CINEMA

നീണ്ട  ഇടവേളയ്ക്കുശേഷം   ചിപ്പി വിസ്മയയുടെ  ആദ്യ സിനിമയിലെ ആദ്യ ഗാനം  സൂപ്പർ  ഹിറ്റ്

തളിരോമലേ… ചെറു തൂവലേ … കണിയായ് വാ.. കളിയാടി വാ.. മലയാളികളുടെ പ്രിയ ഗായിക കെ .എസ്. ചിത്രയുടെ ആലാപനത്തിൽ വിസ്മയ മോഹൻലാലിന്റെ ആദ്യ ചിത്രം തുടക്കത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. ഗാനരംഗത്ത് വിസ്‌മയ മോഹൻലാൽ, സായ്കുമാർ, ചിപ്പി, എസ്സാ എന്നിവരാണ് പ്രത്യക്ഷപ്പെടുന്നത്. വിസ്മയയുടെ അച്ഛനായി സായ് കുമാറും അമ്മമായി ചിപ്പിയും എത്തുന്നു.

നീണ്ട ഇടവേളയ്ക്കുശേഷം ആണ് ചിപ്പി സിനിമയിൽ അഭിനയിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച് ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്യുന്ന തുടക്കം എന്ന ചിത്രത്തിൽ ജോ പോൾ രചിച്ച് ജേക്സ് ബിജോയ് ഈണമിട്ട ഗാനത്തിന് നവമാധ്യമങ്ങളിൽ വലിയ സ്വീകരണമാണ് ലഭിക്കുന്നത്. മാതാപിതക്കളുടെ പൊന്നോമനയായ മകളെ കുറിച്ച് അമ്മ പാടുന്ന ഗാനം കുടുംബ സദസുകളെ ഏറെ സ്പർശിക്കാതിരക്കില്ല.  ആഗസ്റ്റ് 7ന് റിലീസ് ചെയ്യുന്ന ചിത്രം മോഹൻലാലിന്റെ സാന്നിദ്ധ്യം കൊണ്ടും ഏറെ ശ്രദ്ധേയമാണ്. സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആന്റണി പെരുമ്പാവൂരിന്റെ മകൻ പുതുമുഖം ആശിഷ് ജോ ആന്റണിയാണ്.

മനോജ് കെ. ജയൻ, ഗണേഷ് കുമാർ, ബോബി കുര്യൻ,ദിനേശ് പ്രഭാകർ, ജാഫർ ഇടുക്കി , കോട്ടയം രമേഷ്, ജിബിൻ ഗോപിനാഥ്, ശിവദാസ് കണ്ണൂർ , ജയ്സ് ജോസ്,ജയ കുറുപ്പ്, അശ്വിനി വിജയൻ, എന്നിവരാണ് മറ്റ് താരങ്ങൾ.ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ് എന്നിവരാണ് തിരക്കഥ . ഛായാഗ്രഹണം - അഖിൽ ജോർജ്, ജോമോൻ.ടി. ജോൺ, എഡിറ്റിംഗ്- ചമൻ ചാക്കോ. ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേഴ്സ് . പി.ആർ. ഒ വാഴൂർ ജോസ്.


Source link

Back to top button