BUSINESS
‘ഇന്ത്യയെ ഞെട്ടിച്ച്’എൽ.പി.ജി വിപ്ലവം; ഗ്യാസ് കണക്ഷൻ വേണ്ട, മിനിറ്റുകൾക്കുള്ളിൽ എൽ.പി.ജി സിലിണ്ടർ വീട്ടിലെത്തിക്കാൻ സ്വിഗ്ഗി

LPG News India : ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനും, സ്വിഗ്ഗി ഇൻസ്റ്റമാർട്ടും സഹകരിച്ച് എൽ.പി.ജി സിലിണ്ടറുകൾ വീട്ടു പടിക്കലെത്തിക്കും. ഇതിന് ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. 5,10 കിലോഗ്രാം സിലിണ്ടറുകളാണ് ലഭ്യമാവുകഎച്ച്.പി.സി.എൽ സ്വിഗ്ഗി സഹകരണത്തോടെ ചെറു സിലിണ്ടറുകളുടെ ഇൻസ്റ്റന്റ് ഡെലിവറി നടത്തുംഇന്ത്യയിൽ പാചക വാതക വിതരണ രംഗത്ത് വിപ്ലവം. ഇനി എൽ.പി.ജി സിലിണ്ടറുകൾ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി വീട്ടു പടിക്കലെത്തും. ഇതിനായി ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷനുമായി സ്വിഗ്ഗി പങ്കാളിത്തത്തിൽ ഏർപ്പെടും. രാജ്യത്ത് ഇത്തരത്തിലുള്ള ആദ്യത്തെ ഡെലിവറി സേവനമാണിത്. സിലിണ്ടറുകൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾക്ക് എച്ച്.പി ഗ്യാസ് കണക്ഷൻ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല എന്നതാണ് ഇവിടത്തെ ഹൈലൈറ്റ്. ചെറു സിലിണ്ടറുകൾ വാങ്ങാംരാജ്യത്തുടനീളം വ്യാപിപ്പിക്കുന്നതിന് മുന്നോടിയായി ഈ സേവനത്തിന്റെ പരീക്ഷണം ബെംഗളൂരുവിൽ നടത്തും. 14.2 കിലോഗ്രാം സിലിണ്ടറുകൾക്ക് പകരം 10 കിലോഗ്രാം, 5 കിലോഗ്രാം സിലിണ്ടറുകളാണ് വീട്ടിലെത്തിച്ചു നൽകുക. അതേ സമയം ഇവയുടെ വില എത്രയാണെന്ന് കമ്പനികൾ വെളിപ്പെടുത്തിയിട്ടില്ല. എങ്ങനെ ഓർഡർ ചെയ്യാം?സ്വിഗ്ഗി ഇൻസ്റ്റമാർട്ട് വഴി 10 അല്ലെങ്കിൽ 5 കിലോഗ്രാം സിലിണ്ടർ ഉപയോക്താക്കൾക്ക് ഓർഡർ ചെയ്യാം. ആദ്യത്തെ ഓർഡർ പുതിയ സിലിണ്ടർ പർച്ചേസായിട്ടാണ് കണക്കാക്കുക. പിന്നീടുള്ള ഓർഡറുകളിൽ ശൂന്യമായ എച്ച്.പി.സി.എൽ സിലിണ്ടർ തിരികെ നൽകി റീഫിൽ ചെയ്തവ പകരം വാങ്ങുകയാണ് ചെയ്യുക. അതായത് നിലവിൽ 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടർ ഡെലിവർ ചെയ്ത് വാങ്ങുന്നതിന് സമാനമായി ആദ്യ ഓർഡറിന് ശേഷം എൽ.പി.ജി വാങ്ങാം. എച്ച്.പി.സി.എല്ലിന്റെ ഓഥറൈസ്ഡ് ഡിസ്ട്രിബ്യൂഷൻ ശൃംഘല വഴി ഡെലിവറികൾ പൂർത്തിയാക്കും. ലാസ്റ്റ് മിനിറ്റ് ഡെലിവറി കൈകാര്യം ചെയ്യുന്നത് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരായിരിക്കും. ഇവിടെ സുരക്ഷ, റെഗുലേറ്ററി സംബന്ധമായ വ്യവസ്ഥകൾ എന്നിവ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കും. ആദ്യമായി സിലിണ്ടർ വാങ്ങുന്ന ഉപയോക്താക്കൾ ഐഡന്റിറ്റി വെരിഫിക്കേഷൻ പൂർത്തിയാക്കേണ്ടതാണ്. ഇവിടെ ഡെലിവറിയുമായി ബന്ധപ്പെട്ട രേഖകളും നൽകേണ്ടതാണ്.ഇന്ത്യയും എൽ.പി.ജി ഡിമാൻഡുംപശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ഗൾഫിൽ നിന്ന് ഇന്ത്യയിലേക്കുള്ള എൽ.പി.ജി വിതരണത്തിൽ തടസ്സം നേരിട്ടിരുന്നു. ഇതേത്തുടർന്ന് രാജ്യത്ത് പാചകവാതക ക്ഷാമമുണ്ടാവുകയും, വില ഉയർത്തേണ്ടി വരികയും ചെയ്തു. ഗാർഹിക-വാണിജ്യ സിലിണ്ടറുകളുടെ നിരക്ക് വർധിച്ചത് ഒരു പോലെ സാധാരണക്കാർക്കും, ഫുഡ് ബിസിനസുകാർക്കും തിരിച്ചടി നൽകി. എൽ.പി.ജിയുടെ, ലോകത്തെ രണ്ടാമത്തെ വലിയ ഉപഭോക്താവാണ് ഇന്ത്യ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നീ പൊതുമേഖലാ കമ്പനികളാണ് പ്രധാനമായും ഇന്ത്യയിൽ എൽ.പി.ജി സപ്ലൈ നടത്തുന്നത്. എച്ച്.പിയുടെ പുതിയ നീക്കം വിജയകരമായാൽ മറ്റ് എണ്ണക്കമ്പനികളും സമാനമായ ബിസിനസ് മോഡൽ സ്വീകരിക്കാൻ സാധ്യതയുണ്ട്. ക്വിക് കൊമേഴ്സിൽ സ്വിഗ്ഗിയോട് മത്സരിക്കുന്ന മറ്റ് കോർപറേറ്റ് ഭീമൻമാരും ഈ മേഖലയിലേക്ക് കടന്നു വരാനുള്ള സാധ്യതകളും കൂടുതലാണ്.
Read News


