BUSINESS

ലയനത്തിന് പിന്നാലെ വമ്പന്‍ കുതിപ്പ്; ആദ്യ പാദത്തില്‍ ?2,597 കോടി വരുമാനവുമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍


Aster DM Quality Care Q1: ഇന്ത്യയിലെ മൂന്നാമത്തെ വലിയ ആശുപത്രി ശൃംഖലയുടെ സാമ്പത്തിക ഫലങ്ങള്‍. ആസ്റ്റര്‍, കെയര്‍, കിംസ് ബ്രാന്‍ഡുകള്‍ ഒന്നിച്ചപ്പോള്‍ വരുമാനത്തിലും ലാഭത്തിലും വന്‍ കുതിപ്പ്. കൂടുതല്‍ സാമ്പത്തിക വിവരങ്ങള്‍ അറിയാം.ലയനത്തിന് പിന്നാലെ വമ്പന്‍ കുതിപ്പ്; ആദ്യ പാദത്തില്‍ ?2,597 കോടി വരുമാനവുമായി ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍Aster Q1 Result Highlights: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയര്‍ ( Aster DM Healthcare ), ക്വാളിറ്റി കെയര്‍ (Quality Care) എന്നിവയുടെ ലയന നടപടികള്‍ പൂര്‍ത്തിയായതിന് ശേഷമുള്ള ആദ്യ പാദത്തില്‍ (Q1 FY27) മികച്ച സാമ്പത്തിക മുന്നേറ്റം രേഖപ്പെടുത്തി സംയുക്ത സംരംഭം. ഇന്ത്യയിലെ മുന്‍നിര ആരോഗ്യ സേവനദാതാക്കളായി മാറിയിരിക്കുകയാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയര്‍ . 2026 ജൂണ്‍ 30-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ സംയുക്ത ശൃംഖലയുടെ വരുമാനം 20 ശതമാനം വര്‍ദ്ധിച്ച് 2,597 കോടി രൂപയായി ഉയര്‍ന്നു. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് പ്രമുഖ ബ്രാന്‍ഡുകള്‍ ഒരൊറ്റ കുടക്കീഴില്‍ എത്തിയതോടെ ഭാരതത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ആശുപത്രി ശൃംഖലയായി ഇത് മാറി.സംയുകത സംരംഭത്തിന്റെ പ്രവര്‍ത്തന ലാഭം 30% വര്‍ധിച്ച് 576 കോടി രൂപയിലെത്തി. 2026 ജൂലൈ 1നാണ് ലയന നടപടികള്‍ പൂര്‍ത്തിയായത്. കാസര്‍കോഡ് യൂണിറ്റ് ഒഴിവാക്കിയാല്‍ പ്രവര്‍ത്തന ലാഭം 31% ആണ്. പാദത്തില്‍ സ്ഥാപനത്തിന്‍െ് ലാഭ വിഹിതം (EBITDA Margin) 170 ബിപിഎസ് വര്‍ധിച്ച് 22.2% ആയി. കാസര്‍കോഡ് ആശുപത്രി പ്രവര്‍ത്തനം തുടങ്ങി ഒമ്പതാം മാസം തന്നെ പ്രവര്‍ത്തന ലാഭത്തിലെത്തി എന്നതും വലിയ നേട്ടമാണ്.നാല് പതിറ്റാണ്ടോളം നീണ്ട യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണമെന്ന് സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. ആസ്റ്റര്‍, കെയര്‍, കിംസ് ഇന്ത്യ, എവര്‍കെയര്‍ എന്നീ നാല് മുന്‍നിര ബ്രാന്‍ഡുകളെ ഒരൊറ്റ ശൃംഖലയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ സാധിച്ചു. ഇതു വഴി 28 നഗരങ്ങളിലായി 10,800 ല്‍ അധികം കിടക്കകളുള്ള കരുത്തുറ്റ പ്ലാറ്റ്ഫോമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളില്‍ ഒന്നായി സംയുക്ത സ്ഥാപനം മാറിക്കഴിഞ്ഞു. വരും വര്‍ഷങ്ങളില്‍ രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള കിടക്കകളുടെ എണ്ണം 15,000ത്തില്‍ എത്തിക്കാനാണ് മാനേജ്‌മെന്റ് ലക്ഷ്യമിടുന്നത്.