അനാവശ്യ പ്രതിസന്ധി സൃഷ്ടിച്ച് കെഎസ്‌ഇബിയെ സ്വകാര്യവത്കരിക്കാൻ ശ്രമം, സർക്കാരിനെതിരെ പിണറായി വിജയൻ

പിണറായി വിജയൻ
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന വൈദ്യുതി പ്രതിസന്ധിയിൽ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അനാവശ്യ വൈദ്യുതി പ്രതിസന്ധി സൃഷ്ടിച്ച് സ്വകാര്യവത്കരണത്തിലക്കുള്ള നീക്കമാണ് സർക്കാരിന്റേതെന്ന് പിണറായി വിജയൻ ആരോപിച്ചു.
വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യ കുത്തകകൾക്ക് അടിയറ വയ്ക്കാനാണ് സർക്കാരിന്റെ നീക്കം. യു.ഡി.എഫ് സർക്കാരിന്റെ കഴിവുകേടും പിടിപ്പുകേടും മറച്ചുവയ്ക്കാൻ ഇടതുസർക്കാരിനെ പഴി ചാരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. ഇതിനെക്കാൾ വലിയ എൽനിനോയും മറ്റ് പ്രതിസന്ധിയുമുള്ള കാലത്ത് കഴിഞ്ഞ സർക്കാർ പവർകട്ട് ഇല്ലാതെ മുന്നോട്ടുപോയി. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് അന്ന് പ്രതിസന്ധി പരിഹരിച്ചത്. കരാർ റദ്ദാക്കിയത് എൽ.ഡി.എഫ് സർക്കാരല്ല. കരാർ മുന്നോട്ടു കൊണ്ടുപോയാൽ നഷ്ടം ഉണ്ടാകുമെന്ന് അന്നത്തെ കെ.എസ്.ഇ.ബി ചെയർമാൻ ഡോ.ബി. അശോക് ഏകപക്ഷീയമായ തീരുമാനമെടുത്തു എന്നും പിണറായി വിജയൻ പറഞ്ഞു.
RELATED TOPICS: KSEB, KSEB POWERCUT, PINARAYI VIJAYAN, PINARAYI VIJAYAN ELECTRICITY CRISIS
Read News ⏭️


