BUSINESS

ലോകരാജ്യങ്ങൾ ക്യൂവിൽ; തുർക്കിയിലേക്കുള്ള ഇന്ധന വില്പനയിൽ 5800% വർധന, ഇന്ത്യൻ പെട്രോളിയം ഉല്പന്നങ്ങൾക്ക് ചൂടപ്പത്തിന്റെ ഡിമാൻഡ്


India Petroleum Export : പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഇന്ത്യയുടെ ഇന്ധന കയറ്റുമതി കുതിച്ചുയരുന്നതായി കണക്കുകൾ. ഒരു ഡസൻ രാജ്യങ്ങളാണ് ഇവിടെ നിന്ന് പർച്ചേസ് നടത്തുന്നത്. തുർക്കിയിലേക്കുള്ള കയറ്റുമതിയിൽ 5,800% കുതിപ്പാണുണ്ടായത്ഇന്ത്യയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർധനപശ്ചിമേഷ്യൻ യുദ്ധത്തിന് ശേഷം ഇന്ത്യൻ പെട്രോളിയം ഉല്പന്നങ്ങളുടെ കയറ്റുമതിയിൽ വൻ വർധനയെന്ന് റിപ്പോർട്ട്. ഏകദേശം ഒരു ഡസൻ രാജ്യങ്ങളാണ് ഇവിടെ നിന്നുള്ള പ്രൊഡക്ടുകൾ വാങ്ങുന്നത്. ഇതിൽത്തന്നെ തുർക്കിയിലേക്കുള്ള കയറ്റുമതിയിൽ 5,800% വർധനവാണുണ്ടായിരിക്കുന്നത്. സിം​ഗപ്പൂർ ഇന്ത്യൻ ഉല്പന്നങ്ങൾ വാങ്ങുന്ന രാജ്യങ്ങളിൽ മുൻനിരയിലാണുള്ളത്.ഇന്ത്യൻ ഉല്പന്നങ്ങൾ കയറ്റുമതി നടത്തുന്ന രാജ്യങ്ങളുടെ പട്ടികയിൽ ദക്ഷിണാഫ്രിക്ക, ടാൻസാനിയ, ഇറ്റലി, സ്പെയിൻ, ജോർദാൻ, ശ്രീലങ്ക, മലേഷ്യ, കെനിയ, തുർക്കി, ഹോങ്കോങ്, വിയറ്റ്നാം തുടങ്ങിയവ ഉൾപ്പെടുന്നു. ഇതിൽത്തന്നെ വിയറ്റ്നാം, ഹോങ്കോങ് ഒഴികെയുള്ള രാജ്യങ്ങൾ ഇന്ധനമാണ് ഇന്ത്യയിൽ നിന്ന് പ്രധാനമായി വാങ്ങുന്നത്.സിം​ഗപ്പൂരിന് പിന്നിൽ ടാൻസാനിയയിലേക്കാണ് കൂടുതൽ ഇന്ധന ഇറക്കുമതി ഇവിടെനിന്ന് നടക്കുന്നത്. 2025ന്റെ ആദ്യ പാദത്തിൽ 324 കോടി ഡോളറുകളുടെ കയറ്റുമതിയാണ് സിം​ഗപ്പൂരിലേക്ക് നടന്നതെങ്കിൽ ഈ വർഷം ആദ്യ പാദത്തിൽ ഇത് 650 കോടി ഡോളറായി വർധിച്ചു. ഇതിൽതന്നെ 427 കോടി ഡോളറും പെട്രോളിയം-അനുബന്ധ ഉല്പന്നങ്ങളുമായി ബന്ധപ്പെട്ടതാണ്.ഇന്ത്യയുടെ ഇന്ധനം വാങ്ങുന്ന മുൻനിര രാജ്യങ്ങളിലേക്കുള്ള ഇതേ കാലയളവിലെ ഇന്ധന കയറ്റുമതിയുടെ കണക്കാണ് താഴെ നൽകുന്നത്. മുൻവർഷത്തെ കണക്കാണ് ബ്രാക്കറ്റിലുള്ളത്. ടാൻസാനിയ : 222 കോടി ഡോളർ (69 കോടി ഡോളർ) ദക്ഷിണാഫ്രിക്ക : 171 കോടി ഡോളർ (69 കോടി ഡോളർ) ശ്രീലങ്ക : 75 കോടി ഡോളർ (16 കോടി ഡോളർ) മലേഷ്യ : 86 കോടി ഡോളർ (40 കോടി ഡോളർ) കെനിയ : 81 കോടി ഡോളർ (39 കോടി ഡോളർ)തുർക്കിയിലേക്കുള്ള കയറ്റുമതി വൻ തോതിൽ വർധിച്ചതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 40 ലക്ഷം ഡോളറിൽ നിന്ന് 24 കോടി ഡോളറിലേക്ക് ഏകദേശം 5,800% വർധനയാണുണ്ടായത്.ഇന്ത്യയും ഇന്ധന കയറ്റുമതിയുംറഷ്യയിൽ നിന്നടക്കം ഡിസ്കൗണ്ട് നിരക്കിൽ ക്രൂഡ് ഓയിൽ വാങ്ങി ശുദ്ധീകരിച്ച് യൂറോപ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾക്കടക്കം ഇന്ത്യ വില്പന നടത്തുന്നുണ്ട്. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലിടുക്കിലുണ്ടായ പ്രതിസന്ധി ഇന്ത്യയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉല്പന്നങ്ങളുടെ ഡിമാൻഡ് ആ​ഗോള തലത്തിൽ വർധിപ്പിച്ചു. റഷ്യയിൽ നിന്ന് വാങ്ങുന്ന ക്രൂഡ് ശുദ്ധീകരിച്ച് ഇന്ത്യ അവിടേക്ക് തന്നെ വില്പന നടത്തുന്നു എന്ന കൗതുകവും ഇതിനിടയിലുണ്ടായി.ശിവദേവ് സി.വി നെ കുറിച്ച് ശിവദേവ് സി.വി Digital Content Producerആകെ 12 വർഷത്തെ പ്രവൃത്തി പരിചയം
ഓഹരി വിപണി, മ്യൂച്വൽ ഫണ്ട്, എം.എസ്.എം.ഇ എന്നീ മേഖലകളിൽ വൈദ​ഗ്ധ്യം
വിദ്യാഭ്യാസ യോ​ഗ്യത സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, മാസ് കമ്മ്യൂണിക്കേഷനിൽ ബിരുദാനന്തര ബിരുദവും, കമ്പ്യൂട്ടർ സോഫ്റ്റ് വെയർ പ്രൊഫഷണൽ ഡിപ്ലോമയും
ഏറ്റവുമധികം താല്പര്യമുള്ള മേഖല ഓഹരി വിപണിയിൽ ഓപ്ഷൻസ്, സ്റ്റോക്ക് ഓപ്ഷൻസ് ട്രേഡിങ്
https://malayalam.economictimes.com/sivadev-cv/author/479257952.cms

