BUSINESS

E20 Petrol: എഥനോള്‍ ചേര്‍ത്തിട്ടും പെട്രോളിന് വില കുറയാത്തത് എന്തുകൊണ്ട്? ഇന്ത്യയുടെ തന്ത്രം പാളിയത് എവിടെ


E20 Fuel India : ഇന്ത്യയുടെ എഥനോള്‍ തന്ത്രം ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെടുകയാണ്. യുഎസും, ബ്രസീലും പോലുള്ള മുന്‍ഗാമികള്‍ ഇപ്പോഴും ഭക്ഷ്യ ധാന്യങ്ങളില്‍ നിന്ന് എഥനോള്‍ നിര്‍മ്മിക്കുമ്പോള്‍, ഇന്ത്യ കേടായ ഭക്ഷ്യ ധാന്യങ്ങള്‍, മരാവശിഷ്ടം, വൈക്കോല്‍ എന്നിവയില്‍ നിന്നുപോലും എഥനോള്‍ ഉണ്ടാക്കുന്നു. തദ്ദേശീയമായി എഥനോള്‍ നിര്‍മ്മിച്ച് അത് പെട്രോളില്‍ കലര്‍ത്തുന്നതോടെ ഇന്ധനവില കുത്തനെ കുറയുമെന്നായിരുന്നു ഇന്ത്യക്കാര്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അതുണ്ടായിട്ടില്ല. നിലവില്‍ 20% എഥനോള്‍ ചേര്‍ന്ന പെട്രോള്‍ ആണ് പമ്പുകളില്‍ ലഭിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം 85% എഥനോള്‍ ചേര്‍ന്ന പെട്രോളിന് സാധാരണ ഇന്ധനത്തെ അപേക്ഷിച്ച് 20- 25 രൂപയുടെ കുറവ് മാത്രമേയുള്ളൂ. അതേസമയം എഥനോള്‍ വഴി രാജ്യത്തിന് കോടികളുടെ വിദേശനാണയം ലാഭിക്കാന്‍ കഴിഞ്ഞു. എഥനോള്‍ കലര്‍ത്തിയ പെട്രോളിന് (E20) എന്തുകൊണ്ട് വില കുറയുന്നില്ലെന്ന് നോക്കാം. ഉയര്‍ന്ന ഉല്‍പ്പാദനച്ചെലവ്തദ്ദേശീയമായി നിര്‍മ്മിക്കുന്നത് കൊണ്ട് എഥനോളിന് വില കുറവായിരിക്കുമെന്ന നിങ്ങളുടെ ധാരണയാണ് ആദ്യ തെറ്റ്. ഇന്ത്യയില്‍ പെട്രോളിന് വില കൂടാനുള്ള പ്രധാന കാരണം നികുതിയാണ്. നികുതികള്‍ക്ക് മുമ്പ് ഒരു ലിറ്റര്‍ പെട്രോളിന്റെ അടിസ്ഥാന വില ഏകദേശം 53 രൂപയാണ്. എന്നാല്‍ എണ്ണ കമ്പനികള്‍ എഥനോള്‍ സംഭരിക്കുന്നത് ലിറ്ററിന് 65 മുതല്‍ 72 രൂപ വരെ നിരക്കിലാണ്. അതായത് പെട്രോളിനേക്കാള്‍ ഉയര്‍ന്ന വില നല്‍കിയാണ് നിലവില്‍ എഥനോള്‍ കമ്പനികള്‍ വാങ്ങുന്നത്. ആഗോള ക്രൂഡ് ഓയില്‍ വില ബാരലിന് 120- 130 ഡോളര്‍ എന്ന നിരക്കിലേക്ക് ഉയര്‍ന്നാല്‍ മാത്രമേ അവര്‍ക്ക് എഥനോള്‍ ലാഭകരമാവുകയുള്ളൂ.കുറഞ്ഞ ഊര്‍ജ്ജവും കുറഞ്ഞ മൈലേജുംപെട്രോളിനെ അപേക്ഷിച്ച് എഥനോളിന് ഊര്‍ജ്ജം നല്‍കാനുള്ള ശേഷി കുറവാണ്. ഇ20 ഉപയോഗിക്കുമ്പോള്‍ ഒരു ലിറ്ററില്‍ നിന്ന് ലഭിക്കുന്ന ഊര്‍ജ്ജം 6- 7% കുറവായിരിക്കും. ഇതുമൂലം വാഹനങ്ങളുടെ ഇന്ധനക്ഷമത 3- 5% കുറയും. ഉപഭോക്താക്കള്‍ക്ക് ഉണ്ടാകുന്ന ഈ നഷ്ടം നികത്താന്‍ E20 പെട്രോളിന് വില കുറയ്ക്കണമെന്ന് 2021 -ല്‍ നീതി ആയോഗ് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഈ നിര്‍ദേശം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.