BUSINESS

പോരാട്ട വീര്യത്തിന്റെ കാബോ വെർദെ; ‘ചൈനീസ് സ്രാവുകൾ’ ഫണ്ട് ഇറക്കിയ കുഞ്ഞൻ രാജ്യം, വിധി മാറ്റുന്ന 2026 ഫിഫ വേൾഡ് കപ്പ്


കാബോ വെർദെ (Cabo Verde).. 2026 ഫിഫ വേൾഡ് കപ്പോടെയാണ് ആദ്യമായി വേൾഡ് കപ്പിനെത്തുന്ന ഈ കുഞ്ഞൻ രാജ്യം ലോകശ്രദ്ധ നേടുന്നത്. ഇത്തവണത്തെ വേൾഡ് കപ്പിൽ അസാമാന്യമായ പോരാട്ട വീര്യം പുറത്തെടുത്ത കാബോ വെർദെ ലോക ചാമ്പ്യൻമാരായ അർജന്റീനയെ വിറപ്പിച്ചിട്ടാാണ് അഭിമാനത്തോടെ മടങ്ങുന്നത്. ചൈന അടുത്തിടെയായി വൻ തോതിൽ നിക്ഷേപം നടത്തുന്ന രാജ്യമാണിത്. ലോകകപ്പ് ഈ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കും നേട്ടമായി മാറിയേക്കുംകാബോ വെർദെ : 2026 ലോകകപ്പിലെ മിന്നുന്ന പ്രകടനംകരുത്തരായ സ്പെയിനിനെ 0-0 സമനിലയിൽ പിടിച്ചതോടെയാണ് കാബോ വെർദെ ശ്രദ്ധിക്കപ്പെടുന്നത്. തുടർന്ന് പടക്കുതിരകളായ യുറുഗ്വായെ 2-2 സമനലിയൽ തളച്ചു. താരതമ്യേന കരുത്തരായ സൗദി അറേബ്യയെയും 0-0 സമനിലയിൽ പിടിച്ചു. അർജന്റീനയ്ക്കെതിരെ ഒരു സെൽഫ് ഗോൾ വഴങ്ങിയാണ് 3-2ന് പരാജയം നേരിട്ടെതെങ്കിലും മെസ്സിയുടെയും സംഘത്തിന്റെയും ഇടനെഞ്ചിൽ തീ കോരിയിട്ടതിന് ശേഷമാണ് കാബോ വെർദെ തിരികെപ്പോകുന്നത്. കാബോ വെർദെ – സമ്പദ് വ്യവസ്ഥസേവന മേഖലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്ന സാമ്പദ് വ്യവസ്ഥയാണ് കാബോ വെർദയുടേത്. ആഫ്രിക്കയിലെ ഉയർന്ന ആളോഹരി ജി.ഡി.പിയുള്ള രാജ്യങ്ങളിലൊന്നാണിത്. ടൂറിസം, ഗതാഗതം, കച്ചവടം എന്നിവയെ ആശ്രയിച്ചാണ് സമ്പദ് വ്യവസ്ഥ പ്രധാനമായും മുന്നോട്ടു പോകുന്നത്. 2026 ജൂൺ പാദത്തിൽ 6.4% എന്ന തോതിൽ റെക്കോർഡ് സാമ്പത്തിക വളർച്ചയാണ് നേടിയത്. 2.6% എന്ന തോതിൽ പണപ്പെരുപ്പത്തോത് താഴ്ന്നു നിൽക്കുന്നു. മൊത്ത ആഭ്യന്തര ഉല്പാദനത്തിന്റെ ഏകദേശം 90% സംഭാവന ചെയ്യുന്നത് സേവന മേഖലയാണ്. വിദേശ നാണ്യം നേടുന്നതിൽ ടൂറിസം സെക്ടർ മുമ്പിൽ നിൽക്കുന്നു.