LATEST

‘പൊലീസിൽ ഇരുന്നപ്പോഴും ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്’


തിരുവനന്തപുരം: പൊലീസിനെ ‘പോടാ പുല്ലേ പൊലീസേ’ എന്ന് മുദ്രവാക്യം വിളിച്ചതിനെത്തുടർന്നുള്ള വിമർശനത്തിൽ വിശദീകരണവുമായി മുൻ ഡിജിപിയും ബിജെപി നേതാവുമായ ആ ശ്രീലേഖ. സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വിമർശനം കടുത്തതോടെയാണ് വീണ്ടും വിശദീകരണവുമായി അവർ രംഗത്തെത്തിയത്. സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പലപ്പോഴും പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ടെന്നാണ് ശ്രീലേഖ ഫേസ്ബുക്കിൽ കുറിച്ചത്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്ത പല പൊലീസുകാരെയും സർവീസിൽ നിന്ന് സസ്പെൻഡുചെയ്തിട്ടുണ്ട്. ചിലരെ ഡിസ്മിസ് ചെയ്തിട്ടുണ്ട്. പല പൊലീസുകാരും അഴിമതിക്കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഒരു രാഷ്ട്രീയ, പൊലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ ഇങ്ങനെ തെറ്റുകൾ ചെയ്തുകൂട്ടുന്ന ഒരുത്തനെ പോടാ എന്നുവിളിച്ചതിൽ ഇവരൊക്കെ തെറ്റുകാണുന്നത് എന്നും ശ്രീലേഖ ചോദിക്കുന്നുണ്ട്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം


Source link

Back to top button