BUSINESS
കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ മിഷൻ സമുദ്ര; എന്താണ് ബ്ലൂ ഇക്കോണമി? നാട്ടിലേയ്ക്ക് പണമൊഴുകും

Kerala Port City: കേരളത്തിലെ പുതിയ യുഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതികളില്‍ ഒന്ന് കേരളത്തിന്റെ കടല്‍ സമ്പത്തുമായി ബന്ധപ്പെട്ട് കിടക്കുന്നു. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് തൊട്ട് കേരളത്തിന്റെ കടലിന്റെ സാധ്യകതകളെ പറ്റി പഠിക്കാന്‍ തുടങ്ങിയ വ്യക്തിയാണ് വി ഡി സതീശന്‍ എന്ന് അദ്ദേഹത്തിന്റെ ഓരോ വാക്കുകളില്‍ നിന്ന് വ്യക്തമാണ്. അദ്ദേഹം മുന്നോട്ടുവയ്ക്കുന്ന തീരദേശ വികസന- ടൂറിസം പദ്ധതി അത്ര നിസാരമല്ല. മികച്ച രീതിയില്‍ നടപ്പാക്കാനായാല്‍ കേരളത്തിന്റെ മുഖഛായ തന്നെ മാറ്റിമറയ്ക്കാവുന്ന പദ്ധതികളില്‍ ഒന്നാണിത്.മിഷന്‍ സമുദ്ര സൂപ്പറാണ് മിഷന്‍ സമുദ്ര എന്ന പേരില്‍ സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പദ്ധതി കേരളത്തെ ഒരു ആഗോള മാരിടൈം ഹബ്ബാക്കി മാറ്റും. വി ഡി സതീശന്‍ മുന്നോട്ടുവയ്ക്കുന്ന പോര്‍ട്ട് സിറ്റി സങ്കല്‍പ്പം കേരളത്തില്‍ ഇതുവരെ വേണ്ട രീതിയില്‍ ഉപയോഗിക്കപ്പെടാതെ പോയ ഒന്നാണ്. കേരളത്തിന്റെ 600 കിലോമീറ്റര്‍ നീളമുള്ള തീരദേശത്തെയും, തുറമുഖങ്ങളെയും ഈ പദ്ധതി ഒന്നിപ്പിക്കും. മൂന്ന് ഘട്ടങ്ങളായി വിഭാവനം ചെയ്തിരിക്കുന്ന ഈ സ്‌കീം ആദ്യഘട്ടത്തില്‍ ചെറുതും വലുതുമായ തുറമുഖങ്ങളെ ബന്ധിപ്പിച്ച് തീരദേശ ചരക്കുഗതാഗതം ശക്തമാക്കും. രണ്ടാംഘട്ടത്തില്‍ ക്രൂയിസ് ഷിപ്പിംഗും സാധ്യമാകുന്നതോടെ ടൂറിസം മേഖല ശക്തമാകും. മൂന്നാംഘട്ടത്തില്‍ കടല്‍ വഴിയുള്ള ടൂറിസത്തെ കേരളത്തിലെ ആഭ്യന്തര നദികളുമായും, കായലുകളുമായും ബന്ധിപ്പിക്കും. ഇതോടെ കൂടുതല്‍ വിദേശീയരെ ദൈവത്തിന്റെ സ്വന്തം നാട്ടിലേയ്ക്ക് ആകര്‍ഷിക്കാന്‍ കഴിയും.ബ്ലൂ ഇക്കോണമി കടല്‍ വഴി കേരളത്തെ ബന്ധിപ്പിക്കുന്നത് സാധാരണക്കാര്‍ക്കും, വ്യാപാരികള്‍ക്കും, വന്‍കിട ബിസിനസുകള്‍ക്കും വലിയ നേട്ടമാകും. ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ ഷിപ്പിംഗ് മാര്‍ഗങ്ങളില്‍ ഒന്നാണ് സമുദ്ര പാത. തിരുവനന്തപുരവും, കൊച്ചിയും ഇതോടകം ഈ പദ്ധതിക്ക് സജ്ജമാണ്. ബേപൂരിലെ സാധ്യതകള്‍ കൂടി പൂര്‍ണ്ണതോതില്‍ വികസിപ്പിച്ചു കഴിഞ്ഞാല്‍ അതിശക്തമായ ഒരു സമുദ്ര ചരക്കുപാത കേരളത്തിന് റെഡിയാകും. ഈ പാത സജീവമായാല്‍ റോഡുകളിലെ വലിയ തിരക്കുകളും കുറയ്ക്കാന്‍ സാധിക്കും. പരിസ്ഥിതി സംരക്ഷണത്തിന് മുന്‍ഗണന നല്‍കി, കടല്‍ വിഭവങ്ങളെ സുസ്ഥിരമായി പ്രയോജനപ്പെടുത്തുന്ന സാമ്പത്തിക മാതൃക കൂടിയാണിത്.