test del 2

F-15 വീണതറിഞ്ഞ് ട്രംപ് അക്ഷമനായി,ആക്രോശിച്ചു, വാർറൂം മീറ്റിങ്ങുകളിൽനിന്ന് മാറ്റിനിർത്തി


വാഷിങ്ടൺ: ഏപ്രിൽ മൂന്നിന് ഇറാനിൽ യുഎസിന്റെ F-15 വിമാനം വെടിവെച്ചിട്ടതും രണ്ട് യുഎസ് സൈനികരെ കാണാതായതുമായി വിവരം അറിഞ്ഞതിന് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മണിക്കൂറുകളോളം സഹായികളോട് ദേഷ്യപ്പെട്ടതായി റിപ്പോർട്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ വാർ റൂം ബ്രീഫിങ്ങുകളിൽനിന്ന് ട്രംപിനെ മാറ്റിനിർത്തിയതായും വാൾ സ്ട്രീറ്റ് ജേണൽ (WSJ) റിപ്പോർട്ട് ചെയ്തു. എന്നാൽ, വൈറ്റ് ഹൗസ് ഈ റിപ്പോർട്ട് തള്ളി. ട്രംപ് നമ്മുടെ രാജ്യത്തിന് ആവശ്യമായ സ്ഥിരതയുള്ള നേതാവായി തുടരുന്നുവെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു.F-15 വിമാനം വെടിവെച്ചിട്ടതോടെ അപകടസാധ്യതയുള്ള രക്ഷാപ്രവർത്തനത്തിന് കാരണമായിത്തീർന്നിരുന്നു. വിമാനം താഴേക്ക് പതിക്കുന്നതിന് മുമ്പ് പുറത്തേക്ക് ചാടിയ ഒരു ജീവനക്കാരനെ യുഎസ് സേന വേഗത്തിൽ രക്ഷപ്പെടുത്തി. രണ്ടാമത്തെയാൾ, 24 മണിക്കൂറിലേറെ ഇറാനിൽ കുടുങ്ങിക്കിടന്നു. ഇറാനിയൻ സേന കണ്ടെത്തുകയും പിടികൂടുകയും ചെയ്യുന്നതിന് മുമ്പ് സൈനികനെ കണ്ടെത്താനും പുറത്തെത്തിക്കാനും തീവ്രവും ത്വരിതവുമായ നടപടികളാണ് യുഎസ് സേന നടപ്പാക്കിയത്.സംഘർഷം എങ്ങനെ വികസിക്കുന്നു എന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ ഭയം വർദ്ധിച്ചുവരികയായിരുന്നു എന്ന് റിപ്പോർട്ടിൽ പറയുന്നു. സാഹചര്യം കൂടുതൽ വഷളായപ്പോൾ, വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വെയ്ൽസ് എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ അടുത്ത 24 മണിക്കൂറിനുള്ളിൽ മിനിറ്റ്-ബൈ-മിനിറ്റ് അപ്‌ഡേറ്റുകൾക്കായി സിറ്റുവേഷൻ റൂമിലേക്ക് വിളിച്ചു. ട്രംപിനെ ഈ മീറ്റിങ്ങുകളിൽ ഉൾപ്പെടുത്തിയിരുന്നില്ല. പകരം ഫോൺ കോളുകൾ വഴി മാത്രം അദ്ദേഹത്തെ വിവരമറിയിച്ചു.ഏപ്രിൽ 4 ന് വൈകുന്നേരം, കാണാതായ സൈനികനെയും സുരക്ഷിതമായി രക്ഷപ്പെടുത്തി എന്ന് ട്രംപിനെ അറിയിച്ചു. ഈ പ്രവർത്തനം സെൻട്രൽ ഇൻ്റലിജൻസ് ഏജൻസിയുടെ (CIA) പിന്തുണയോടെയാണ് സാധ്യമായതെന്നും, ഏജൻസി പെൻ്റഗണിനെയും വൈറ്റ് ഹൗസിനെയും സൈനികൻ്റെ സ്ഥാനം അറിയിച്ചതായും ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.


Source link

Back to top button