BUSINESS
ഇന്ത്യയുടെ ജിഡിപി കണക്കുകളിൽ വൻ ആശയക്കുഴപ്പം; 86 ലക്ഷം കോടി 80 ആയതിന്റെ കാരണം, വിപണികളെയും നിക്ഷേപകരെയും ബാധിക്കുമോ

Indian Economy : ഇന്ത്യയുടെ ഒന്നാം പാദ ജിഡിപി (India Q1 GDP) കണക്കുകളെച്ചൊല്ലി വിപണിയിൽ വൻ ആശയക്കുഴപ്പം. കഴിഞ്ഞ വർഷത്തെ ഒന്നാം പാദ ജിഡിപി 86 ലക്ഷം കോടിയിൽ നിന്ന് 80 ലക്ഷം കോടിയായി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയെന്നതാണ് പ്രധാന ആരോപണം. ഇത് നടപ്പു വർഷ കണക്കുകളെ പെരുപ്പിക്കാൻ വേണ്ടിയാണെന്ന് പറയപ്പെടുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള വാർത്തകൾ ഓരോ പൗരന്റെയും ഭാവി പ്രതീക്ഷകളെയും, ജീവിതത്തെയും സ്വാധീനിക്കുന്ന ഒന്നാണ്. അതിനാൽ തന്നെ ഈ ആരോപണങ്ങൾക്ക് പിന്നിലെ യാഥാർത്ഥ്യം മനസിലാക്കേണ്ടതുണ്ട്. ഈ ഡാറ്റാ മാറ്റം ഓഹരി വിപണിയെയും, സാധാരണ നിക്ഷേപകരെയും എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കാം.എന്താണ് പ്രശ്നംകഴിഞ്ഞ വർഷത്തെ ഒന്നാം പാദ (Q1) ജിഡിപി കണക്കുകൾ ബോധപൂർവ്വം സർക്കാർ വെട്ടിച്ചുരുക്കി എന്നതാണ് പ്രധാന ആരോപണം. നടപ്പു സാമ്പത്തിക വർഷത്തെ ഒന്നാം പാദ ജിഡിപി വളർച്ചാ നിരക്ക് വളരെ കൂടുതലാണെന്ന് (7.8%) കാണിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഈ ആരോപണം കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം (MOSPI) പൂർണ്ണമായി തള്ളിക്കളഞ്ഞിട്ടുണ്ട്.ജിഡിപിയിൽ കൺഫ്യൂഷന് കാരണമെന്ത്കഴിഞ്ഞ വർഷത്തെ ഒന്നാം പാദ ജിഡിപി 86 ലക്ഷം കോടി രൂപയായിരുന്നു. എന്നാൽ പുതിയ റിപ്പോർട്ടുകളിൽ ഇത് 80 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്. ഈ 6 ലക്ഷം കോടി രൂപ കുറച്ച് കാണിച്ചില്ലായിരുന്നെങ്കിൽ, ഇന്ത്യയുടെ ഇപ്പോഴത്തെ വളർച്ചാ നിരക്ക് വെറും 2.6 ശതമാനത്തിൽ ഒതുങ്ങുമായിരുന്നു എന്ന് മുൻ ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് ഉൾപ്പെടെയുള്ളവർ ആരോപിച്ചു. ഇതാണ് വലിയ ആശയക്കുഴപ്പത്തിന് കാരണമായത്.പുതിയ കണക്കുകൾസർക്കാർ ജിഡിപി കണക്കാക്കുന്നതിനുള്ള ‘അടിസ്ഥാന വർഷം’ (Base year) 2011-12 ൽ നിന്നും അടുത്തിടെ 2022-23 ആയി പുതുക്കി നിശ്ചയിച്ചിരുന്നു. പഴയ അടിസ്ഥാന വർഷമായ 2011-12 പ്രകാരമുള്ള കണക്കാണ് 86 ലക്ഷം കോടി രൂപ എന്നത്. എന്നാൽ പുതിയ അടിസ്ഥാന വർഷം (2022-23) വെച്ച് ശാസ്ത്രീയമായി കണക്കാക്കിയപ്പോഴാണ് ഇത് 80 ലക്ഷം കോടി രൂപയായി കുറഞ്ഞത്.