NEWS

ഭീകര സ്വപ്നം പോലെ കോഴിക്കോട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്; കയറി നിൽക്കാനും ഇപ്പോൾ പേടിക്കണം


കോഴിക്കോട്∙ ബലക്ഷയമുണ്ടെന്ന ഗൗരവമേറിയ പഠന റിപ്പോർട്ട് ഒരു വശത്ത്… അറ്റകുറ്റപ്പണി ആരു നടത്തുമെന്ന തർക്കം മറുവശത്ത്…. സർക്കാരും കെടിഡിഎഫ്സിയും പാട്ടക്കരാർ എടുത്ത അലിഫ് ബിൽഡേഴ്സും നിയമയുദ്ധവും പരസ്പരമുള്ള ആരോപണങ്ങളും തുടരുമ്പോൾ, നഗരഹൃദയത്തിൽ നോക്കുകുത്തിയായി മാറിയ കെഎസ്ആർടിസി ടെർമിനൽ യാത്രക്കാർക്കും ഭീഷണിയായി തുടങ്ങുന്നു. കാത്തിരിപ്പു േകന്ദ്രത്തിന്റെ മേൽക്കൂരയിലെ ജിപ്സം ബോർഡും അലുമിനിയം പാനലുകളുമാണ് വെള്ളത്തിൽ കുതിർന്നു പൊളിഞ്ഞു വീണത്. മൂന്നു യാത്രക്കാർക്ക് നേരിയ പരുക്കുകൾ മാത്രമേ സംഭവിച്ചുള്ളൂ എന്ന ആശ്വാസത്തിനിടയിലും ഒന്നും രണ്ടും നിലകളിൽ വെള്ളം കെട്ടിക്കിടക്കുന്ന കാഴ്ച ആശങ്ക ഉണർത്തുന്നു. കെട്ടിടത്തിന് ഉൾവശം ഈ രീതിയിൽ നനഞ്ഞു കുതിർന്നു കിടക്കുന്നത് കൂടുതൽ ബലക്ഷയത്തിനു കാരണമായേക്കാം എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.കെടിഡിഎഫ്സി 75 കോടി രൂപ മുടക്കി നിർമിച്ച ടെർമിനൽ 2015ൽ ആണ് ഉദ്ഘാടനം ചെയ്തത്. പടുകൂറ്റൻ കെട്ടിടം കോടികൾ മുടക്കി നിർമിച്ചെങ്കിലും കാര്യമായ ഒരു വരുമാനവും കെടിഡിഎഫ്സിക്ക് ഇതു വരെ ഉണ്ടായിട്ടില്ല. 32.70 കോടി രൂപ അറ്റകുറ്റപ്പണിക്കു വേണ്ടി വരുമെന്ന് ആദ്യ പഠനം നടത്തിയ ചെന്നൈ ഐഐടി കണ്ടെത്തിയിരുന്നു. രണ്ടാം പഠനം നടത്തിയ ബാർട്ടൺഹിൽ എൻജിനീയറിങ് കോളജ് വിദഗ്ധർ 6.03 കോടി രൂപ മതിയെന്ന കണ്ടെത്തലും നടത്തി. രണ്ടു പഠന റിപ്പോർട്ടുകളിലും അറ്റകുറ്റപ്പണികൾ അടിയന്തരമായി ചെയ്യേണ്ടി വരും എന്നു വ്യക്തമാക്കുന്നുണ്ടെങ്കിലും ആരു ചെയ്യും എന്ന തർക്കമാണ് ഇപ്പോൾ നിലനിൽക്കുന്നത്.കെഎസ്ആർടിസി ടെർമിനലിൽ സീലിങ് വീണു രണ്ട് പേർക്ക് പരുക്ക് കോഴിക്കോട് ∙ മാവൂർ റോഡ് കെഎസ്ആർടിസി ബസ് ടെർമിനലിൽ സീലിങ് അടർന്നു വീണ് 2 യാത്രക്കാർക്കു പരുക്കേറ്റു. വെള്ളിയാഴ്ച പുലർച്ചെ ഒന്നരയോടെ ഉണ്ടായ അപകടത്തിൽ ആലപ്പുഴ കായംകുളം കിരിക്കാടി കിഴക്കേലമൂട് വീട്ടിൽ മധു (58), വയനാട് മാനന്തവാടി ചെറുപുഴ കോക്കണ്ടത്തിൽ അജിത്ത് (24) എന്നിവർക്കാണു പരുക്കേറ്റത്. ഗ്രൗണ്ട് ഫ്ലോറിൽ 13 –ാം തൂണിനു സമീപം യാത്രക്കാരുടെ കാത്തിരിപ്പു സ്ഥലത്തിനു മുകളിലെ ജിപ്സം ബോർഡ് സീലിങ് മഴയിൽ കുതിർന്ന് അടർന്നു വീഴുകയായിരുന്നു. ഇവരുടെ തലയിൽ ചെറിയ മുറിവു പറ്റി. യാത്രക്കാർ കുറവായതിനാൽ വലിയ അപകടം ഒഴിവായി. നേരെ മുകളിൽ ഭക്ഷണശാലകളും മറ്റും പ്രവർത്തിക്കുന്ന ഒന്നാം നിലയിലും സീലിങ് അടർന്നുവീണിരുന്നു. ‌കെഎസ്ആർടിസി ടെർമിനൽ കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു നേരത്തെ പഠനങ്ങളിൽ കണ്ടെത്തിയിരുന്നു.


Source link

Back to top button