- മഹേഷ്, ഡി ഐ കളറിസ്റ്റ് – മഹാദേവൻ ചിത്രാഞ്ജലി, സംവിധാന സഹായികൾ – റാഫി പോത്തൻകോട്, ഷാജി കിളിമാനൂർ, പപ്പൻ വർക്കല, ഷെഹൻ എ ഷൈജു, യൂണിറ്റ് & സ്‌റ്റുഡിയോ – ചിത്രാഞ്ജലി, വിതരണം – ഗംഗ പ്രൊഡക്ഷൻസ് ത്രു ആതിര എൻ്റർടെയ്‌നേഴ്‌സ്, സ്‌റ്റിൽസ് – സുനോര മടത്തറ, പിആർഓ – അജയ് തുണ്ടത്തിൽ.

ആറ് പതിറ്റാണ്ടുകൾക്കു മുമ്പ് സമ്പന്നതയുടെ വിളനിലമായിരുന്നു ധനുഷ്കോടി. ഇന്ത്യയുടെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന ഇവിടവും ശ്രീലങ്കയിലെ തലൈമന്നാർ എന്ന സ്ഥലവുമായി 18 മൈൽ ദൂര വ്യത്യാസമാണുള്ളത്. ലങ്കാധിപതി രാവണനിൽ നിന്ന് സീതാദേവിയെ വീണ്ടെടുക്കാൻ ശ്രീരാമൻ കടലിന് കുറുകെ രാമസേതു എന്ന പാലം നിർമ്മിച്ചത് ഈ പുണ്യ ഭൂമിയിലാണെന്ന് പുരാണങ്ങളിൽ പ്രതിപാദിക്കുന്നു.

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വാണിജ്യ വ്യവസായങ്ങൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രമാണ്. പരസ്പര സ്നേഹത്തോടെ.. അവരവരുടെ ആചാരങ്ങളോട് നീതിപുലർത്തിക്കഴിഞ്ഞിരുന്ന ഒരു ജനത. വിവിധ തൊഴിലുകളിൽ ഏർപ്പെട്ടിരുന്നവരാണെങ്കിലും അധികം പേർക്കും മത്സ്യബന്ധനമായിരുന്നു ഉപജീവനമാർഗ്ഗം. വിദ്യാഭ്യാസ വ്യവസായ സ്ഥാപനങ്ങൾ, റെയിൽവേ സ്റ്റേഷൻ, പോസ്റ്റ് ഓഫീസ്, ആരാധനാലയങ്ങൾ എല്ലാംകൊണ്ടും സമ്പന്നമായ ഒരു പ്രദേശം. 1964 ഡിസംബറിൽ.. ക്രിസ്മസ് ആഘോഷത്തിനായി എല്ലാവരും തയ്യാറെടുക്കുന്ന സമയം. ആ ജനതയുടെ സ്വപ്നങ്ങളും പ്രതീക്ഷകളും തകർത്തുകൊണ്ട് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ ആ പ്രദേശം എന്നന്നേക്കുമായി കടലിൽ മറഞ്ഞു. 1964 – ലെ പ്രളയവും 2026-ലെ പ്രണയവും, രണ്ടു കുടുംബങ്ങൾ, ഒന്ന് സമ്പന്നതയുടെ മുകളിലാണെങ്കിൽ മറ്റൊന്ന് സംസ്കാരത്തിന്റെ മുകളിൽ.

RELATED TOPICS: MOVIE, DHANUSHKODIYILEKKU MOVIE, DHANUSHKODIYILEKKUMALAYALAM MOVIE, JAHANGIR UMMAR, SUDHEER KARAMANA


Business ⏭️

Back to top button