വിദേശ നിക്ഷേപംഫിഷിങ്, അക്വാകൾച്ചർ, മാരിടൈം ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയവയുമായി ബന്ധപ്പെട്ട ബ്ലൂ ഇക്കണോമിയാണ് രാജ്യത്തുള്ളത്. നേരിട്ടുള്ള വിദേശ നിക്ഷേപം ലഭിക്കുന്നത് രാജ്യത്തെ സംബന്ധിച്ച് നേട്ടമാണ്. ബ്രിട്ടൻ, നെതർലാൻഡ്സ്, സ്വീഡൻ, ബെൽജിയം, ചൈന എന്നീ രാജ്യങ്ങൾ ഈ രാജ്യത്ത് വൻ തോതിൽ മുതൽ മുടക്ക് നടത്തിയിട്ടുണ്ട്ചൈനീസ് താല്പര്യംറിന്യൂവബിൾ എനർജി, ഡാമുകൾ, ഗവൺമെന്റ് പാലസുകൾ, ടൂറിസ്റ്റ് കോംപ്ലക്സുകൾ അടക്കം രാജ്യത്തിന്റെ നിരവധി മേഖലകളിൽ ചൈന ഫണ്ട് ഇറക്കിയിട്ടുണ്ട്. അടുത്ത കാലത്താണ് ചൈന കാബോ വെർദെയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് വൻതോതിൽ കൂടുതൽ നിക്ഷേപം നടത്താൻ ആരംഭിച്ചത്.കാബോ വെർദെയിലെ തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ വലിയ കെട്ടിടങ്ങൾ എന്നിവയുടെ നിർമാണത്തിൽ ചൈനീസ് കമ്പനികൾ വൻ നിക്ഷേപങ്ങൾ നടത്തിയിട്ടുണ്ട്. 1990 മധ്യം മുതൽക്കേ ചൈനീസ് സംരംഭകർ ഈ രാജ്യത്തേക്ക് വരികയും വാണിജ്യ മേഖലയിൽ മേധാവിത്തം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. തായ്വാന്റെ അവകാശ വാദങ്ങളെ തള്ളിപ്പറയുന്ന ‘വൺ ചൈന’ നയത്തെ പൂർണമായി പിന്തുണയ്ക്കുന്ന രാജ്യമാണ് കാബോ വെർദെ. ചൈനയുടെ ആഗോള നിക്ഷേപ പദ്ധതിയായ ബെൽറ്റ് & റോഡ് ഇനീഷ്യേറ്റീവിലും ഈ രാജ്യം ഉൾപ്പെട്ടിരിക്കുന്നുമറ്റു വിവരങ്ങൾഅതേ സമയം പ്രകൃതി വിഭവങ്ങളുടെ അഭാവം രാജ്യത്തെ സംബന്ധിച്ച് തിരിച്ചടിയാണ്. ഭക്ഷ്യാവശ്യങ്ങൾക്കായി 90% ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണിത്. 2025 വർഷത്തെലി മനുഷ്യ വിഭവ സൂചികയിൽ 135ാം സ്ഥാനമാണ് കാബോ വെർദെയ്ക്കുള്ളത്. 2025ൽ ഈ രാജ്യത്തെ അപ്പർ മിഡിൽ ഇൻകം സ്റ്റാറ്റസിലേക്ക് വേൾഡ് ബാങ്ക് അപ്ഗ്രേഡ് ചെയ്തു.ലോകകപ്പ് 2026 – വിധി മാറ്റുന്ന കാബോ വെർദെലോകകപ്പിലൂടെ ആഗോളതലത്തിൽ ശ്രദ്ധ നേടിയത് കാബോ വെർദെയുടെ ടൂറിസം മേഖലയ്ക്ക് കൂടുതൽ കരുത്ത് പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വലിയ തോതിൽ കൂടുതൽ വിദേശ നിക്ഷേപങ്ങൾ സാധ്യതകളുടെ ഈ മണ്ണിലേക്ക് പ്രവഹിക്കാനും സാധ്യതയുണ്ട്


Read News

Back to top button