BUSINESS

ഇന്ത്യൻ എണ്ണ വിപണിയിലെ പുതിയ മെഗാ തന്ത്രങ്ങൾ; ക്രൂഡ് ഇറക്കുമതിയിലെ ‘നൻപൻമാർ’, ഏറ്റവും ലാഭം എവിടെ നിന്ന്?


Indian Oil Basket Price: ഇറാന്‍- ഇസ്രായേല്‍- യുഎസ് യുദ്ധം, റഷ്യ- യുക്രൈന്‍ യുദ്ധം, ഹോര്‍മുസ് പ്രതിസന്ധി തുടങ്ങിയ ആഗോള പ്രതിസന്ധികള്‍ ഏറ്റവുമധികം ബാധിച്ചത് ആഗോള എണ്ണ വ്യാപാരത്തെയാണ്. മൊത്തം എണ്ണ ആവശ്യകതയുടെ 85 ശതമാനത്തിലധികം ഇറക്കുമതിയിലൂടെ നിര്‍വഹിക്കുന്ന ഇന്ത്യയാണ് ലോകത്ത് ഏറ്റവും മികച്ച രീതിയില്‍ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തതെന്നത് പലരെയും ആശയക്കുഴപ്പത്തിലാക്കുന്നു. ഭാരതം ഇതെങ്ങനെ സാധിച്ചുവെന്നാകും പലരും ചിന്തിക്കുന്നത്. ഇന്ത്യയുടെ ബന്ധങ്ങളും, കരാറുകളുമാണ് ഇതിനു കാരണം. പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ രാജ്യത്തെ ഇന്ധനവില വലിയ ആഘാതമില്ലാതെ തുടരുന്നു. ഇന്ത്യ എവിടെ നിന്നൊക്കെയാണ് എണ്ണ വാങ്ങുന്നതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏത് രാജ്യത്ത് നിന്നുള്ള ഇറക്കുമതിയാണ് ഇന്ത്യയ്ക്ക് ഏറ്റവും നേട്ടമെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഇന്ത്യയുടെ എണ്ണ തന്ത്രങ്ങള്‍ കൂടുതലറിയാന്‍ വായന തുടരുക.പ്രധാന എണ്ണക്കച്ചവടക്കാര്‍ റഷ്യ (Russia): നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ എണ്ണ പങ്കാളിയാണ്. യുഎസിന്റെ നികുതി ഭീഷണിക്കിടയിലും ഇന്ത്യയിലേയ്ക്ക് റഷ്യയില്‍ നിന്ന് എണ്ണ ഒഴുകുന്നു. 2026 -ലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ 40% -ത്തിലധികം റഷ്യയില്‍ നിന്നാണ്. ഇറാഖ് (Iraq): ഇന്ത്യയുടെ പാരമ്പര്യ എണ്ണ വിതരണക്കാരില്‍ പ്രമുഖ സ്ഥാനത്തുള്ള രാജ്യമാണ്. സൗദി അറേബ്യ (Saudi Arabia): ദീര്‍ഘകാല കരാറുകളിലൂടെ ഇന്ത്യയ്ക്ക് സ്ഥിരമായി എണ്ണ നല്‍കുന്ന പ്രധാന പങ്കാളിയാണ് സൗദി. ഓഗസ്റ്റിലെ ക്രൂഡ് വിലയില്‍ സൗദി അരാംകോ ബാരലിന് 11 ഡോളര്‍ ഡിസ്‌കൗണ്ട് നല്‍കുന്നുവെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. ബാരലിന് 11 ഡോളര്‍ കുറച്ച്, ഒമാന്‍/ ദുബായ് ബെഞ്ച്മാര്‍ക്കിനേക്കാള്‍ 1.50 ഡോളര്‍ ഡിസ്‌കൗണ്ടിലാണ് വിതരണം ചെയ്യുന്നത്. യുഎഇ (UAE): പശ്ചിമേഷ്യയിലെ ഇന്ത്യയുടെ തന്ത്രപ്രധാന എണ്ണ പങ്കാളിയാണ് യുഎഇ. ഇവിടെ നിന്ന് വലിയ അളവില്‍ എണ്ണ വാങ്ങാറുണ്ട്. മറ്റ് രാജ്യങ്ങള്‍: ഇന്ത്യയുടെ മറ്റു പ്രമുഖ എണ്ണ ഇടപാടുകാരില്‍ അമേരിക്ക, വെനിസ്വേല, ബ്രസീല്‍, നൈജീരിയ, കുവൈറ്റ്, അംഗോള എന്നിവര്‍ ഉള്‍പ്പെടുന്നു.