BUSINESS

വീണ്ടും നികുതി വാളെടുത്ത് ട്രംപ്; ഇന്ത്യയ്ക്ക് മേല്‍ 10% പുതിയ നികുതി, കയറ്റുമതിയെ ബാധിക്കുമോ?


US India Bilateral Trade Agreement: ഇന്ത്യ- യുഎസ് വ്യാപാരക്കരാറിനായി ട്രംപ് ശ്രമങ്ങള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാല്‍ അനുകൂലമായ വ്യവസ്ഥകളില്‍ എത്തുന്നതുവരെ കരാറിന് തയ്യാറല്ലെന്ന നിലപാടിലാണ് ഇന്ത്യ. ഇതിനിടെ ഇന്ത്യയ്ക്കുമേല്‍ വീണ്ടും പുതിയ നികുതി ചുമത്തിയിരിക്കുകയാണ് ട്രംപ് ഭരണകൂടം. നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മ്മിച്ച സാധനങ്ങളുടെ ഇറക്കുമതി തടയുന്നതില്‍ പരാജയപ്പെട്ടുവെന്ന് കാണിച്ചാണ് യുഎസ് നികുതി ചുമത്തിയിരിക്കുന്നത്. ഇന്ത്യ, പാകിസ്താന്‍, ബംഗ്ലാദേശ്, യുകെ അടക്കമുള്ള രാജ്യങ്ങള്‍ക്കു മേല്‍ 10% നികുതിയാണ് ചുമത്തിയിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ഇന്ത്യ വിദേശ വ്യാപാര നയത്തില്‍ മാറ്റം വരുത്തിയതുകൊണ്ടാണ് നികുതി 12.5 ശതമാനത്തില്‍ നിന്ന് 10 ആയി കുറഞ്ഞത്. പുതിയ നികുതി ഇന്ത്യയുടെ കയറ്റുമതി മേഖലയ്ക്ക് ചെറിയൊരു തിരിച്ചടിയാണ്. യുഎസ് 10% നികുതി ചുമത്താനുള്ള കാരണംനിര്‍ബന്ധിത തൊഴില്‍ (Forced labour) ഉപയോഗിച്ച് നിര്‍മ്മിച്ച സാധനങ്ങളുടെ ഇറക്കുമതി നിരോധിക്കുന്നതിലും, അത് ഫലപ്രദമായി നടപ്പിലാക്കുന്നതിലും പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്ക പുതിയ നികുതി ചുമത്തിയത്. ആഗോള വിതരണ ശൃംഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തടയുകയാണ് ലക്ഷ്യമെന്ന് യുഎസ് പറയുന്നു. ആര്‍ക്കൊക്കെ നികുതിഇന്ത്യയ്ക്ക് പുറമേ പാകിസ്താന്‍, ബംഗ്ലാദേശ്, യുകെ, കാനഡ, മെക്‌സിക്കോ, ശ്രീലങ്ക, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ തുടങ്ങി 16 രാജ്യങ്ങള്‍ക്കു മേല്‍ യുഎസ് നികുതി ചുമത്തിയിട്ടുണ്ട്. എന്താണ് ഫോഴ്സ്ഡ് ലേബര്‍ പ്രോബ്?1974-ലെ യുഎസ് വ്യാപാര നിയമത്തിന്റെ (Trade Act of 1974) സെക്ഷന്‍ 301 പ്രകാരം യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് (USTR) നടത്തിയ ഒരു അന്വേഷണമാണിത്. നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മ്മിക്കപ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ രാജ്യങ്ങള്‍ ഇറക്കുമതി ചെയ്യുന്നുണ്ടോ എന്നും, അത് തടയാന്‍ ഈ രാജ്യങ്ങള്‍ മതിയായ നടപടികള്‍ സ്വീകരിക്കുന്നുണ്ടോ എന്നും ഇവിടെ പരിശോധിക്കപ്പെടുന്നു. ഇന്ത്യയ്ക്ക് വെല്ലുവിളിയാകുന്നത് എങ്ങനെ? ഇന്ത്യ അമേരിക്കയിലേയ്ക്ക് കയറ്റിയയക്കുന്ന എല്ലാ വസ്തുക്കള്‍ക്കും 10% അധിക നികുതി ചുമത്തപ്പെടും. ഇത് യുഎസില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ദ്ധിക്കാന്‍ കാരണമാകും. ഇത് വിപണിയില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ ഡിമാന്‍ഡ് കുറയ്ക്കാം. ഇന്ത്യയുടെ എതിരാളി രാജ്യങ്ങള്‍ക്ക് യുഎസ് വിപണികളില്‍ ആധിപത്യം നേടാനുള്ള സാഹചര്യവും സൃഷ്ടിക്കപ്പെടും. ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങള്‍ആദ്യ ഘട്ടത്തില്‍ 12.5% നികുതിയാണ് ഇന്ത്യയ്ക്ക് മേല്‍ യുഎസ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ അമേരിക്ക അന്വേഷണം ആരംഭിച്ചതിന് പിന്നാലെ, ജൂണ്‍ 14-ന് നിര്‍ബന്ധിത തൊഴിലിലൂടെ നിര്‍മ്മിച്ച സാധനങ്ങളുടെ ഇറക്കുമതി പൂര്‍ണ്ണമായി നിരോധിച്ചുകൊണ്ട് ഇന്ത്യ തങ്ങളുടെ വിദേശ വ്യാപാര നയം പരിഷ്‌കരിച്ചിരുന്നു. ഇതാണ് നിലവില്‍ 10% നികുതി ചുമത്താനുള്ള കാരണം. നിര്‍ബന്ധിത തൊഴില്‍ തടയാന്‍ നിയമങ്ങള്‍ കൊണ്ടുവരികയോ, അതിനായി തയ്യാറാവുകയോ ചെയ്ത രാജ്യങ്ങള്‍ക്കാണ് 10% നികുതി ചുമത്തിയിരിക്കുന്നത്. ഇത്തരം നിയമങ്ങള്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ട രാജ്യങ്ങള്‍ക്ക് 12.5% നികുതി ബാധകമാകും. ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറുമായി (Bilateral Trade Agreement) ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടയിലാണ് ഈ പുതിയ നികുതി പ്രഖ്യാപനം. ട്രംപിന്റെ കളികള്‍ നേരത്തേ ട്രംപ് മറ്റു രാജ്യങ്ങള്‍ക്കു മേല്‍ ചുമത്തിയിരുന്ന നികുതികള്‍ യുഎസ് സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് പിന്‍വലിക്കേണ്ടി വന്നിരുന്നു. ഇതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയിരുന്ന താല്‍ക്കാലിക 10% നികുതിയുടെ കാലാവധി 2026 ജൂലൈ 24-ന് അവസാനിച്ചു. ഇതിന് പകരമായാണ് സെക്ഷന്‍ 301 പ്രകാരമുള്ള ഈ പുതിയ നികുതികള്‍ പ്രഖ്യാപിച്ചത്. വിവിധ ഉല്‍പ്പന്നങ്ങളുടെ അമിത ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട് അമേരിക്ക മാര്‍ച്ചില്‍ മറ്റൊരു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവരുന്നതേയുള്ളൂ. ഭാവിയില്‍ ഇത് കൂടുതല്‍ നികുതികള്‍ക്ക് വഴിവച്ചേക്കാം. (മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ നിലവില്‍ ലഭ്യമായ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ്. മാറ്റങ്ങള്‍ വന്നേക്കാം.)


Read News

Back to top button