BUSINESS
വന്ദേഭാരതിനേക്കാൾ രണ്ടര ഇരട്ടി വേഗത; 508 കിലോമീറ്റർ താണ്ടാൻ 2 മണിക്കൂർ, ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ൽ

റെയിൽവേ ഗതാഗതത്തിൽ വിപ്ലവം സൃഷ്ടിക്കാൻ ഇന്ത്യ. രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 മുതൽ ഓടിത്തുടങ്ങും. കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം അറിയിച്ചത്. മുംബൈ-അഹമ്മദാബാദ് ഹൈ സ്പീഡ് റെയിൽവെ ഇടനാഴി 80% പൂർത്തിയായതായും അദ്ദേഹം പറഞ്ഞു. വന്ദേഭാരതിനേക്കാൾ രണ്ടര ഇരട്ടി വേഗതയുള്ള ബുള്ളറ്റ് ട്രെയിൻ 508 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ ഏകദേശം 2 മണിക്കൂർ സമയം മാത്രമാണെടുക്കുന്നത്ജപ്പാന്റെ ഷിൻകാസെൻ സാങ്കേതികവിദ്യയാണ് (Shinkansen technology) ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നത്. മണിക്കൂറിൽ 350 കിലോമീറ്റർ വേഗത്തിൽ വരെ കുതിക്കാൻ ശേഷിയുള്ള ട്രെയിനുകളാണ് ഇന്ത്യയുടേത്. വന്ദേഭാരത് ട്രെയിനുകളുടെ പരമാവധി വേഗത 180 കിലോമീറ്ററാണ്. ഓപ്പറേഷണൽ അടിസ്ഥാനത്തിൽ 160 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ മിക്ക റൂട്ടുകളിലും 130 കിലോമീറ്റർ വേഗത്തിലാണ് വന്ദേഭാരത് ഓടുന്നത്. ബുള്ളറ്റ് ട്രെയിനുകളുടെ ഓപ്പറേഷണൽ വേഗത 320 കിലോമീറ്ററാണ്. അതായത്, വന്ദേഭാരതിന്റെ വേഗതയേക്കാൾ രണ്ടര മടങ്ങ് സ്പീഡിലായിരിക്കും ബുള്ളറ്റ് ട്രെയിനുകൾ കുതിക്കുക. മുംബൈയ്ക്കും, അഹമ്മദാബാദിനും ഇടയിലുള്ള 508 കിലോമീറ്റർ ദൂരം താണ്ടാൻ ഏകദേശം 1 മണിക്കൂറും 58 മിനിറ്റുമാണ് വേണ്ടത്. കേരളത്തിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ, സംസ്ഥാനത്തിന്റെ തെക്കു മുതൽ വടക്ക് വരെ ഏകദേശം 586 കിലോമീറ്റർ ദൂരമാണ് ട്രെയിനുകൾ താണ്ടുന്നത്. സാധാരണ വേഗത്തിലോടുന്ന എക്സ്പ്രസ് ട്രെയിനുകൾക്ക് ഈ ദൂരം കവർ ചെയ്യാൻ ഏകദേശം 13 മണിക്കൂർ 45 മിനിറ്റാണ് സമയം വേണ്ടി വരുന്നത്കേരളത്തിൽ ബുള്ളറ്റ് ട്രെയിൻ വൈകാതെ യാഥാർത്ഥ്യമാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിനിന്റെ വേഗത എന്ന ഘടകം മാത്രം ഉദാഹരണത്തിനായി പരിഗണിച്ചാൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ താണ്ടാൻ രണ്ടര മണിക്കൂറിൽ താഴെ സമയം മതിയെന്ന് കണക്കാക്കാം. വന്ദേഭാരതിന് സമാനമായി ഭാവിയിൽ രാജ്യത്തുടനീളം അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ മോഡൽ നടപ്പാക്കാനുള്ള സാധ്യത സംസ്ഥാനത്തിന് പ്രതീക്ഷ നൽകുന്നുമുണ്ട്. പുതിയ റെയിൽ ഇടനാഴിമുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ സൂററ്റിനെയും ബിലിമോറയെയും ബന്ധിപ്പിക്കുന്ന ആദ്യഘട്ടമാണ് 2027ൽ ഉദ്ഘാടനം ചെയ്യാൻ പോകുന്നത്. ഈ ഇടനാഴിയുടെ 80% പണിയാണ് കഴിഞ്ഞത്. ബാക്കിയുള്ളവ ഘട്ടം ഘട്ടമായി തുറക്കുമെന്നാണ് കേന്ദ്രമന്ത്രി അറിയിച്ചത്. ആദ്യ ഘട്ടം തുറന്നതിന് ശേഷം വാപി-സൂററ്റ്, വാപി അഹമ്മദാബാദ്, അഹമ്മദാബാദ്-താനെ, അഹമ്മദാബാദ്-മുംബൈ എന്നീ ഭാഗങ്ങളും വിവിധ ഘട്ടങ്ങളിലായി പൂർത്തിയാക്കും. നിശ്ചയിച്ച സമയപരിധിക്കുള്ളിൽത്തന്നെ പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. മറ്റ് ഇടനാഴികൾഡൽഹി-വാരണാസി, (3 മണിക്കൂർ 50 മിനിറ്റ്), വാരണാസി-പാറ്റ്ന-സിലിഗുരി (2 മണിക്കൂർ 55 മിനിറ്റ്), ചെന്നൈ-ബെംഗളൂരു (1 മണിക്കൂർ 13 മിനിറ്റ്), ബെംഗളൂരു-ഹൈദരാബാദ് (2 മണിക്കൂർ), ചെന്നൈ-ഹൈദരാബാദ് (2 മണിക്കൂർ 55 മിനിറ്റ്)സ മുംബൈ-പൂനെ (48 മിനിറ്റ്), പൂനെ-ഹൈദരാബാദ് (1 മണിക്കൂർ 55 മിനിറ്റ്) എന്നീ ബുള്ളറ്റ് ട്രെയിൻ ഇടനാഴികളും നടപ്പാക്കണമെന്ന നിർദ്ദേശങ്ങൾ സർക്കാരിന്റെ പരിഗണനയിലുണ്ട്. ഇത്തരത്തിൽ ആകെ ഏകദേശം 4,000 കിലോമീറ്ററുകൾക്കായി 16 ലക്ഷം കോടി രൂപയുടെ നിക്ഷേപം വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
Read News