എണ്ണ വാങ്ങുന്ന നിരക്കുകള്‍അന്താരാഷ്ട്ര വിപണിയിലെ ബ്രെന്റ് (Brent), ദുബായ്/ ഒമാന്‍ ക്രൂഡ് വിലകളെ അടിസ്ഥാനമാക്കിയുള്ള ‘ഇന്ത്യന്‍ ബാസ്‌കറ്റ്’ (Indian Basket) നിരക്കിലാണ് ഇന്ത്യ സാധാരണയായി എണ്ണ വാങ്ങുന്നത്. 2026 -ല്‍ ഈ വില വളരെ അസ്ഥിരമാണ്. ഏപ്രിലില്‍ ബാരലിന് ഏകദേശം 114 ഡോളര്‍ ആയിരുന്നു. എന്നാല്‍ ജൂലൈയോടെ ഇത് 74 ഡോളര്‍ നിരക്കിലേക്ക് താഴ്ന്നു. യുദ്ധം കനത്തതോടെ വീണ്ടും ഉയര്‍ച്ച കാണുന്നുണ്ട്.രാജ്യങ്ങള്‍ക്കനുസരിച്ച് നിരക്കുകളില്‍ വ്യത്യാസമുണ്ട്. റഷ്യന്‍ എണ്ണയ്ക്ക് പലപ്പോഴും വിപണി വിലയേക്കാള്‍ വലിയ കിഴിവ് ഇന്ത്യ അനുഭവിച്ചിരുന്നു. എന്നാല്‍ ഇറാന്‍ യുദ്ധത്തോടെ ഈ ഇളവുകള്‍ നിലച്ചിട്ടുണ്ട്. പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ കാരണം ചില മാസങ്ങളില്‍ വിപണി വിലയേക്കാള്‍ നേരിയ പ്രീമിയം തുകയില്‍ പോലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങിയിട്ടുണ്ട്. അതേസമയം യുഎസ് ഉപരോധം പിന്നെയും പ്രാബല്യത്തില്‍ ആയതോടെ ഇളവുകള്‍ വീണ്ടും ലഭിച്ചേക്കാം.അമേരിക്ക, യുഎഇ തുടങ്ങിയ രാജ്യങ്ങളും ചില സമയങ്ങളില്‍ വിപണി ശരാശരിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ എണ്ണയ്ക്ക് എണ്ണ നല്‍കാറുണ്ട്. കുറഞ്ഞ എണ്ണയെ പറ്റി പറയുമ്പോള്‍ വെനിസ്വേല എടുത്തുപറയണം. പക്ഷെ ഈ എണ്ണയുടെ ശുദ്ധീകരണം കനത്തതാണ്. അതിനാല്‍ തന്നെ ഈ കുറഞ്ഞ വില വലിയ അനുഗ്രഹമായി കണക്കാക്കാന്‍ കഴിയില്ല.ഇന്ത്യയ്ക്ക് നേട്ടം എവിടെ? സാമ്പത്തികമായി നോക്കുകയാണെങ്കില്‍ ഇന്ത്യയ്ക്ക് ഏറ്റവും വലിയ ലാഭം നല്‍കിയിട്ടുള്ളത് റഷ്യ തന്നെയാണ്. രാജ്യാന്തര ഉപരോധങ്ങള്‍ കാരണം റഷ്യ വാഗ്ദാനം ചെയ്ത കുറഞ്ഞ നിരക്ക് ഇന്ത്യയ്ക്ക് ലോട്ടറിയായിരുന്നു. റഷ്യ എണ്ണ വാങ്ങല്‍ വഴി ഇന്ത്യയ്ക്ക് കോടിക്കണക്കിന് രൂപ ലാഭിക്കാന്‍ കഴിഞ്ഞു. ഓഗസ്റ്റ് വിലയില്‍ സൗദി വാഗ്ദാനം ചെയ്തിരിക്കുന്ന ഇളവ് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നതാണ്.വിതരണത്തിലെ വിശ്വസ്തതയും, സ്ഥിരതയും കണക്കിലെടുക്കുമ്പോള്‍ സൗദിയും, ഇറാഖും ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഇന്ത്യന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് പ്രോസസ് ചെയ്യാന്‍ ഏറ്റവും അനുയോജ്യമായ ക്രൂഡ് ഓയില്‍ തരങ്ങളാണ് ഇവരില്‍ നിന്ന് ലഭിക്കുന്നത്. ഇത് കമ്പനികള്‍ക്ക് മികച്ച മാര്‍ജിനും നല്‍കുന്നു.പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുമ്പോള്‍ യുഎസ്, വെനിസ്വേല പോലുള്ള രാജ്യങ്ങള്‍ ഇന്ത്യയ്ക്ക് ആശ്വാസമാകുന്നു. എണ്ണയില്‍ ഇന്ത്യ മെനഞ്ഞെടുത്തിരിക്കുന്ന വൈവിധ്യമാര്‍ന്ന സ്രോതസുകള്‍ തന്നെയാണ് രാജ്യത്തിന്റെ പ്രധാന തന്ത്രം.


Read News

Back to top button