പാർലമെന്റിൽ പ്രതിപക്ഷം ഒറ്റക്കെട്ട്

പാർലമെന്റിൽ പ്രതിപക്ഷം ഒറ്റക്കെട്ടായിരിക്കും. ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കാതെ പാർലമെന്റ് നടക്കില്ലെന്ന നിലപാട് പ്രതിപക്ഷമെടുത്തു. കഴിഞ്ഞ രണ്ട് വർഷം സർക്കാരിന്റെ എല്ലാ ചെയ്തികളേയും പാർലമെന്റിൽ തുറന്നെതിർക്കാൻ പ്രതിപക്ഷത്തിനായി. നരേന്ദ്ര മോദി മുട്ടു മടക്കി. പ്രശ്‌നമുണ്ടാകുമ്പോൾ അത് പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അവരെ തല്ലിത്തോൽപ്പിക്കാമെന്ന് കരുതിയാൽ തോൽവി ഏറ്റു വാങ്ങേണ്ടി വരുമെന്ന പാഠം രാജ്യത്തെ യുവാക്കൾ മോദിയെ പഠിപ്പിച്ചു. ചോദ്യ പേപ്പർ ചോർച്ചയിൽ നിയമനിർമ്മാണം കൊണ്ടുവരുമെന്ന് സർക്കാർ പറയുന്നു. ബില്ലിലടക്കം പാർലമെന്റിലെ നിലപാടുകൾ തീരുമാനിക്കാൻ ഇന്ന് രാവിലെ യോഗം വിളിച്ചിട്ടുണ്ട്. വിദ്യാർത്ഥികളെ ആക്രമിച്ചതിന് അമിത് ഷായും മോദിയും പാർലമെന്റിൽ മാപ്പു പറയണം. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് രാഹുൽ ഗാന്ധി നടത്തിയ സമരം ലോകം ശ്രദ്ധിച്ചതാണ്. ചോദ്യപ്പേപ്പർ ചോർച്ച എല്ലാ വേദിയിലും ഉന്നയിച്ചത് അദ്ദേഹമാണ്.
കെ.സി.വേണുഗോപാൽ എം.പി.
എ.ഐ.സി.സി ജന. സെക്ര.
പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ്
നൽകിയാൽ നടപടി
പ്രിയദർശിനി ബസിൽ പുരുഷന്മാർക്ക് ഫ്രീ ടിക്കറ്റ് നൽകുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയെടുക്കും. പ്രിയദർശിനി സൗജന്യ യാത്ര കെ.എസ്.ആർ.ടിസിയുടേതല്ല, സർക്കാരിന്റെ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമാണ്. പ്രിയദർശിനി ബസുകളിൽ ഓവർലോഡ് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത വേണം. നഷ്ടത്തിലാണെങ്കിലും കെ.എസ്.ആർ.ടി.സി സ്ഥിരമായ വരുമാനം നിലനിറുത്തുന്നുണ്ട്. ആർ.ടി ഓഫീസുകളുടെ പ്രവർത്തന സമയക്രമം നീട്ടാൻ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ തീരുമാനമായി. വൈകിട്ട് നാല് മുതൽ അഞ്ച് വരെ ആവശ്യക്കാർക്ക് ഉദ്യോഗസ്ഥരെ കാണാൻ അവസരമൊരുക്കും. അതേസമയം,ഡൽഹിയിലെ സമരവിജയങ്ങൾ രാജ്യത്ത് വലിയ മാറ്റങ്ങൾക്കാണ് തുടക്കമിട്ടത്. കഴിഞ്ഞ പത്ത് വർഷമായി രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു.
സി.പി.ജോൺ.
ഗതാഗത മന്ത്രി.
മാസപ്പടിക്കേസിൽ നിന്ന് ഒഴിഞ്ഞുമാറാൻ പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഇനി കഴിയില്ല. മാസപ്പടിക്കേസിൽ അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് സാഹചര്യം തെളിഞ്ഞു. യഥാർത്ഥ അഴിമതി പുറത്തുവരണമെങ്കിൽ അത്തരം അന്വേഷണം അനിവാര്യമാണ്. വീണാ വിജയന് പണം നൽകിയത് സേവനം വാങ്ങിയിട്ടല്ലെന്നും പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണെന്നും ശശിധരൻ കർത്ത നൽകിയ മൊഴിയിലുണ്ട്. മുഖ്യമന്ത്രി സ്ഥാനം വഹിച്ച പിണറായി പ്രതിസ്ഥാനത്തു വരും. പിണറായിയാണ് യഥാർത്ഥ പ്രതി. വിജിലൻസോ സി.ബി.ഐയോ അന്വേഷിക്കണം. മുഖ്യമന്ത്രിയായിരിക്കെ സി.എം.ആർ.എല്ലിന് നൽകിയ വഴിവിട്ട സഹായങ്ങളും അന്വേഷിക്കണം
മാത്യു കുഴൽനാടൻ
എം.എൽ.എ


