test del 2
ഇറാന് വേണ്ടി ദശലക്ഷക്കണക്കിന് രൂപയുടെ ആയുധക്കടത്ത്, യുഎസിൽ ഇറാൻവംശജയ്ക്കെതിരെ കേസ്

ന്യൂഡൽഹി: യുഎസിൽ സ്ഥിരതാമസക്കാരിയും ഇറാൻ വംശജയുമായ യുവതിയെ ഇറാൻ സർക്കാരിനുവേണ്ടി ആയുധ ഇടപാടുകൾ നടത്തിയെന്ന കേസിൽ ശനിയാഴ്ച രാത്രി ലോസ് ആഞ്ചലിസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റ് ചെയ്തു. ഷെമിം മാഫി എന്ന യുവതിയാണ് അറസ്റ്റിലായത്. മാഫി നടത്തിയ ഇടപാടുകളിൽ സായുധ ഡ്രോണുകൾ, ബോംബ് ഫ്യൂസുകൾ, സുഡാനിലെ നിലവിലെ ആഭ്യന്തര യുദ്ധത്തിലേക്ക് അയച്ച ആയുധശേഖരം എന്നിവ ഉൾപ്പെടുന്നതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.ഷെമിം മാഫിക്കെതിരെ, നിയമപരമായ അനുമതിയില്ലാതെ ആയുധ ഇടപാടുകൾ നടത്തിയെന്ന കേസ് കാലിഫോർണിയയുടെ സെൻട്രൽ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസ് ചുമത്തി. 2025 വരെ, അറ്റ്ലസ് ഇന്റർനാഷണൽ ബിസിനസ് എന്ന പേരിൽ ഒമാനിൽ രജിസ്റ്റർ ചെയ്ത ഒരു വ്യാജകമ്പനി ഉപയോഗിച്ച് ഈ ഇടപാടുകൾ സുഗമമാക്കിയതായി ആരോപണമുണ്ട്.സുഡാനിലെ പ്രതിരോധ മന്ത്രാലയത്തിന് 55,000 ബോംബ് ഫ്യൂസുകൾ കൈമാറിയതും ഇറാനിയൻ സൈനികോപകരണമായ മൊഹാജെർ-6 സായുധ ഡ്രോണുകൾക്കായി 70 മില്യൺ ഡോളറിലധികം വിലമതിക്കുന്ന കരാർ ഉൾപ്പെടുന്നു. 2023 മുതൽ ആഭ്യന്തര യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുന്ന സുഡാനിലെ പ്രതിരോധ മന്ത്രാലയത്തിലേക്കാണ് ഇവ അയച്ചത്.ഇത്തരം ആയുധ ഇടപാടുകൾക്ക് മേൽനോട്ടം വഹിക്കാൻ ഷെമിം മാഫിക്ക് നിയമപരമായ അനുമതിയുണ്ടായിരുന്നില്ലെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. 2022 ഡിസംബർ മുതൽ 2025 ജൂൺ വരെ ഇറാനിയൻ രഹസ്യാന്വേഷണ, സുരക്ഷാ മന്ത്രാലയവുമായി ഷെമിം മാഫിക്ക് നേരിട്ടുള്ള ബന്ധമുണ്ടായിരുന്നതായി ഫോൺ രേഖകൾ വ്യക്തമാക്കുന്നതായി കോടതി രേഖകളിൽ പറയുന്നു.
Source link


