test del 2

യുഎസ്-ഇറാൻ യുദ്ധം പാകിസ്താന്‍റെ സാമ്പത്തിക പുരോഗതിയ്ക്ക് കടുത്ത പ്രഹരമായി – ഷഹബാസ് ഷെരീഫ്


ഇസ്ലാമാബാദ്: കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ പാകിസ്താൻ്റെ സാമ്പത്തിക പുരോഗതിയ്ക്ക് യുഎസ്-ഇറാൻ യുദ്ധം ഗുരുതരമായ തിരിച്ചടിയേൽപ്പിച്ചതായി പ്രധാനമന്ത്രി ഷഹ്‌ബാസ് ഷെരീഫ്. ഇരുപക്ഷങ്ങൾക്കിടയിലെ സംഘർഷം ലഘൂകരിക്കാനും പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനും തൻ്റെ സർക്കാർ തുടർന്നും ശ്രമിക്കുമെന്നും ഷഹ്‌ബാസ് ഷെരീഫ് പറഞ്ഞു.പാകിസ്താന്റെ എണ്ണ ഇറക്കുമതി ചെലവ് പ്രതിസന്ധിയ്ക്ക് മുമ്പ് 300 മില്യൺ ഡോളർ ആയിരുന്നതിൽ നിന്ന് 800 മില്യൺ ഡോളറായി ഉയർന്നു, ഇത് സമ്പദ്‌വ്യവസ്ഥയിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നു. മുൻ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച പെട്രോളിയം ഉപഭോഗത്തിൽ കുറവുണ്ടായതായും മന്ത്രിസഭായോഗത്തിൽ സംസാരിക്കവേ ഷഹ്‌ബാസ് ഷെരീഫ് പറഞ്ഞു. സ്ഥിതിഗതികൾ ഒരു ടാസ്ക് ഫോഴ്സ് നിരീക്ഷിച്ചുവരികയാണെന്ന് ഷഹ്‌ബാസ് ഷെരീഫ് പറഞ്ഞു. വെല്ലുവിളികളെ നേരിടാൻ കൂട്ടായ ശ്രമങ്ങൾ ആവശ്യമാണെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. പ്രാദേശിക സ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിന് പാകിസ്താൻ ആത്മാർത്ഥമായ ശ്രമങ്ങൾ നടത്തിയതായി യുഎസ്-ഇറാൻ ചർച്ചകളിലെ പുരോഗതിയെക്കുറിച്ചും മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്താന്റെ ശ്രമങ്ങളെക്കുറിച്ചും മന്ത്രിസഭയെ അറിയിച്ചുകൊണ്ട് ഷെഹ്‌ബാസ് ഷെരീഫ് വ്യക്തമാക്കി.ഏപ്രിൽ 11 ന് ഇസ്ലാമാബാദിൽ നടന്ന ഇറാനും യുഎസും തമ്മിലുള്ള ചർച്ചകൾ 21 മണിക്കൂർ നീണ്ടുനിന്നതും ഒരു പ്രധാന നയതന്ത്ര മുന്നേറ്റമായി അടയാളപ്പെടുത്തിയതായും ഷഹബാസ് ഷെരീഫ് പറഞ്ഞു. ചർച്ചകളുടെ വിജയത്തിനായി പാകിസ്താൻ ആത്മാർത്ഥവും ഏകോപിതവുമായ ശ്രമങ്ങൾ നടത്തിയെന്നും ഫീൽഡ് മാർഷൽ അസിം മുനീർ, ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരുടെ സംഭാവനകൾ എടുത്തുപറയുകയും ചെയ്തു.


Source link

Back to top button