LIFESTYLE NEW

ജനിച്ച് മൂന്നാം മാസം അമ്മ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ചു, ഇന്ന് കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലാ വകുപ്പ് മേധാവി


ആലുവ: ജനിച്ച് മൂന്നാം മാസം അമ്മ ഹോട്ടൽമുറിയിൽ ഉപേക്ഷിച്ച്, ശ്രീനാരായണഗിരിയുടെ മകളായി വളർന്ന എസ്. സിന്ധു അനിൽ കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാല ഭരതനാട്യം വിഭാഗം മേധാവി. അമ്മയും മുത്തശ്ശിയുമൊക്കെയായ എസ്. സിന്ധുവിന്റെ ജീവിതകഥ അദ്ഭുതപ്പെടുത്തുന്നതാണ്. 1968ൽ കോട്ടയത്തെ ഹോട്ടൽമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. തോട്ടുമുഖം ശ്രീനാരായണഗിരിയുടെ ഭാരവാഹിയായിരുന്ന ദേവകി ഗോപിദാസിന്റേതായിരുന്നു ഹോട്ടൽ. ദേവകി കുഞ്ഞിനെ ഗിരിയുടെ സ്ഥാപക പാർവതി അയ്യപ്പന് കൈമാറി. 28 വർഷം മുമ്പ് സിന്ധുവിന് സംസ്കൃത സർവകലാശാലയിൽ ജോലി ലഭിച്ചു. 21 വർഷമായി പെരുമ്പാവൂർ പുല്ലുവഴിയിൽ ‘സൗപർണിക’യിലാണ് താമസം. ഭർത്താവ് അനിൽകുമാറും നൃത്തമേഖലയിൽ സജീവമായിരുന്നു. ഏറെക്കാലം വിദേശത്ത് നൃത്താദ്ധ്യാപകനായിരുന്ന അദ്ദേഹം ദിവ്യ ഉണ്ണി, നവ്യനായർ ഉൾപ്പെടെയുള്ള ചലച്ചിത്ര താരങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. രണ്ടുവർഷം മുമ്പ് ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് അദ്ദേഹം മരിച്ചു.


Source link

Back to top button