NEWS

മാസ്ക്, കയ്യിൽ ബാഗ്; ലിഫ്റ്റ് ഉപയോഗിച്ചില്ല, ഫ്ലാറ്റിലെത്തിയവർ 30 മിനിറ്റിൽ തിരിച്ചിറങ്ങി, രക്തത്തിൽ കുളിച്ച് മൃതദേഹം


ന്യൂഡൽഹി∙ കോളജ് അധ്യാപികയെ താമസസ്ഥലത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. കൊലപാതകം നടന്ന ദിവസം ഫ്ലാറ്റിൽ രണ്ടുപേരെത്തിയിരുന്നെന്ന വിവരമാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. കുറ്റകൃത്യത്തിൽ ഇവർക്ക് പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നത്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ശിവാജി കോളജിലെ അസിസ്റ്റന്റ് പ്രഫസർ ഡെബോസ്‍മിത പോളാണ് ജൂൺ മൂന്നിന് കൊല്ലപ്പെട്ടത്. 2022 മുതൽ ഭർത്താവുമായി അകന്ന് കഴിയുന്ന ഡെബോസ്‍മിത സഹോദരിയുടെ ഫ്ലാറ്റിൽ ഒറ്റയ്ക്കാണു താമസിച്ചിരുന്നത്. 


Source link

Back to top button