പത്രപ്രവർത്തകൻ ജിജോ ജോൺ പുത്തേഴത്ത് അന്തരിച്ചു

ജിജോ ജോൺ പുത്തേഴത്ത്
കൊച്ചി: മലയാള മനോരമ കൊച്ചി യൂണിറ്റിലെ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്ത് (52) അന്തരിച്ചു. ഒട്ടേറെ അന്വേഷണാത്മക റിപ്പോർട്ടുകൾ പുറത്തുകൊണ്ടുവന്ന മികച്ച പത്രപ്രവർത്തകനാണ് ജിജോ. ഈയിടെ ദേശീയ ശ്രദ്ധയാകർഷിച്ച 700 കോടി രൂപയുടെ നിക്ഷേപത്തിട്ടിപ്പ് പുറത്തുകൊണ്ടുവന്നത് ജിജോയാണ്. 2015ലെ രാംനാഥ് ഗോയങ്ക പുരസ്കാരം, മലയാള മനോരമയിൽ പത്രപ്രവർത്തന മികവിനുള്ള 2020ലെ ചീഫ് എഡിറ്റേഴ്സ് ഗോൾഡ് മെഡൽ എന്നിവ നേടിയിട്ടുണ്ട്.
കേരള പ്രസ് അക്കാദമിയിൽ നിന്നു ജേർണലിസം പഠനം പൂർത്തിയാക്കിയ ജിജോ അതിനുപിന്നാലെ മനോരമയിൽ ചേരുകയായിരുന്നു. പറവൂർ ഗോതുരുത്ത് പുത്തേഴത്ത് കുടുംബാംഗമാണ്. കൊച്ചിയിൽ ‘സർവശിക്ഷ കേരള’ത്തിൽ അദ്ധ്യാപികയായ രമ്യ ജോസഫാണു ഭാര്യ. മക്കൾ: അനന്യ ജിജോ, ജൊഹാൻ ജോസഫ് ജോൺ.
English Summary
Jijo John Puthezhath (52), Special Correspondent at Malayala Manorama’s Kochi unit, has passed away. Known for several investigative reports, Jijo recently exposed a ₹700 crore investment fraud that attracted national attention. He was the recipient of the 2015 Ramnath Goenka Award and the 2020 Chief Editor’s Gold Medal for journalistic excellence at Malayala Manorama.
RELATED TOPICS: JIJO JOHN PUTHEZHATH, MALAYALAM MANORAMA, JOURNALIST DEATH, INVESTIGATIVE JOURNALIST, RAMNATH GOENKA AWARD
Read News ⏭️