കേരളത്തിന് അനുയോജ്യം കേരളത്തെ സംബന്ധിച്ച് ഇത്തരമൊരു പദ്ധതി വൈകിപ്പോയി എന്നു പറയുന്നതാകും ശരി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം, കൊച്ചിന്‍ പോര്‍ട്ട്, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് എന്നിവയ്ക്ക് പുറമെ 17 ചെറുകിട തുറമുഖങ്ങളും, വിപുലമായ കായല്‍ ശൃംഖലയും കേരളത്തിനുണ്ട്. എന്നിട്ടും ഇത്രയും നാള്‍ നാം ഇതൊന്നും വേണ്ട രീതിയില്‍ ഉപയോഗിച്ചില്ല.തീരശോഷണം, കടല്‍ മലിനീകരണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങി നിരവധി വെല്ലുവിളികള്‍ ഈ പദ്ധതിക്ക് എതിരേ ഉയര്‍ന്നുവരാനുള്ള സാധ്യതകളുണ്ട്. പക്ഷെ മികച്ച രീതിയില്‍ പ്ലാന്‍ ചെയ്താല്‍ ഇവയെല്ലാം മറികടക്കാവുന്നതേയുള്ളൂ.കേരളത്തിന്റെ നേട്ടങ്ങള്‍ സമുദ്ര ചരക്കുപാത യാഥാര്‍ത്ഥ്യമാകുന്നതോടെ നിലവില്‍ റോഡ് മാര്‍ഗം നടക്കുന്ന ചരക്കുഗതാഗതത്തിന്റെ 50 ശതമാനമെങ്കിലും ഈ റൂട്ടിലേയ്ക്ക് മാറുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് റോഡുകളിലെ തിരക്ക് മാത്രമല്ല, അപകട സാധ്യതയും, മലിനീകരണവും കൂടിയാണ് കുറയ്ക്കുന്നു.ദേശീയ ജലപാതകളെ ലയിപ്പിക്കുന്നതോടെ ക്രൂയിസ് ടൂറിസവും വന്‍ വരുമാന സാധ്യതയാകും. ഉള്‍നാടന്‍ പുഴകളുടെ സാധ്യതകളും വര്‍ധിക്കും. ഇത് ഗ്രാമീണ മേഖലകളില്‍ പോലും ടൂറിസം സാധ്യതകളും, തൊഴിലവസരങ്ങളും സൃഷ്ടിക്കും. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള തീരദേശ മേഖലകളെ പരസ്പരം ബന്ധിപ്പിച്ച് പ്രത്യേക വികസന കോറിഡോറുകളും രൂപീകരിക്കാനാകും.അനന്തമായ സാധ്യതകള്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം ദുബായിയുടെ ജിഡിപിയുടെ 28 ശതമാനം അവിടുത്തെ പോര്‍ട്ട് മേഖലയില്‍ നിന്നാണ്. ഇതേ അവസരം കേരളം വര്‍ഷങ്ങളായി നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നു. ക്രൂയിസ് ടൂറിസം, മാരിടൈം ഹെറിറ്റേജ് ടൂറിസം, സാഹസിക തീരദേശ ടൂറിസം എന്നിങ്ങനെ വിദേശികളെ ആകര്‍ഷിക്കുന്ന വലിയ സാധ്യതകള്‍ ഈ പദ്ധതിക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്നു. സുസ്ഥിര മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, മറൈന്‍ ബയോടെക്‌നോളജി, കപ്പല്‍ നിര്‍മ്മാണം, ഗ്രീന്‍ പോര്‍ട്ടുകള്‍ എന്നിവങ്ങനെ വലിയ സാധ്യതകള്‍ ഇനിയുമുണ്ട്. ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ടൂറിസം, ഷിപ്പിംഗ് മേഖലകളില്‍ പദ്ധതി പതിനായിരകണക്കിന് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും. ചരക്കുഗതാഗത ചെലവ് കുറയുന്നത് പണപ്പെരുപ്പം കുറയ്ക്കാനും സാധിക്കും. ഇന്ത്യയില്‍ ഏറ്റവുമധികം പണപ്പെരു്പ്പമുള്ള സംസ്ഥാനങ്ങളില്‍ ഒന്നാണ് നിലവില്‍ കേരളം.
Source link


