കേരളത്തിലെ പരക്കെ മഴയ്‌ക്ക് സാദ്ധ്യത; ഉച്ചയ്‌ക്ക് ശേഷം ഏഴ് ജില്ലക്കാർ പ്രത്യേകം സൂക്ഷിക്കണം

കൊച്ചി നഗരത്തിലെ മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നേരത്തേ നാല് ജില്ലകളിലായിരുന്നു മുന്നറിയിപ്പുണ്ടായിരുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടാണ്.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ബംഗാൾ ഉൾക്കടലിന്റെ തെക്കുപടിഞ്ഞാറൻ ഭാഗം മുതൽ വടക്കൻ ലക്ഷദ്വീപ് പ്രദേശം വരെ, വടക്കൻ തമിഴ്‌നാട്, തെക്കൻ ഉൾനാടൻ കർണാടക, വടക്കൻ കേരളം വഴി സമുദ്രനിരപ്പിൽ നിന്ന് 7.6 കിലോമീറ്റർ ഉയരത്തിൽ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു. അതിനാൽ, ജൂലായ് 21 ചൊവ്വാഴ്‌ച വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
English Summary
Kerala’s rain warning has been updated, with a Yellow Alert declared for seven districts today: Pathanamthitta, Kottayam, Idukki, Malappuram, Kozhikode, Kannur, and Kasaragod. Five districts will also have a Yellow Alert tomorrow. Isolated heavy rainfall is predicted until July 21st, caused by a trough at 7.6 km above sea level across the region.
RELATED TOPICS: KERALA WEATHER ALERT, KERALA RAIN FORECAST, YELLOW ALERT, KERALA IMD WARNING, KERALA WEATHER NEWS
Read News ⏭️


