BUSINESS
10, 20 രൂപ പ്ലാസ്റ്റിക് നോട്ടുകള്‍ മലയാളിയുടെ കൈയ്യില്‍ എന്നെത്തും? വ്യക്തത വരുത്തി ആര്‍ബിഐ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Indian Currency: കീറിയതും, മുഷിഞ്ഞതുമായ കറന്‍സി നോട്ടുകള്‍ ശാശ്വത പരിഹാരമാകുന്നു. ആര്‍ബിഐയുടെ പുതിയ പ്ലാസ്റ്റിക് നോട്ടുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് നിലവില്‍ ജനങ്ങള്‍. 2028 സാമ്പത്തിക വര്‍ഷത്തോടെ പുതിയ പ്ലാസ്റ്റിക് (പോളിമര്‍) കറന്‍സി നോട്ടുകള്‍ പുറത്തിറക്കാനാണ് തയ്യാറെടുക്കുന്നതെന്ന് ഇന്നലെ ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. 10 രൂപയുടെയും, 20 രൂപയുടെയും പ്ലാസ്റ്റിക് നോട്ടുകളുടെ ആദ്യഘട്ട പരീക്ഷണം നിലവില്‍ രാജ്യത്ത് പുരോഗമിക്കുകയാണ്. ആര്‍ബിഐയുടെ ഈ പ്രധാന നവീകരണം നമ്മുടെ പോക്കറ്റുകളുടെയും, വാലറ്റുകളുടെയും ദൈനംദിന തേയ്മാനത്തെ എളുപ്പത്തില്‍ അതിജീവിക്കാന്‍ സഹായിക്കും. സാധാരണക്കാരായ മലയാളികളുടെ കൈകളിലേയ്ക്ക് എന്ന് പ്ലാസ്റ്റിക നോട്ടുകള്‍ എത്തുമെന്ന് നോക്കാം.മലയാളിയുടെ കൈയ്യില്‍ പ്ലാസ്റ്റിക് നോട്ടുകള്‍ എന്നെത്തും?ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ പ്രതികരണം പ്രകാരം 2028 സാമ്പത്തിക വര്‍ഷത്തോടെ (FY28) സാധാരണക്കാരുടെ ദൈനംദിന ഇടപാടുകള്‍ക്കായി പ്ലാസ്റ്റിക് നോട്ടുകള്‍ പ്രതീക്ഷിക്കാം. നിലവില്‍ പുരോഗമിക്കുന്ന പരീക്ഷണഘട്ടം വിജയിച്ചാലാകും ഇത് സാധ്യമാകുക എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ കൊച്ചിയടക്കം രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍, വിവിധ കാലാവസ്ഥ സാഹചര്യങ്ങളില്‍ ഈ നോട്ടുകളുടെ പരീക്ഷണം പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരുടെ കൈകളിലേയ്ക്ക് എത്തുന്നതിനു മുമ്പ് ഇവ കര്‍ശനമായ പരിശോധനകള്‍ക്ക് വിധേയമാക്കുമെന്നും ആര്‍ബിഐ വ്യക്തമാക്കി.പ്ലാസ്റ്റിക് നോട്ടുകളുടെ പ്രത്യേകത എന്ത്?സാധാരണ പേപ്പര്‍ നോട്ടുകളേക്കാള്‍ കൂടുതല്‍ ഈടുനില്‍ക്കുന്നവയാണ് പ്ലാസ്റ്റിക് നോട്ടുകള്‍. ഇവ ശരിക്കും പോളിമര്‍ കൊണ്ടാണ് നിര്‍മ്മിക്കുന്നത്. ദൈനംദിന ഉപയോഗത്തില്‍ പെട്ടെന്ന് കീറിപ്പോകുകയോ, മങ്ങുകയോ ചെയ്യില്ലെന്നതാണ് ഏറ്റവും വലിയ ഹൈലൈറ്റ്. നിലവിലെ പെട്ടെന്ന് മുഴിയുന്ന പേപ്പര്‍ കറന്‍സികള്‍ക്കുള്ള ശ്വാശത പരിഹാരമാകും ഇവ. അന്താരാഷ്ട്ര തലത്തില്‍ ഇത്തരം നോട്ടുകള്‍ക്ക് 30 വര്‍ഷത്തിലധികം ആയുസുണ്ട്. അതിനാല്‍ പതിറ്റാണ്ടുകളോളം നശിക്കാതെ ഉപയോഗിക്കാന്‍ ഇവയ്ക്ക് സാധിക്കും.മലയാളികള്‍ക്ക് നേട്ടമാകുന്നത് എങ്ങനെ?