test del 2
യുഎസ് ഉപരോധങ്ങൾക്കിടെ ഹോർമുസ് കടക്കുന്ന ആദ്യ കപ്പലായി പാകിസ്താന്റെ ‘ഷാലമാർ’

മസ്കറ്റ്: യുഎസ് ഏർപ്പെടുത്തിയ നാവിക ഉപരോധങ്ങൾക്കിടെ ഹോർമുസ് കടലിടുക്കിൽ നിന്ന് പുറത്തുകടക്കുന്ന ആദ്യത്തെ കപ്പലായി പാകിസ്താന്റെ ‘ഷാലമാർ’. മേഖലയിലെ കടുത്ത നിയന്ത്രണങ്ങൾക്കിടെ ഹോർമുസിലെ ഗതാഗത തടസങ്ങൾ മറികടന്നാണ് പാക് കപ്പൽ പുറത്തുകടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.പാകിസ്താൻ നാഷണൽ ഷിപ്പിങ് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് ഷാലമാർ എന്ന കപ്പൽ. മേഖലയിൽ സംഘർഷം നിലനിൽക്കുന്നതിനാൽ ഇന്ധന നീക്കം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണ് യുഎഇയിലെ ദാസ് ഐലൻഡിൽ നിന്ന് ഏകദേശം 4,50,000 ബാരൽ അസംസ്കൃത എണ്ണയുമായി ഈ കപ്പൽ കറാച്ചിയിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്.ഇറാന്റെ ലാറക് ഐലൻഡ് പിന്നിട്ട് വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് കപ്പൽ ഒമാൻ ഗൾഫിലേക്ക് പ്രവേശിച്ചത്. ഏപ്രിൽ 12-ന് ഇറാൻ-യുഎസ് ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ കപ്പൽ ആദ്യം തിരിച്ചുപോയിരുന്നുവെങ്കിലും പിന്നീട് യാത്ര പുനരാരംഭിക്കുകയായിരുന്നു.ഫെബ്രുവരി 28 മുതൽ ഇറാനെതിരെ അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടിയെത്തുടർന്ന് ഹോർമുസ് വഴിയുള്ള കപ്പൽ ഗതാഗതം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. നിലവിലെ യുഎസ് ഉപരോധം അനുസരിച്ച്, ഈ വഴിയിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് യുഎസിന്റെയും ഇറാന്റെയും മുൻകൂർ അനുമതി ആവശ്യമാണ്.
Source link


