BUSINESS

ലോകത്തിന് വിസ്മയമായി ഇന്ത്യ; 3D പ്രിന്റഡ് എഞ്ചിനും കുറഞ്ഞ ചെലവുമായി ബഹിരാകാശത്ത് ചരിത്രം സൃഷ്ടിച്ച് വിക്രം 1 റോക്കറ്റ്


First Private Rocket India : ബഹിരാകാശ യാത്രയില്‍ വീണ്ടും ലോകത്തിന് വിസ്മയമായി ഇന്ത്യ. ഇന്ത്യന്‍ ബഹിരാകാശ രംഗത്ത് തന്നെ ഒരു പുതിയ ചരിത്രമാണ് പിറന്നിരിക്കുന്നത്. രണ്ട് മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരുടെ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നമാണ് ഈ പുതിയ ഏടിന് കാരണം. ‘വിക്രം വണ്‍’ എന്ന സ്വകാര്യ റോക്കറ്റ് വിജയം കണ്ടതോടെ ആഗോള ശ്രദ്ധ ഭാരതത്തിലേക്കാണ്. കാരണം മറ്റു രാജ്യങ്ങള്‍ പലായിരം കോടികള്‍ ചെലവിടുമ്പോള്‍ ഇന്ത്യയുടെ പ്രൈസ് മാജിക് എന്നും ഒരു പിടികിട്ടാപ്പുള്ളിയാണ്. സ്‌കൈറൂട്ട് ഏറോസ്പേസിന്റെ ‘വിക്രം വണ്‍’ റോക്കറ്റ് വിക്ഷേപണവുമായി ബന്ധപ്പെട്ട് നിങ്ങള്‍ അറിയേണ്ട കാര്യങ്ങളാണ് താഴെ പറയുന്നത്. പുതിയ ഇന്ത്യന്‍ ചരിത്രം ബഹിരാകാശ രംഗത്ത് ഒരു സ്വകാര്യ ഇന്ത്യന്‍ കമ്പനി നടത്തുന്ന ആദ്യ മുന്നേറ്റമാണിത്. രാജ്യത്ത് ആദ്യമായാണ് ഒരു സ്വകാര്യ കമ്പനി സ്വന്തമായി ഓര്‍ബിറ്റല്‍ റോക്കറ്റ് നിര്‍മ്മിച്ച് വിജയകരമായി വിക്ഷേപിക്കുന്നത്. ഇതുവരെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കൈയ്യടക്കി വച്ചിരുന്ന കുത്തകയാണ് തകര്‍ന്നത്. അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം സ്വകാര്യ ഓര്‍ബിറ്റല്‍ റോക്കറ്റ് വിജയകരമായി വിക്ഷേപിക്കുന്ന ലോകത്തിലെ മൂന്നാമത്തെ രാജ്യമായി ഇന്ത്യ ഇതോടെ മാറി. റോക്കറ്റ് നിര്‍മ്മാണം മുതല്‍ വിക്ഷേപണം വരെ സ്വകാര്യ മേഖലയ്ക്കും സാധ്യമാകുമെന്ന് സ്റ്റാര്‍ട്ടപ്പ് തെളിയിച്ചു. ചെലവ് വിസ്മയമാകുന്നുഈ ദൗത്യത്തിന്റെ കൃത്യമായ നിര്‍മ്മാണ തുക ഇതുവരെ സ്‌കൈറൂട്ട് ഏറോസ്പേസ് പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പരമ്പരാഗത വലിയ റോക്കറ്റുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കുക എന്ന ലക്ഷ്യമാണ് വിക്രം വണിന്റെ ലക്ഷ്യം തന്നെ. ആവശ്യാനുസരണം കുറഞ്ഞ ചെലവില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ സ്റ്റാര്‍ട്ടപ്പ് ലക്ഷ്യം വയ്ക്കുന്നു. വിക്രം വണ്ണിന്റെ കൃത്യമായ ചെലവ് കണക്കുകള്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ലോകം. എന്തായാലും ഒരു വിസ്മയത്തില്‍ കുറവ് ആരും പ്രതീക്ഷിക്കുന്നില്ല. ഇന്ത്യയ്ക്ക് വന്‍ സാധ്യത ഇന്ത്യയുടെ ബഹിരാകാശ സമ്പദ്വ്യവസ്ഥയെ വലിയ തോതില്‍ ഉയര്‍ത്താന്‍ ഈ വിജയം സഹായിക്കും. 