BUSINESS
‘ലോകരാജ്യങ്ങൾ അമ്പരക്കുന്നു’; E100 നേടി, അടുത്തതായി 100% ഐസോബ്യൂട്ടനോൾ ഇന്ധനം ലക്ഷ്യമിട്ട് ഇന്ത്യ, വിപ്ലവം സാധാരണക്കാരന് നേട്ടമാകുന്നതെങ്ങനെ?

ഡീസലിൽ ഐസോബ്യൂട്ടനോൾ ബ്ലെൻഡിങ് 100% എന്ന ലക്ഷ്യവുമായി ഇന്ത്യ. ഇത് സംഭവിക്കുന്നതോടെ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വലിയ വിപ്ലവം സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയുടെ നീക്കങ്ങൾ മറ്റു രാജ്യങ്ങളെ അമ്പരപ്പിക്കുകയാണ്. ലക്ഷ്യമിട്ടതിനേക്കാൾ മുമ്പ്, അതിവേഗം 100% എഥനോൾ ഇന്ധനം എന്ന ലക്ഷ്യം നേടിയ ഇന്ത്യ അടുത്തതായി ഡീസലന് പകരം 100% ജൈവ ഇന്ധനം അഥവാ ഐസോബ്യൂട്ടനോൾ എന്ന ടാർഗറ്റാണ് മുന്നിൽക്കാണുന്നത്പെട്രോളിലെ എഥനോൾ ബ്ലെൻഡിങ്ങുമായി താരതമ്യപ്പെടുത്തുമ്പോൾ, ഡീസലിൽ ഐസോബ്യൂട്ടനോൾ കലർത്തുന്നത് ചരക്ക് നീക്കത്തിന്റെ ചെലവ് ഗണ്യമായ തോതിൽ കുറയ്ക്കുമെന്നതാണ് വ്യത്യാസം. മറ്റ് ഡീസൽ വാഹനങ്ങളുടെയും ട്രാൻസ്പോർട്ടേഷൻ ചെലവുകൾ കുറയും. കേന്ദ്രമന്ത്രിയുടെ വാക്കുകൾഅടുത്തതായി ഡീസലിൽ 15% ഐസോബ്യൂട്ടനോൾ ബ്ലെൻഡ് ചെയ്യുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി കഴിഞ്ഞ ദിവസം അറിയിച്ചു. സർക്കാരിന്റെ ‘Alternative Fuel Strategy’ സംബന്ധിച്ച് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.”ഡീസലുമായി എഥനോൾ നേരിട്ട് ബ്ലെൻഡ് ചെയ്യുക സാധ്യമല്ല. ഇതിനാൽ എഥനോളിനെ ഐസോബ്യൂട്ടനോളായി മാറ്റിയെടുക്കുകയാണ് ചെയ്യുന്നത്. ഡീസലിന് പകരമായി ഐസോബ്യൂട്ടനോൾ മാറും. 100% എഥനോൾ, 100% ഐസോബ്യൂട്ടനോൾ എന്നിങ്ങനെ രണ്ട് ലക്ഷ്യങ്ങളാണ് ഇന്ത്യ സെറ്റ് ചെയ്തിരിക്കുന്നത്”- കേന്ദ്ര മന്ത്രി അറിയിച്ചുബ്ലെൻഡിങ് ഇങ്ങനെ…നിലവിൽ മോദി സർക്കാർ 15% ഐസോബ്യൂട്ടനോൾ ബ്ലെൻഡിങ് നടപ്പാക്കാനാണ് ശ്രമിക്കുന്നത്. പെട്രോളിൽ എഥനോൾ കലർത്തിയപ്പോഴും തുടക്കത്തിൽ 15% ബ്ലെൻഡ് (E15) ആയിരുന്നു നടപ്പാക്കിയിരുന്നത്.പിന്നീട് ഇത് E20 (20% എഥനോൾ + 80% പെട്രോൾ), E85 (85% എഥനോൾ + 15% പെട്രോൾ), E100 (100% എഥനോൾ) എന്നിങ്ങനെ വർധിപ്പിക്കുകയായിരുന്നു. നിലവിൽ E100 ഫ്ലെക്സ് ഫ്യുവലിൽ ഓടുന്ന രാജ്യത്തെ ആദ്യ വാഹനമായ വാഗൺ ആർ ഫ്ലെക്സ് ഫ്യുവൽ മോഡൽ മാരുതി പുറത്തിറക്കുകയും ചെയ്തു. ഐസോബ്യൂട്ടനോൾ – ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നേട്ടങ്ങൾ100% ഐസോബ്യൂട്ടനോൾ ഇന്ധനം വികസിപ്പിക്കുന്നത് ഗതാഗത മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കാരണമാകും. നിലവിൽ E85 ഇന്ധനം ലിറ്ററിന് സാധാരണ പെട്രോളിനേക്കാൾ 20 രൂപ വിലക്കുറവിലാണ് രാജ്യത്ത് ലഭ്യമാകുന്നത്. അതേ സമയം വാഹനത്തിന്റെമൈലേജ് ഇതിന് ആനുപാതികമായി കുറയും. എന്നാൽ വൈകാതെ എഥനോൾ ബ്ലെൻഡിങ് വ്യാപകമാകുന്നതോടെ പെട്രോൾ വില ലിറ്ററിന് പകുതിയോളമായി കുറയുമെന്നാണ് വിലയിരുത്തൽ.എഥനോളിനെ അപേക്ഷിച്ച് ഐസോബ്യൂട്ടനോളിന് ഊർജ്ജക്ഷമത കൂടുതലാണ്. ഇക്കാരണത്താൽ എഥനോൾ ഇന്ധനത്തിന്റെ അത്രയും മൈലേജ് സംബന്ധമായ വ്യത്യാസം ഐസോബ്യൂട്ടനോളിന് ഉണ്ടാവുകയില്ല. ഇത് സാധാരണ വാഹന എൻജിനുകളിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ ഉപയോഗിക്കാൻ എളുപ്പവുമാണ്സമാനമായി ഐസോബ്യൂട്ടനോൾ ഇന്ധനത്തിനും വിലക്കുറവിനുള്ള സാധ്യതകളാണുള്ളത്. ഇവിടെ ചരക്കു നീക്കത്തിന്റെ ചെലവ് കുറയുമെന്നതാണ് നേട്ടം. വലിയ തോതിൽ ഇന്ധന നിറയ്ക്കുന്ന ചരക്ക് വാഹനങ്ങളുടെ ഓട്ടം ചെലവ് കുറഞ്ഞതായിി മാറും. ഇത് സാധനങ്ങളുടെ വില കുറയുന്നതിലേക്ക് നയിക്കും. ഇത്തരത്തിൽ പണപ്പെരുപ്പം താഴുന്നത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിൽ വൻ കുതിച്ചു ചാട്ടമുണ്ടാക്കും. പണപ്പെരുപ്പം കുറയുന്നതോടെ റിസർവ് ബാങ്ക് പലിശ കുറയ്ക്കാൻ തയ്യാറാകും. ഇത് രാജ്യത്തെ ഭവന മേഖലയിൽ അടക്കം ഡിമാൻഡ് സൃഷ്ടിക്കും. വിലക്കയറ്റഭീഷണി അകലുന്നതോടെ ഉപഭോഗം ഉയരും. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. എഥനോൾ ഡിമാൻഡ് വർധിക്കുന്നത് കാർഷിക മേഖലയെ സംബന്ധിച്ച് വലിയ ലോട്ടറിയായി മാറുകയുമാണ്. കുറയാൻ പോകുന്ന ക്രൂഡ് ആശ്രിതത്ത്വംഎഥനോൾ, ഐസോബ്യൂട്ടനോൾ എന്നിവ വ്യാപകമാകുന്നതോടെ വിദേശത്തു നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതി ഭീമമായ തോതിൽ കുറയും. യുദ്ധം പോലെയുള്ള സാഹചര്യങ്ങളിൽ ഇന്ധന ഇറക്കുമതിയുമായി ബന്ധപ്പെട്ട വിദേശ ആശ്രിതത്ത്വവും, എണ്ണവിലയിലെ ചാഞ്ചാട്ടങ്ങളും അനുബന്ധ നിരക്കു വ്യത്യാസങ്ങളും പഴങ്കഥയാകും. രാജ്യത്തെ ആഭ്യന്തര ആവശ്യത്തിനുള്ള ഇന്ധനത്തിന്റെ 85 ശതമാനത്തിലധികം ഇറക്കുമതി നടത്തുന്ന ഇന്ത്യയ്ക്ക് ലക്ഷം കോടികളുടെ ലാഭമാണ് ഇത്തരത്തിൽ ഉണ്ടാവുക. ഇത് രാജ്യത്തിന്റെ വികസനനത്തിനായി പ്രയോജനപ്പെടുത്താം. ആത്യന്തികമായി, എഥനോൾ വിപ്ലവം രാജ്യത്തെ വൻകിട വ്യവസായങ്ങൾക്കും സമാനമായി, സാധാരണക്കാരനും അടക്കം നേട്ടം നൽകാൻ പോവുകയാണ്.
Read News


