BUSINESS

നഷ്ടം നികത്താൻ ‘വിറ്റഴിക്കൽ വില്പന’; ഏഷ്യൻ രാജ്യങ്ങൾക്ക് ‘ബമ്പർ’, വൻ ഡിസ്കൗണ്ടിൽ എണ്ണയൊഴുക്കാൻ ഇറാഖ്


ചൈനയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ദശലക്ഷക്കണക്കിന് ടൺ ഇറാഖ് ഇന്ധനം നൽകാമെന്ന് ആഗോള ഭീമനായ ടോട്ടൽ എനർജീസിന്റെ ഓഫർ. ഇറാഖിന്റെ ബസ്ര മീഡിയം, ബസ്ര ഹെവി ക്രൂഡ് ഗ്രേഡുകൾ ഈ മാസവും, അടുത്ത മാസവുമായി നൽകാമെന്ന് വാഗ്ദാനമുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ‘ഹെവി’ ഡിസ്കൗണ്ടുമായി ഇറാഖ് ഹോർമുസ് കടലിടുക്ക് പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് അടച്ചതിനെ തുടർന്ന് തിരിച്ചടി നേരിട്ട രാജ്യാണ് ഇറാഖ്. ഇതിനാൽത്തന്നെ നിലവിൽ വലിയ ഡിസ്കൗണ്ടിൽ സ്പോട്ട് മാർക്കറ്റിൽ ക്രൂഡ് വില്പന നടത്താൻ ഇറാഖ് വലിയ താല്പര്യം പ്രകടിപ്പിക്കുന്നു. അതേ സമയം, ലോഡിങ് അടിസ്ഥാനത്തിലാണ് (Loading Basis) ഇത്തരത്തിൽ കിഴിവ് നൽകുന്നത്. അതായത് പർച്ചേസ് ചെയ്യുന്നവർ ഹോർമുസ് കടലിടുക്ക് വഴി ഗൾഫ് മേഖലയിലേക്ക് പ്രവേശിച്ച് എണ്ണ കൊണ്ടു വരുന്നതിനായി സ്വന്തം നിലയ്ക്ക് ഒഴിഞ്ഞ എണ്ണക്കപ്പലുകൾ ഏർപ്പാട് ചെയ്യേണ്ടതാണ്. പുതിയ ഓഫർ കമ്മോഡിറ്റി ട്രേഡിങ് ഭീമനായ ടോട്ടൽ എനർജീസ് , ചൈന, ദക്ഷിണ കൊറിയ, തായ്വാൻ എന്നീ രാജ്യങ്ങൾക്ക് ഇറാഖ് ക്രൂഡ് ഓഫർ ചെയ്തിട്ടുണ്ടെന്നാണ് വിവരം. എന്നാൽ ഇത് എത്രത്തോളം അളവാണെന്നത് വ്യക്തമല്ല. ബസ്രയിൽ നിന്ന് ലോഡ് ചെയ്യുന്ന ക്രൂഡ് ഓയിൽ വരും വാരങ്ങളിൽ ഹോർമുസ് താണ്ടി ഏഷ്യയിലേക്കെത്തുമെന്നും ബ്ലൂംബർഗ് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി വലിയ ഓയിൽ ടാങ്കറുകൾ (Very Large Crude Carriers -VLCCs), വാടകയ്ക്ക് എടുക്കാൻ ടോട്ടൽ എനർജീസ് ഒരുങ്ങുകയാണ്. 2 ദശലക്ഷം ബാരൽ വരെ ക്രൂഡ് വഹിക്കാൻ ശേഷിയുള്ള കപ്പലുകളാണ് നോക്കുന്നത്. വരുന്ന ആഴ്ച്ചകളിലും, മാസങ്ങളിലും ഹോർമുസിലൂടെയുള്ള ചരക്ക് നീക്കം മെച്ചപ്പെടുമെന്നാണ് ടോട്ടൽ എനർജീസ് കണക്കു കൂട്ടുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഏഷ്യൻ രാജ്യങ്ങളുമായി സഹസ്രകോടികളുടെ ഡീലുകൾ നടത്താൻ കമ്പനി ഒരുങ്ങുന്നത്. ഇറാഖിന്റെ ‘ഓയിൽ സമ്പദ് വ്യവസ്ഥ’സൗദി അറേബ്യ കഴിഞ്ഞാൽ OPEC കൂട്ടായ്മയിലെ രണ്ടാമത്തെ വലിയ ക്രൂഡ് എണ്ണ ഉല്പാദക രാജ്യമാണ് ഇറാഖ്. ക്രൂഡിനെ വലിയ തോതിൽ ആശ്രയിക്കുന്ന സമ്പദ് വ്യവസ്ഥയാണ് ഇറാഖിന്റേത്. ഹോർമുസിൽ തടസ്സങ്ങൾ തുടർന്നതോടെ രാജ്യത്തിന്റെ സാമ്പത്തിക നിലയെപ്പോലും ഇത് ബാധിക്കുന്ന അവസ്ഥയുണ്ടായിഹോർമുസ് തുറന്നത് നേട്ടമാക്കാൻ ശ്രമംനിലവിൽ, ഹോർമുസ് തുറക്കുകയും, ചരക്ക് നീക്കം ആരംഭിക്കുകയും ചെയ്തതോടെ രാജ്യത്തിന്റെ സെയിൽസും, വരുമാനവും വീണ്ടും ഉയരാൻ തുടങ്ങി. എന്നാൽ പശ്ചിമേഷ്യൻ യുദ്ധകാലത്ത് നേരിട്ട നഷ്ടങ്ങൾ, വലിയ ഡിസ്കൗണ്ടിലും അതേ സമയം ഉയർന്ന വോളിയത്തിലും വ്യാപാരം നടത്തി തിരിച്ചു പിടിക്കാനാണ് ഇറാഖ് ശ്രമിക്കുന്നത്. ഇത്തരത്തിൽ ‘കെട്ടിക്കിടന്ന’ ക്രൂഡിന്റെ സപ്ലൈ വർധിക്കുന്നത് ആഗോള എണ്ണ വില കുറയുന്നതിന് പ്രധാന കാരണമായി മാറിയിട്ടുമുണ്ട്.


Read News

Back to top button