BUSINESS

ലോകത്തെ ഞെട്ടിച്ച് ഗ്രീൻ എനർജി വിപ്ലവം; ഊർജ്ജ സ്വയംപര്യാപ്തതയിലേക്ക് ഇന്ത്യയുടെ കുതിപ്പ്


പുനരുപയോ​ഗ ഊർജ്ജ മേഖലയിൽ വലിയ ലക്ഷ്യങ്ങളുമായി ഇന്ത്യ. 2030 വർഷത്തോടെ 500 ഗിഗാവാട്ട് (GW) ഫോസിൽ ഇതര ഊർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ അതിവേഗം മുന്നേറുന്നതായി കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ജൂലൈ 31 വരെയുള്ള കണക്കുകൾ പ്രകാരം രാജ്യം 300 GW ശേഷി എന്ന നിർണ്ണായകമായ നാഴികക്കല്ല് പിന്നിട്ടു. 2030 വർഷത്തെ ലക്ഷ്യത്തിന്റെ 60 ശതമാനവും ഇന്ത്യ ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.ഇന്ത്യയുടെ കുതിപ്പ്സൗരോർജ്ജ മേഖലയിലെ മുന്നേറ്റമാണ് ഈ നേട്ടത്തിന് പ്രധാന അടിത്തറയായത്. ജൂലൈ അവസാനത്തോടെ 164.59 GW സൗരോർജ്ജ ശേഷിയും, 58.14 GW കാറ്റാടിയന്ത്ര അധിഷ്ഠിത ഊർജ്ജ ശേഷിയും, 57.24 GW ഹൈഡ്രോ ഇലക്ട്രിസിറ്റി കപ്പാസിറ്റിയും ഇന്ത്യ കൈവരിച്ചു. ബയോ പവർ (11.75 GW), ആണവോർജ്ജം (8.78 GW) എന്നിവയടക്കം ആകെ ഫോസിൽ ഇതര ഊർജ്ജ ശേഷി, 300.5 GW എന്ന നിലയിലെത്തി. നിലവിൽ രാജ്യത്തെ ആകെ വൈദ്യുതോല്പാദന ശേഷിയായ 552 ഗിഗാവാട്ടിൽ 54 ശതമാനത്തിലധികവും ഹരിതോർജ്ജ മേഖലയിൽ നിന്നാണ്.ഇന്ത്യയുടെ ഹരിതോർജ്ജ ശേഷിഇന്ത്യ നിലവിൽ കൈവരിച്ച 300.5 ഗിഗാവാട്ട് ഫോസിൽ ഇതര ഊർജ്ജ ശേഷിയുടെ വിഹിതം താഴെ പറയും വിധമാണ്സൗരോർജ്ജം: 164.59 GWകാറ്റാടി ഊർജ്ജം : 58.14 GWജലവൈദ്യുതി : 57.24 GWബയോ പവർ : 11.75 GWആണവോർജ്ജം : 8.78 GWചില വെല്ലുവിളികളും, പരിഹാരങ്ങളുംപുനരുപയോഗ ഊർജ്ജ ഉൽപ്പാദനം വർദ്ധിക്കുന്നതിനനുസരിച്ച് പവർ ഗ്രിഡുകളും ട്രാൻസ്മിഷൻ അടിസ്ഥാന സൗകര്യങ്ങളും വികസിക്കാത്തത് വൈദ്യുതി പാഴായിപ്പോകുന്നതിന് ഇടയാക്കുന്നുണ്ട്. സോളാർ, വിൻഡ് പ്ലാന്റുകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന മുഴുവൻ വൈദ്യുതിയും ഉൾക്കൊള്ളാൻ നിലവിലുള്ള പവർ ഗ്രിഡുകൾക്ക് സാധിക്കുന്നില്ല.ഗ്രിഡുകൾ തകരാറിലാകാതിരിക്കാൻ ഉല്പാദിപ്പിക്കുന്ന വൈദ്യുതി നിർബന്ധിതമായി പാഴാക്കിക്കളയേണ്ടി വരുന്നു. ഇതിനുള്ള പരിഹാരമെന്ന നിലയിൽ ഉൽപ്പാദിപ്പിക്കുന്ന അധിക വൈദ്യുതി, തൽക്ഷണം ഗ്രിഡിലേക്ക് വിടാതെ സൂക്ഷിച്ചുവെക്കാൻ ‘ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം’ (BESS) നിർബന്ധമാക്കുകയാണ് ചെയ്യുന്നത്. പുനരുപയോഗ ഊർജ്ജ വിപ്ലവം തുടരുമ്പോഴും. ഗ്രിഡ് വികസനത്തിലെ മന്ദഗതി പരിഹരിക്കുക എന്നത് രാജ്യത്തിന് നിർണ്ണായകമാണ്.ഇന്ത്യയുടെ ലക്ഷ്യങ്ങൾവ്യാവസായിക ആവശ്യങ്ങൾക്കും, പരിസ്ഥിതി സംരക്ഷണത്തിനും ഒരുപോലെ മുൻഗണന നൽകുന്ന ലോകത്തെ ഏറ്റവും വലിയ ഹരിത ഊർജ്ജ വിപ്ലവത്തിനാണ് ഇന്ത്യ നേതൃത്വം നൽകുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ സൗരോർജ്ജ ശേഷി നാലിരട്ടിയാക്കാനും, വിൻഡ് പവർ കപ്പാസിറ്റി മൂന്നിരട്ടിയാക്കാനും ഇന്ത്യ ലക്ഷ്യമിടുന്നു.പുനരുപയോ​ഗ ഉർജ്ജ മേഖലയിലേക്കുള്ള മാറ്റം കേവലം ഒരു കാലാവസ്ഥാ സംബന്ധമായ പ്രതിജ്ഞ മാത്രമല്ലെന്നും, അത് ഇന്ത്യയുടെ വ്യവസായിക മത്സരക്ഷമതയ്ക്കും, ഊർജ്ജ സ്വയംപര്യാപ്തതയ്ക്കും, സാമ്പത്തിക ഭദ്രതയ്ക്കും അത്യാവശ്യമാണെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നു.


Read News

Back to top button