test del 2
മൊജ്താബയുടെ കാലിന് ഗുരുതരപരിക്ക്, മുഖത്തും ചുണ്ടിലും പൊള്ളൽ;ഇറാനിൽ തീരുമാനങ്ങളെടുക്കുന്നത് IRGC സംഘം

ടെഹ്റാൻ: ഇറാനിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോറി (ഐആർജിസി)ലെ ഒരുകൂട്ടം ഉന്നത കമാൻഡർമാർ ചേർന്നെന്ന് റിപ്പോർട്ട്. യുഎസ്-ഇസ്രയേൽ വ്യോമാക്രമണത്തിൽ പരിക്കേറ്റ, പുതിയ പരമോന്നത നേതാവ് ആയത്തൊള്ള മൊജ്താബ ഖമനേയി നേരിട്ടുള്ള നിയന്ത്രണങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നതിനാലും ആശയവിനിമയം കൈപ്പടയിലെഴുതിയ കത്തുകളിലൂടെ പരിമിതപ്പെടുത്തുകയും ചെയ്ത പശ്ചാത്തലത്തിലാണിത്. ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിട്ടുള്ളത്.യുദ്ധം ആരംഭിച്ച ഫെബ്രുവരി 28-ാം തീയതിയുണ്ടായ ആക്രണത്തിൽ മൊജ്താബയ്ക്ക് മുഖത്തിനും കാലിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതേത്തുടർന്ന് സംസാരിക്കാനും ചലിക്കാനും അദ്ദേഹം ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്നാണ് വിവരം. നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായ ഇദ്ദേഹത്തിന് ഇനിയും ചികിത്സ വേണ്ടിവന്നേക്കും. ഒരു കാലിന് ഇതിനകം മൂന്നു ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. വെപ്പുകാൽ വേണ്ടിവന്നേക്കുമെന്നാണ് വിവരം. മുഖത്തും ചുണ്ടിലും പൊള്ളലേറ്റതാണ് സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടാകാൻ കാരണം. അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരുമെന്നും സൂചനയുണ്ട്.ഉദ്യോഗസ്ഥരുമായി മൊജ്താബ പുലർത്തുന്നത് പരിമിതമായ ബന്ധമാണെന്നും പിതാവ് ആയത്തൊള്ള അലി ഖമനേയിയെ പോലെ കേന്ദ്രീകൃത അധികാരപ്രയോഗം അദ്ദേഹം നടത്തുന്നില്ലെന്നുമാണ് റിപ്പോർട്ടിൽ പറയുന്നത്. പകരം അധികാരം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐആർജിസി)യുടെ ഉന്നത കമാൻഡർമാരിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടിരിക്കുകയാണ്. ഇവർ ജനറലുമാരുടെ ഒരു ബോർഡ് എന്ന നിലയ്ക്ക് പ്രവർത്തിക്കുകയും സൈനികതന്ത്രങ്ങൾ ആവിഷ്കരിക്കുകയും ഭരണനിർവഹണം നടപ്പാക്കുകയും ചെയ്യുന്നുവെന്നാണ് വിവരം. ഹോർമുസ് കടലിടുക്ക് അടയ്ക്കൽ, യുഎസുമായുള്ള നയതന്ത്രചർച്ചകൾ തുടങ്ങിയ കാര്യങ്ങളിലും ഇവരാണ് തീരുമാനം കൈക്കൊള്ളുന്നത്.ജനറൽമാർ നിർണായക തീരുമാനം എടുക്കുമ്പോൾ, ഒരു ‘ബോർഡ് ഡയറക്ടർ’ എന്ന നിലയ്ക്കാണ് മൊജ്താബ പ്രവർത്തിക്കുകന്നതെന്ന് മുൻ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദിന്റെ ഉപദേശകരിലൊരാൾ പറഞ്ഞു. അതേസമയം, കാര്യങ്ങളുടെ പൂർണനിയന്ത്രണം മൊജ്താബയുടെ കൈവശമല്ലെന്നാണ് മറ്റുചിലർ പറയുന്നത്. പലപ്പോഴും അന്തിമതീരുമാനം കൈക്കൊണ്ടശേഷം അദ്ദേഹത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുകയാണെന്നാണ് ഇവരുടെ വാദം.
Source link


