BUSINESS

സാധാരണക്കാര്‍ പണം വരുന്ന തന്ത്രം; ഓഹരി വിപണിയില്‍ സ്റ്റാറായി ‘യോഗി’യുടെ ഉത്തര്‍പ്രദേശ്


NSE Economic Policy and Research Department: ഒരു വര്‍ഷത്തിനുള്ളില്‍ 23 ലക്ഷത്തിലധികം പുതിയ ഓഹരി വിപണി (Stock Market) നിക്ഷേപകരെ ചേര്‍ത്ത് ഉത്തര്‍പ്രദേശ്. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് (NSE) പുറത്തുവിട്ട ഔദ്യോഗിക റിപ്പോര്‍ട്ടിലാണ് ഉത്തര്‍പ്രദേശിന്റെ നേട്ടത്തിന്റെ കഥയുള്ളത്. 2023 കലണ്ടര്‍ വര്‍ഷത്തില്‍ മാത്രം 23.1 ലക്ഷം പുതിയ നിക്ഷേപകരെയാണ് ഉത്തര്‍പ്രദേശ് വിപണിയിലേക്ക് സംഭാവന ചെയ്തതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. മഹാരാഷ്ട്ര, ഗുജറാത്ത് തുടങ്ങിയ വ്യവസായ സൗഹൃദ സംസ്ഥാനങ്ങളെ പിന്നിലാക്കിയാണ് ഉത്തര്‍പ്രദേശിന്റെ ഈ മുന്നേറ്റം എന്നതാണ് ഏറെ ശ്രദ്ധേയം.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപകരെ സൃഷ്ടിച്ച സംസ്ഥാനം എന്ന ബഹുമതിയാണ് ഇതോടെ ഉത്തര്‍പ്രദേശ് സ്വന്തമാക്കിയത്. ഒരു കാലത്ത് സാമ്പത്തികമായി പിന്നാക്കം നിന്നിരുന്ന ഉത്തര്‍പ്രദേശ്, ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയിലെ ഏറ്റവും തിളക്കമുള്ള സംസ്ഥാനങ്ങളില്‍ ഒന്നായി മാറുന്നുവെന്നാണ് ഡാറ്റ കാണിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടുവന്ന ചില നയങ്ങളും, പ്രോല്‍സാഹചനങ്ങളുമാണ് സാധാരണക്കാരെ പോലും നിക്ഷേപകരാക്കി മാറ്റിയതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.വര്‍ഷങ്ങളായി സ്വര്‍ണം, ഭൂമി, ബാങ്ക് സ്ഥിരനിക്ഷേപങ്ങളില്‍ മാത്രം ഒതുങ്ങിയിരുന്ന ഉത്തര്‍പ്രാദേശിലെ ജനങ്ങള്‍ക്ക് നേട്ടത്തിന്റെ വഴി തുറന്നുകൊടുക്കാന്‍ സര്‍ക്കാരിന് സാധിച്ചുവെന്നാണ് വിദഗ്ധര്‍ പറയുന്നത്. റിസ്‌ക് കൂടുതലുള്ള ഓഹരി വിപണിയിലേക്ക് ലക്ഷക്കണക്കിന് ആളുകള്‍ എത്തുന്നത് ജനങ്ങളുടെ സാമ്പത്തിക സാക്ഷരത വര്‍ധിച്ചതിന്റെ തെളിവാണെന്ന് ഇക്കൂട്ടര്‍ പറയുന്നു.കുറഞ്ഞ ചിലവില്‍ ലഭ്യമായ ഇന്റര്‍നെറ്റും, സ്മാര്‍ട്ട്ഫോണുകളുടെ ഉപയോഗവും, ജന്‍ ധന്‍ അക്കൗണ്ടുകളും സാധാരണക്കാര്‍ക്ക് ഓഹരി വിപണികളിലേയ്ക്ക് സാധാരണക്കാരെ കൂടുതല്‍ അടുപ്പിച്ചുവെന്നാണ് വിലയിരുത്തല്‍. ഉത്തര്‍പ്രദേശിലെ യുവത്വം സാമ്പത്തിക സ്വാതന്ത്ര്യം ലക്ഷ്യമിട്ട് മ്യൂച്വല്‍ ഫണ്ടുകളെ ഏറ്റെടുത്തതും, നേരിട്ടുള്ള ഓഹരി നിക്ഷേപങ്ങള്‍ക്കു മുതിര്‍ന്നതും നേട്ടത്തിന് കാരണമായി.സര്‍ക്കാര്‍ നടത്തിയ റോഡുകളും, എക്‌സ്പ്രസ് വേകളും പോലുള്ള അടിസ്ഥാന സൗകര്യ വികസനങ്ങളും മറ്റും തൊഴിലുകള്‍ സൃഷ്ടിക്കുകയും, ആളുകളുടെ കൈയ്യില്‍ പണമെത്തിക്കുകയും ചെയ്‌തെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തര്‍പ്രദേശിലെ സാധാരണക്കാരായ ജനങ്ങള്‍ ഓഹരി വിപണികളുടെ ഭാഗമായി മാറിക്കഴിഞ്ഞുവെന്നാണ് കണക്കുകള്‍ കാണിക്കുന്നത്. രാജ്യത്തെ മൊത്തം നിക്ഷേപകരുടെ എണ്ണം 1.5 കോടി പിന്നിട്ടിട്ടുണ്ട്.ഇതോടെ രാജ്യത്തെ മൊത്തം രജിസ്റ്റര്‍ ചെയ്ത നിക്ഷേപകരിലേയ്ക്കുള്ള ഉത്തര്‍പ്രദേശിന്റെ സംഭാവന 11.7 ശതമാനമായി ഉയര്‍ന്നു. മൊത്തം നിക്ഷേപകരുടെ എണ്ണത്തില്‍ നിലവില്‍ ഉത്തര്‍പ്രദേശിന് മുന്നിലുള്ളത് മഹാരാഷ്ട്ര മാത്രമാണ്. 2014- 15 സാമ്പത്തിക വര്‍ഷത്തില്‍ ഉത്തര്‍പ്രദേശില്‍ ഏകദേശം 12.5 ലക്ഷം രജിസ്റ്റര്‍ ചെയ്ത നിക്ഷേപകര്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇത് ദേശീയ നിക്ഷേപക അടിത്തറയുടെ 6.9 ശതമാനം മാത്രമായിരുന്നു. നിലവില്‍ ഇത് 1.5 കോടി എത്തിയെന്നാല്‍, നിക്ഷേപക അടിത്തറ 12 മടങ്ങ് വര്‍ധിച്ചെന്നാണ് അര്‍ത്ഥം.


Source link

Back to top button