വലിയ സേവന ശൃംഖല, മികച്ച ചികിത്സാ വൈദഗ്ധ്യം, സമൂഹത്തില്‍ വലിയ സ്വാധീനം – ഇതാണ് സ്ഥാപനത്തിന്റെ പുതിയ നയമെന്ന് ഡോ. ആസാദ് മൂപ്പന്‍ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യകള്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്‌സ്, ഗവേഷണം എന്നിവയിലൂടെ ആരോഗ്യരംഗത്ത് വന്‍മാറ്റങ്ങള്‍ സംയുക്ത സംരംഭം പ്ലാന്‍ ചെയുന്നു. ‘നിങ്ങളെ ഞങ്ങള്‍ നന്നായി ശുശ്രൂഷിക്കും’ (‘We’ll Treat You Well’) എന്ന വാഗ്ദാനത്തോടെ, ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതത്തില്‍ ഗുണപരമായ മാറ്റമുണ്ടാക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ് എന്നും ഡോ. ആസാദ് മൂപ്പന്‍ കൂട്ടിച്ചേര്‍ത്തു..ആസ്റ്റര്‍ ഡിഎം ക്വാളിറ്റി കെയറിന്റെ രൂപീകരണം രോഗികള്‍ക്കും ഡോക്ടര്‍മാര്‍ക്കും രാജ്യത്തെ ആരോഗ്യരംഗത്തിനാകെയും വലിയ ആവേശമാണുണ്ടാക്കിയതെന്ന് മാനേജിംഗ് ഡയറക്ടറും ഗ്രൂപ്പ് സിഇഒയുമായ വരുണ്‍ ഖന്ന പറഞ്ഞു. ഈ കാലയളവില്‍ മാത്രം ഇന്‍-പ്യേഷന്റ്, ഔട്ട്-പ്യേഷന്റ് വിഭാഗങ്ങളിലായി ആകെ 20 ലക്ഷം പേര്‍ക്ക് ചികിത്സ നല്‍കിയെന്നും, ഇത് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 13% കൂടുതലാണെന്നും വരുണ്‍ പറഞ്ഞു.വരും മാസങ്ങളില്‍ ലയനത്തിലൂടെ രൂപപ്പെട്ട ഈ വലിയ പ്ലാറ്റ്ഫോമിന്റെ സാധ്യതകള്‍ പൂര്‍ണ്ണമായും പ്രയോജനപ്പെടുത്തുമെന്നു മാനേജ്മെന്റ് പറഞ്ഞു. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്കെയറിന്റെ ഒന്നാം പാദ ഫലങ്ങളിലേയ്ക്ക് വരുമ്പോള്‍ വരുമാനം 22% വര്‍ധിച്ച് 1,311 കോടി രൂപയായി. പ്രവര്‍ത്തന ലാഭം (കാസര്‍കോഡ് ഒഴികെ) 30% വര്‍ധിച്ച് 279 കോടി രൂപയാണ്. കിടത്തിച്ചികിത്സാ വിഭാഗത്തില്‍ ഒരു രോഗിയില്‍ നിന്നുള്ള ശരാശരി വരുമാനം (ARPP IP) 10% വര്‍ധിച്ച് 1,30,352 രൂപയായി. പുതിയ ആശുപത്രികളില്‍ നിന്നുള്ള വരുമാനത്തില്‍ 95% വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.ക്വാളിറ്റി കെയറിന്റെ പാദത്തിലെ പ്രധാന നേട്ടങ്ങള്‍ പരിശോധിച്ചാല്‍, വരുമാനം 19% വര്‍ധിച്ച് 1,287 കോടി രൂപയായി. പ്രവര്‍ത്തന ലാഭം 32% വര്‍ധിച്ച് 299 കോടി രൂപയായി. ചികിത്സ തേടിയെത്തിയ രോഗികളുടെ എണ്ണത്തില്‍ 10% വര്‍ധനവുണ്ടായി. പുതിയ യൂണിറ്റുകള്‍ വരുമാനത്തില്‍ 47% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.


Read News

Back to top button