സര്‍ക്കാരിന്റെ ലാഭം ഉപഭോക്താവിനല്ല!എഥനോള്‍ ഉപയോഗിക്കുന്നതിലൂടെ ഇന്ത്യയ്ക്ക് കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ 1.97 ലക്ഷം കോടി രൂപയുടെ വിദേശനാണയം ലാഭിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഈ ലാഭം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്കും, ഖജനാവിനുമാണ് ഗുണം ചെയത്ത്. നികുതിയിലോ, പെട്രോള്‍ വിലയിലോ ഇളവ് നല്‍കി ഈ ലാഭം സാധാരണക്കാരിലേക്ക് എത്തിച്ചിട്ടില്ല. നേരിട്ട് ഇളവുകള്‍ നല്‍കുന്നതിന് പകരം രാജ്യത്തിന്റെ വളര്‍ച്ച ത്വരിതപ്പെടുത്താനും, അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കര്‍ഷകരെ ബാധിക്കുമെന്ന വാദംപെട്രോള്‍ വില കുറച്ചാല്‍ അത് കരിമ്പ് പോലുള്ള കാര്‍ഷിക വിളകള്‍ ഉല്‍പ്പാദിപ്പിക്കുന്ന കര്‍ഷകരെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ കരുതുന്നു. അതേസമയം കര്‍ഷകര്‍ക്ക് നല്‍കുന്ന ഉയര്‍ന്ന സംഭരണവില നിലനിര്‍ത്തിക്കൊണ്ട് തന്നെ, സര്‍ക്കാര്‍ ഈടാക്കുന്ന എക്‌സൈസ് ഡ്യൂട്ടിയോ, എണ്ണക്കമ്പനികളുടെ ലാഭവിഹിതമോ കുറച്ചാല്‍ സാധാരണക്കാര്‍ക്ക് വിലക്കുറവ് നല്‍കാനാകുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. സംസ്ഥാനങ്ങളുടെ നികുതി നഷ്ടംഅടിസ്ഥാന പെട്രോള്‍ വിലയുടെ ഒരു നിശ്ചിത ശതമാനമാണ് സംസ്ഥാനങ്ങള്‍ വാറ്റ് (VAT) ആയി ഈടാക്കുന്നത്. പെട്രോള്‍ വില കുറയ്ക്കുമ്പോള്‍ സംസ്ഥാനങ്ങളുടെ നികുതി വരുമാനവും സ്വാഭാവികമായി കുറയും. അതുകൊണ്ട് തന്നെ പല സംസ്ഥാന സര്‍ക്കാരുകളും പെട്രോള്‍ വില കുറയ്ക്കാന്‍ താല്‍പ്പര്യം കാണിക്കുന്നില്ല.ഊര്‍ജ്ജ സുരക്ഷയ്ക്കാണ് മുന്‍ഗണനഇന്ധന വില കുറയ്ക്കുക എന്നതിനേക്കാള്‍, വിദേശ രാജ്യങ്ങളില്‍ നിന്നുള്ള എണ്ണ ഇറക്കുമതി കുറയ്ക്കുക ആണ് ഇന്ത്യയുടെ ലക്ഷ്യം. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയും, വിലയിലെ സ്ഥിരതയും ഉറപ്പുവരുത്തുക എന്നതാണ് E20 എഥനോള്‍ പദ്ധതിയിലൂടെ ഇന്ത്യ ലക്ഷ്യമിടുന്നത്.


Read News

Back to top button