test del 4 copy of del 3

കാണാതായ 2 പൊന്നോമനകളെ തേടി 3.5 കിലോമീറ്റർ നടന്ന് അമ്മപ്പട്ടി; ഒടുവിൽ, ഒരു കുഞ്ഞിനെ കണ്ടെത്തി…


പന്തീരാങ്കാവ് ∙ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെയും തേടി കിലോമീറ്ററുകൾ താണ്ടി അമ്മപ്പട്ടി. ഒടുവിൽ, ഒരു കുഞ്ഞിനെ കണ്ടെത്തി, തിരിച്ചെത്തിക്കാനുള്ള പെടാപ്പാട്. 3.5 കിലോമീറ്ററളോം കുട്ടിയെയും കടിച്ചെടുത്തു നടന്ന അമ്മപ്പട്ടിയുടെ സ്നേഹത്തിനു സാക്ഷികളായത് ഒട്ടേറെപ്പേർ. ‘മൂരിയാട് പുഴക്കരയുടെ തീരത്തുള്ള മരമില്ലിനു സമീപത്താണു നായയെയും 2 കുഞ്ഞുങ്ങളെയും കുറച്ചു ദിവസം മുൻപു കണ്ടത്. 2 ദിവസമായി കുഞ്ഞുങ്ങളെ കണ്ടില്ല. കുട്ടികളെ തേടി, അമ്മപ്പട്ടി നെട്ടോടമോടുന്നതു ശ്രദ്ധയിൽ പെട്ടിരുന്നു’ – മരം അനുബന്ധ വ്യവസായം നടത്തുന്ന വി.ടി.അബ്ദുൽനാസർ പറഞ്ഞു.ഫോട്ടോ എടുക്കാൻ ശ്രമിക്കുമ്പോൾ കുട്ടിയെ നിലത്തുവച്ചു മാറിക്കളയും. ഇതുവഴിയുള്ള യാത്രക്കാരെല്ലാം ഈ ദൃശ്യത്തിനു സാക്ഷികളാണ്. ബൈക്കിൽ ഞാൻ വിടാതെ പിന്തുടർന്നു. പുളിക്കൽതാഴം ഈർച്ചമില്ലിൽ കൂട്ടിയിട്ട തടികൾക്കു മീതെ കുഞ്ഞിനെവച്ച ശേഷമാണ് അമ്മപ്പട്ടി വിശ്രമിച്ചത്. മരത്തിന്റെ അട്ടിയിലേക്ക് ഊർന്നിറങ്ങിപ്പോയ കുട്ടിയെ അമ്മപ്പട്ടി ബുദ്ധിമുട്ടി, തിരിച്ചു കടിച്ചെടുത്തു. വീണ്ടും കടിച്ചു തൂക്കിയെടുത്തു റോഡ് മുറിച്ചു കടന്നു. മാങ്കാവ് പാതാറും ബൈപാസും ആഴ്ചവട്ടവും കാളൂർ റോഡും കടന്ന്, മൂരിയാട്ടെ പഴയ സ്ഥലത്തു കൊണ്ടുവച്ചു. 3.50 കിലോമീറ്റർ വരുമിത്. വാഹനത്തിരക്കുള്ള റോഡുകളാണിത്രയും ദൂരമുള്ളത് ’ – കെ.സി.ബാലൻ പറഞ്ഞു. മണിക്കൂറുകൾക്കു ശേഷം, കുട്ടിയെ അമ്മപ്പട്ടി ഇവിടെ നിന്നു കടിച്ചു കൊണ്ടു പോയി. കുട്ടിയെ സുരക്ഷിതമാക്കാനാകും വീണ്ടും സ്ഥലം മാറ്റിയതെന്ന് അബ്ദുൽ നാസർ പറഞ്ഞു.


Source link

Back to top button