പുതിയ ഇൻഡക്സ് ഓഫ് ഇൻഡസ്ട്രിയൽ പ്രൊഡക്ഷൻ (IIP), പ്രൊഡ്യൂസർ പ്രൈസ് ഇൻഡക്സ് (PPI) തുടങ്ങിയ കൂടുതൽ കൃത്യതയാർന്ന പുതിയ ഡാറ്റകളും രീതികളും (Methodology) ഉപയോഗിച്ചാണ് ഈ പുതിയ കണക്കുകൾ തയ്യാറാക്കിയിരിക്കുന്നത്.മാറ്റങ്ങൾ ഇന്ത്യയെ ബാധിക്കുമോജിഡിപിയിലെ ഈ കൺഫ്യൂഷൻ രാജ്യത്തെ ഒരു തരത്തിലും ബാധിക്കാൻ പോകുന്നില്ല. നിലവിലെ ആരോണങ്ങൾക്കു കാരണം പൊളിറ്റിക്സ് ആണ്. ജിഡിപിയുടെ പുനർ നിർണയം ഇന്ത്യയുടെ സാമ്പത്തിക സ്ഥിതിയെ ദോഷകരമായി ബാധിക്കില്ല. ലോകമെമ്പാടുമുള്ള സാമ്പത്തിക വിദഗ്ദ്ധർ കാലാകാലങ്ങളിൽ ഡാറ്റ കൂടുതൽ കൃത്യമാക്കാൻ ചെയ്യുന്ന സ്വാഭാവിക പ്രക്രിയ മാത്രമാണിത്.സിമന്റ്, സ്റ്റീൽ, ഓട്ടോമൊബൈൽ തുടങ്ങിയ സുപ്രധാന മേഖലകളിലെ മികച്ച പ്രകടനം ഇന്ത്യയുടെ സാമ്പത്തിക വളർച്ച ശക്തമാണെന്ന് അടിവരയിടുന്നു. ഇത് ആഗോള തലത്തിൽ ഇന്ത്യയുടെ പ്രതിച്ഛായ വർധിപ്പിക്കുന്നു.നിക്ഷേപകരെ ബാധിക്കുമോഈ ആരോപണങ്ങളിൽ നിക്ഷേപകരും ഭയപ്പെടേണ്ട കാര്യമില്ല. പഴയ കണക്കുകളേക്കാൾ കൂടുതൽ കൃത്യതയാർന്നതും, സുതാര്യവുമായ ഡാറ്റയാണ് പുതിയ രീതി നൽകുന്നത്. റിസർവ് ബാങ്ക് ഉൾപ്പെടെയുള്ളവയുടെ പ്രതീക്ഷകളെ മറികടന്ന് 7.8% എന്ന മികച്ച വളർച്ചയാണ് രാജ്യം നടപ്പു ഒന്നാം പാദത്തിൽ നേരിടിയിരിക്കുന്നത്. ഇത് നിക്ഷേപകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്ന ഒന്നാണ്.ശ്രദ്ധിക്കേണ്ട കാര്യങ്ങൾരണ്ട് വ്യത്യസ്ത അടിസ്ഥാന വർഷങ്ങളിലെ (2011-12 ലെ കണക്കും, 2022-23 ലെ കണക്കും) ഡാറ്റകൾ തമ്മിൽ ഒരിക്കലും നേരിട്ട് താരതമ്യം ചെയ്യാൻ പാടില്ല. ഇത് തീർത്തും അശാസ്ത്രീയമാണെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. യഥാർത്ഥ വളർച്ചാ നിരക്ക് അറിയണമെങ്കിൽ ഒരേ സീരീസിലുള്ള ഡാറ്റകൾ മാത്രമേ താരതമ്യം ചെയ്യാവൂ. ജിഡിപി കണക്കുകളിലെ ഈ മാറ്റം സാമ്പത്തിക തകർച്ചയുടെ ലക്ഷണമല്ല, മറിച്ച് സാമ്പത്തിക കണക്കുകൂട്ടലുകൾ കാലോചിതമായി പരിഷ്കരിച്ചതിന്റെ ഫലമാണ്. നിലവിലെ 7.8% വളർച്ച എന്നത് യാഥാർത്ഥ്യമാണ്.
Read News


