NEWS

ലോകകപ്പിൽ തിരിച്ചുവരവറിയിച്ച് നോര്‍വെ, ഹാളണ്ടിലൂടെ നോക്കൗട്ടും ഉറപ്പാക്കി, ഇനി പോരാട്ടം എംബപെയ്ക്കെതിരെ


കാലാവസ്ഥ രൂക്ഷമായേക്കാമെന്നു തോന്നിച്ച രാത്രിയില്‍ ന്യൂ ജഴ്‌സിയിലെ സ്‌റ്റേഡിയത്തില്‍, 32 വര്‍ഷത്തിനു ശേഷം ലോകകപ്പ് വേദിയിലെത്തിയ നോര്‍വേ സെനഗലിനെ 3-2ന് പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടില്‍ സ്ഥാനമുറപ്പിച്ചു. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ എർലിങ് ഹാളണ്ട് നേടിയ നിര്‍ണായകമായ ഇരട്ട ഗോളുകളുടെ ബലത്തിലാണ് നോര്‍വേയുടെ വിജയം. ആദ്യ പകുതി അവസാനിക്കാനിരിക്കെ അവര്‍ ലീഡ് നേടിയിരുന്നു. പരാജയപ്പെട്ട, ‘ടെറങ്ഗയുടെ സിംഹങ്ങള്‍’ (Lions of Teranga) എന്നറിയപ്പെടുന്ന സെനഗലിനാകട്ടെ, ക്വാളിഫൈ ചെയ്യാനുള്ള പ്രതീക്ഷയെങ്കിലും നിലനിര്‍ത്തണമെങ്കില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ഇറാഖിനോടു ജയിച്ചേ മതിയാകൂ.മെറ്റ്്‌ലൈഫ് സ്റ്റേഡിയത്തില്‍ (MetLife Stadium) നോര്‍വേയും സെനഗലും പോരിനിങ്ങിയപ്പോള്‍ അമേരിക്കയുടെ വടക്കുകിഴക്കന്‍ തീരത്തെങ്ങും പേരിനു പോലും ഒരു വെയില്‍ നാളം തെളിഞ്ഞിട്ടുണ്ടായിരുന്നില്ല. ഭാഗ്യവശാല്‍, നേരത്തേ നടന്ന ഫ്രാന്‍സ്-ഇറാഖ് മത്സരത്തിനു തടസം വരുത്തിയ ശേഷം കാലാവസ്ഥ മെച്ചപ്പെട്ടിരുന്നു.അവര്‍ നേരിട്ട പ്രധാന പ്രശ്‌നം പിച്ചിന്റെ മറുവശത്തായിരുന്നു. സാദിയോ മാനെ (Sadio Mané ), നിക്കോളാസ് ജാക്‌സണ്‍ (Nicolas Jackson) എന്നിവര്‍ ഏറെ സാധ്യതയുള്ള പൊസിഷനുകളിലാണ് കളിച്ചിരുന്നതെങ്കിലും അവരെക്കൊണ്ടു പ്രയോജനമുള്ളതായി തോന്നിയില്ല.


Source link

Back to top button