NEWS

രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണം: ഹൈക്കോടതിയിൽ ഹർജിയുമായി കെഎസ് ശബരീനാഥൻ

കെഎസ് ശബരീനാഥൻ, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: നേമം എംഎൽഎ രാജീവ് ചന്ദ്രശേഖറിന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർത്ഥി കെഎസ് ശബരീനാഥൻ ഹൈക്കോടതിയിൽ. രാജീവ് ചന്ദ്രശേഖർ ബംഗളൂരുവിലെ 200 കോടിയുടെ സ്വത്ത് വിവരം സത്യവാങ്മൂലത്തിൽ ചേർക്കാത്തത് ചട്ടലംഘനമാണെന്നും അതിനാൽ അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ടാണ് ഹർജി.

മൂന്നിടങ്ങളിലെ സ്വത്ത് വിവരം മനഃപൂ‌ർവ്വം മറച്ചുവച്ചെന്നും ഇതിന്റെ വസ്തുത പരിശോധിക്കാതെയാണ്

വരണാധികാരി നാമനിർദേശ പത്രിക അംഗീകരിച്ചതെന്നും ശബരീനാഥൻ ഹർജിയിൽ ആരോപിക്കുന്നു. ഇതിനെതിരെ വരണാധികാരിയ്ക്ക് പരാതി നൽകിയപ്പോൾ തിരഞ്ഞെടുപ്പ് കേസ് നൽകാനാണ് വരണാധികാരി ആവശ്യപ്പെട്ടതെന്നും ശബരീനാഥൻ പറഞ്ഞു.

അതേസമയം, കഴക്കൂട്ടം എംഎൽഎ വി മുരളീധരന്റെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ജനപ്രതിനിധ്യ നിയമം വി മുരളീധരൻ ലംഘിച്ചെന്നാണ് കടകംപള്ളിയുടെ ആരോപണം.

English Summary

UDF candidate K.S. Sabarinathan petitioned the High Court to annul Nemom MLA Rajeev Chandrasekhar’s election win, alleging Chandrasekhar concealed property worth 200 crore rupees in his affidavit. Concurrently, LDF candidate Kadakampally Surendran also approached the High Court, challenging Kazhakkoottam MLA V. Muraleedharan’s victory for alleged violation of the Representation of the People Act.
RELATED TOPICS: RAJEEV CHANDRASEKHAR, KS SABARINATHAN, ELECTION, KERALA HIGHCOURT

Read News ⏭️

Back to top button