2033 ഓടെ ഈ മേഖലലെ 44 ബില്യണ്‍ ഡോളറിലെത്തിക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യം. ഇന്ത്യയുടെ ചെലവ് കുറഞ്ഞ വിജയം ആഗോള കമ്പനികളെയടക്കം ആകര്‍ഷിക്കും. ചെറു ഉപഗ്രഹങ്ങള്‍ കുറഞ്ഞ ചെലവില്‍ വിക്ഷേപിക്കാന്‍ താല്‍പ്പര്യമുള്ള വിദേശ കമ്പനികള്‍ ഇന്ത്യയിലേയ്ക്ക് എത്തും. സ്വകാര്യ മേഖലയുടെ ബഹിരാകാശ നേട്ടം സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്ക്കും, പുതിയ തൊഴിലവസരങ്ങള്‍ക്കും വഴി തുറക്കും. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അത്യാധുനിക സാങ്കേതികവിദ്യയാണ് സ്‌കൈറൂട്ട് ഏറോസ്പേസ് വിക്രം വണ്ണില്‍ പ്രയോഗിച്ചിരിക്കുന്നത്. 24 മീറ്റര്‍ ഉയരമുള്ള ഈ റോക്കറ്റ് പൂര്‍ണ്ണമായും ഭാരം കുറഞ്ഞ കാര്‍ബണ്‍ കോമ്പോസിറ്റ് ഘടനയിലാണ് നിര്‍മ്മിച്ചത്. ഇതിന്റെ എന്‍ജിന്‍ 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് തയ്യാറാക്കിയത്.’മിഷന്‍ ആഗമന്‍’ എന്ന് പേരിട്ട ഈ ദൗത്യത്തിലൂടെ പേലോഡുകളെ ഭൂമിയില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ കൃത്യമായി എത്തിക്കാന്‍ റോക്കറ്റിന് സാധിച്ചു. ഇന്ത്യയിലെ മൂന്ന് സ്റ്റാര്‍ട്ടപ്പുകളുടെ ഉപഗ്രഹങ്ങളും, ഒരു ജര്‍മ്മന്‍ കമ്പനിയുടെ പേലോഡും റോക്കറ്റ് വിജയകരമായി ലക്ഷ്യത്തില്‍ എത്തിച്ചു. കൂടാതെ ലബോറട്ടറിയില്‍ നിര്‍മ്മിച്ച ‘ഡയമണ്ട് ലോട്ടസ്’ എന്ന വജ്രവും ഇതിലുണ്ടായിരുന്നു.രാജ്യം കൂടെ സ്റ്റാര്‍ട്ടപ്പിന്റെ വിജയം ഇന്ത്യയുടെ വിജയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം കൈപ്പടയില്‍ ‘വന്ദേ മാതരം’ എന്ന് എഴുതിയ പോസ്റ്റ്കാര്‍ഡും ഈ റോക്കറ്റില്‍ വിജയകരമായി ബഹിരാകാശത്ത് എത്തിച്ചിട്ടുണ്ട്. സുവര്‍ണനേട്ടത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്‌കൈറൂട്ട് ടീമിനെ നേരിട്ട് ഫോണില്‍ വിളിച്ച് അഭിനന്ദിക്കുകയും, രാജ്യത്തെ യുവാക്കളുടെ വിജയമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. മുന്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരായ പവന്‍ കുമാര്‍ ചന്ദന (Pawan Kumar Chandana), നാഗ ഭരത് ഡാക (Naga Bharath Daka) എന്നിവര്‍ സ്ഥാപിച്ച സ്റ്റാര്‍ട്ടപ്പ് ആണ് ‘സ്‌കൈറൂട്ട് ഏറോസ്പേസ്’.


Read News

Back to top button