നിലവില്‍ ഏറ്റവും കൂടുതല്‍ കൈമാറ്റം ചെയ്യപ്പെടുന്ന ചെറിയ മൂല്യമുള്ള നോട്ടുകളാണ് (10, 20 രൂപ) പോളിമറിലേയ്ക്ക് മാറുന്നത്. നിലവില്‍ കീറിയതും അഴുക്കുപിടിച്ചതുമായ നോട്ടുകള്‍ ഉപയോഗിക്കേണ്ടി വരുന്ന അവസ്ഥ ഉടന്‍ ഇല്ലാതാകയേക്കും. വെള്ളം വീണാലും പെട്ടെന്ന് നശിക്കാത്ത കൂടുതല്‍ വൃത്തിയുള്ള നോട്ടുകള്‍ മലയാളികള്‍ക്ക് ആശ്വാസമാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍പരീക്ഷണാടിസ്ഥാനത്തില്‍ 10 രൂപയുടെയും, 20 രൂപയുടെയും ഒരു ബില്യണ്‍ (100 കോടി) നോട്ടുകളാണ് പുറത്തെത്തുന്നത്. പോളിമര്‍ നോട്ടുകള്‍ ഇന്ത്യന്‍ കാലാവസ്ഥയിലും, സാഹചര്യങ്ങളിലും എത്രത്തോളം ഈടുനില്‍ക്കുമെന്നാണ് ആര്‍ബിഐ ടെസ്റ്റ് ചെയ്യുന്നത്. ഈ ഫീല്‍ഡ് ട്രയലുകളുടെ ഫലം വിലയിരുത്തിയ ശേഷം മാത്രമേ വലിയ തോതിലുള്ള വിതരണത്തെക്കുറിച്ച് ആര്‍ബിഐ അന്തിമ തീരുമാനമെടുക്കൂ.വിപണിയില്‍ ഏറ്റവും കൂടുതല്‍ വിനിമയം ചെയ്യപ്പെടുന്ന ചെറിയ മൂല്യമുള്ള നോട്ടുകള്‍ക്ക് വേഗത്തില്‍ കേടുപാടുകള്‍ സംഭവിക്കുന്നത് സര്‍ക്കാരിന് നിലവില്‍ വലിയ പ്രിന്റിംഗ് കോസ്റ്റിന് കാരണമാകുന്നുണ്ട്. പോളിമര്‍ നോട്ടുകള്‍ എത്തുന്നതോടെ ഈ ചെലവ് വലിയ തോതില്‍ കുറയ്ക്കാന്‍ കഴിയും.10 രൂപയുടെയും, 20 രൂപയുടെയും പോളിമര്‍ കറന്‍സി നോട്ടുകളുടെ ഫീല്‍ഡ് ട്രയലുകള്‍ നടത്താനുള്ള ആര്‍ബിഐയുടെ നിര്‍ദ്ദേശത്തിന് കേന്ദ്ര സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. ധനമന്ത്രാലയം ഇക്കാര്യം അടുത്തിടെ പാര്‍ലമെന്റിനെ ഔദ്യോഗികമായി അറിയിച്ചിട്ടുമുണ്ട്.കൊച്ചി ഈ ഫീല്‍ഡ് ട്രയല്‍ ലിസ്റ്റില്‍ ഉള്ളതുകൊണ്ട് ഒരുപക്ഷെ നിങ്ങളില്‍ പലരുടെയും കൈകളില്‍ ഈ പുതിയ നോട്ടുകള്‍ ഉടന്‍ തന്നെ എത്താനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല. ഇതൊരു ട്രയല്‍ ആയതിനാല്‍ നിങ്ങളുടെ കൈകളില്‍ ഈ നോട്ട് കിട്ടിയാല്‍ അവ കൈവശം സൂക്ഷിക്കാതെ വീണ്ടും വിപണികളിലേയ്ക്ക് സ്വതന്ത്രമായി വിടേണ്ടതുണ്ട്.സാധാരണ പേപ്പര്‍ നോട്ട് vs പോളിമര്‍ (പ്ലാസ്റ്റിക്) നോട്ട്‌നിർമ്മാണ സാമഗ്രികോട്ടൺ പേപ്പർ (Cotton Paper Blend)പോളിമർ / പ്ലാസ്റ്റിക് ലെയറുകൾ (Polymer)ഈടുനിൽക്കുന്ന കാലയളവ്1 – 2 വർഷം (ചെറിയ മൂല്യമുള്ളവ)5 – 10 വർഷം വരെ (അന്താരാഷ്ട്രതലത്തിൽ 30 വർഷം വരെ)വെള്ളത്തെ ചെറുക്കാനുള്ള ശേഷിപെട്ടെന്ന് നനഞ്ഞ് നശിക്കും100% വാട്ടർപ്രൂഫ് (Waterproof)ശുചിത്വവും വൃത്തിയുംഅഴുക്കും ബാക്ടീരിയയും പിടിക്കുംവൃത്തിയുള്ളതും പെട്ടെന്ന് കറ പിടിക്കാത്തതുംനിർമ്മാണച്ചെലവ്തുടക്കത്തിൽ കുറവ് (പക്ഷെ ഇടയ്ക്കിടെ അച്ചടിക്കണം)തുടക്കത്തിൽ ഉയർന്നത് (പക്ഷെ ദീർഘകാലയളവിൽ വൻ ലാഭം)
Read News


