ടാറ്റ പ്രതിനിധികളുമായി ചർച്ച നടന്നു, മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി

ടാറ്റ പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടപ്പോൾ
തിരുവനന്തപുരം : ടാറ്റ പ്രതിനിധികളുമായി ചർച്ച നടത്തിയെന്ന മുഖ്യന്ത്രി വി.ഡി. സതീശന്റെ പ്രസ്താവന ശരി വച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി പറഞ്ഞത് കള്ളമല്ലെന്നും ടാറ്റ പ്രതിനിധികൾ തങ്ങളെ വന്ന് കണ്ടിരുന്നുവെന്നും മുൻ സർക്കാരിന്റെ കാലത്തുണ്ടായിരുന്ന ടാറ്റയുടെ പ്രൊജക്ടിന്റെ തുടർച്ചയുമായി ബന്ധപ്പെട്ടായിരുന്നു ചർച്ചയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ജൂൺ 29ന് നടന്ന ചർച്ചയിൽ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചർച്ചയുടെ ചിത്രങ്ങൾ മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ടിട്ടുണ്ട്. ടാറ്റ സന്ദർശനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്നും ആകെ നിക്ഷേപത്തുകയെ കുറിച്ചാണ് മുഖ്യമന്ത്രി പറഞ്ഞതെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ടാറ്റ 10000 കോടിയുടെ നിക്ഷേപം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ തുടർന്നുള്ള വിവാദത്തിലാണ് മന്ത്രിയുടെ വിശദീകരണം.