ശിവദേവ് സി.വി

ശിവദേവ് സി.വി, ഇക്കണോമിക് ടൈംസ് മലയാളത്തിലെ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ്. മാധ്യമ മേഖലയിൽ 5 വർഷവും, മാസ് കമ്മ്യൂണിക്കേഷൻ അധ്യാപന രം​ഗത്ത് 9 വർഷവും പ്രവർത്തന പരിചയം. 2022 ജൂണിലാണ് ശിവദേവ് ടൈംസ് ​ഗ്രൂപ്പിന്റെ ഭാ​ഗമായത്. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് ഒരു പതിറ്റാണ്ടിലധികമായി ട്രേഡിങ്/ഇൻവെസ്റ്റ്മെന്റ് നടത്തി വരുന്നു. കോട്ടയത്ത് ദീപിക ദിനപ്പത്രത്തിൽ എഡിറ്റോറിയൽ വിഭാ​ഗത്തിൽ ചേർന്നു കൊണ്ടാണ് കൊണ്ടാണ് 2011ൽ കരിയർ ആരംഭിക്കുന്നത്. പിന്നീട് മാതൃഭൂമി ദിനപ്പത്രത്തിൽ സബ് എഡിറ്റർ/റിപ്പോർട്ടർ തസ്തികകളിൽ പ്രവർത്തിച്ചു. കോഴിക്കോട് സിവിൽ സ്റ്റേഷനിൽ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റിലും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് സെന്റ് ജോസഫ്സ് കോളേജ് ദേവ​ഗിരി മാസ് കമ്മ്യൂണിക്കേഷൻ വിഭാ​ഗം മേധാവിയായി ദീർഘകാലം ചുമതല വഹിച്ചു. 2024ൽ ടൈംസ് ​ഗ്രൂപ്പ് ‘ന്യൂസ് മേക്കർ അവാർഡ്’ (ബിസിനസ് ചാമ്പ്യൻ) ലഭിച്ചു.Read More


Read News

Back to top button