NEWS
ഇറാനിലെ ഇന്ത്യൻ സ്വപ്നത്തിൽ ബോംബിട്ട് ട്രംപ്; ചബഹാറിനെ ലക്ഷ്യമിട്ട് പത്ത് സ്ഫോടനങ്ങൾ

ടെഹ്റാൻ ∙ ഇറാന്റെ തെക്കുകിഴക്കൻ തീരപ്രദേശത്തെ തന്ത്രപ്രധാനമായ തുറമുഖ നഗരമായ ചബഹാറിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ആദ്യമായി വ്യോമാക്രമണം നടത്തി യുഎസ്. ചബഹാറിലേക്ക് അമേരിക്ക ആക്രമണം കേന്ദ്രീകരിക്കുമ്പോള്‍ ഇന്ത്യയ്ക്കും ആശങ്ക ഏറെയാണ്. പാക്കിസ്ഥാനെ ഒഴിവാക്കി മധ്യേഷ്യയുമായും അഫ്ഗാനുമായും വ്യാപാര ബന്ധം സ്ഥാപിക്കാൻ ഇന്ത്യ നിക്ഷേപമിറക്കിയ തുറമുഖമാണ് ചബഹാറിലേത്. ഇതാദ്യമായിട്ടാണ് യുഎസ് സൈന്യം ചബഹാറിൽ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ തുറമുഖത്തെ ടവറുകൾ അടക്കമുള്ള സൗകര്യങ്ങൾക്ക് കേടുപാടുണ്ടായതായി റിപ്പോർട്ടുകളുണ്ട്. ആക്രമണത്തെ തുടർന്ന് തുറമുഖ പ്രദേശത്ത് വൈദ്യുതി വിതരണം ദീർഘനേരം തടസ്സപ്പെട്ടു. 2024 മേയിൽ ചബഹാറിലെ ഷാഹിദ് ബെഹെഷ്തി ടെർമിനല്‍ പത്തുവർഷത്തേക്ക് ഇന്ത്യ പാട്ടത്തിനെടുത്തിരുന്നു. മധ്യേഷ്യയിലേക്കുള്ള ചരക്കുനീക്കം വേഗത്തിലാക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഇത്. എന്നാൽ ഇപ്പോഴത്തെ ആക്രമണം ഇന്ത്യൻ പദ്ധതികൾക്ക് തിരിച്ചടിയാകുമോ എന്ന് ആശങ്കയുണ്ട്. ചബഹാർ തുറമുഖത്തിന് ചുറ്റും 10 സ്ഫോടനങ്ങൾ കേട്ടെന്നാണ് റിപ്പോർട്ടുകൾ.
Source link


