test del 2

ഹോർമുസ് തുറക്കാൻ യു.എസ്. അന്താരാഷ്ട്രസഹായം തേടുന്നു; പുതിയ സഖ്യമുണ്ടാക്കാൻ ആലോചന


വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് വഴിയുള്ള കപ്പൽഗതാഗതം പുനഃസ്ഥാപിക്കാൻ യു.എസ്. അന്താരാഷ്ട്രസഹായം തേടുന്നു. കടലിടുക്ക് തുറക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ അന്താരാഷ്ട്രസഖ്യം രൂപവത്കരിക്കാനാണ് യു.എസ്. ലക്ഷ്യമിടുന്നത്. സഖ്യത്തിന്റെ ഭാഗമാകാൻ യു.എസ്. വിദേശകാര്യവകുപ്പ് മറ്റുരാജ്യങ്ങളെ പ്രേരിപ്പിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഹോർമുസ് വഴിയുള്ള കപ്പൽഗതാഗതം തടസ്സപ്പെട്ടതോടെ എണ്ണവില നാലുവർഷത്തെ ഏറ്റവും ഉയർന്നനിലയിലെത്തിയ സാഹചര്യത്തിലാണ് നീക്കം.’മാരിടൈം ഫ്രീഡം കൺസ്ട്രക്ട്’ എന്നപേരിലാകും യു.എസ്. രൂപവത്കരിക്കുന്ന അന്താരാഷ്ട്രസഖ്യം അറിയപ്പെടുക. വിവരങ്ങളുടെ കൈമാറ്റം, നയതന്ത്രമാർഗത്തിലെ ഏകോപനം, ഉപരോധങ്ങൾ നടപ്പാക്കാൻ സഹായം എന്നിവയാകും ഈ സഖ്യം ചെയ്യുകയെന്നാണ് യു.എസ്. വിദേശകാര്യവകുപ്പ് നൽകുന്ന വിവരം.ഇത്തരമൊരു സഖ്യത്തിൽ അംഗമാകുന്നതിനെക്കുറിച്ച് ഫ്രാൻസും ബ്രിട്ടനുമുൾപ്പെടെ ഏതാനും രാജ്യങ്ങൾ ചർച്ചനടത്തിയിട്ടുണ്ടെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധം അവസാനിച്ചശേഷം മാത്രമേ ഹോർമുസ് കടലിടുക്ക് തുറക്കാൻ സഹായിക്കൂവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.അതിനിടെ, ഇറാനിൽ സാധ്യമായ പുതിയ സൈനികനടപടികളെക്കുറിച്ച് യു.എസ്. സെൻട്രൽ കമാൻഡ് തലവൻ അഡ്മിറൽ ബ്രാഡ് കൂപ്പർ, പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് വിശദീകരിക്കുമെന്ന് യു.എസ്. മാധ്യമമായ ‘ആക്‌സിയോസ്’ റിപ്പോർട്ടുചെയ്തു. സമാധാനചർച്ച വഴിമുട്ടിയ സാഹചര്യത്തിൽ ഇറാനെ സമ്മർദത്തിലാക്കുകയാണ് യു.എസിന്റെ ലക്ഷ്യം. ഈ വാർത്തവന്നതോടെ വ്യാഴാഴ്ച ബ്രെൻഡ് അസംസ്‌കൃത എണ്ണവില വീപ്പയ്ക്ക് 125 ഡോളർവരെയെത്തി. 2022 മാർച്ചിനുശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്.


Source link

Back to top button