test del 2

‘ഭീകരവാദത്തിനെതിരെ പോരാടുന്നതിൽ ഇരട്ടത്താപ്പിന് സ്ഥാനമില്ല’; എസ്.സി.ഒ. യോഗത്തിൽ രാജ്‌നാഥ് സിങ്


ബിഷ്‌കെക്: ഭീകരവാദത്തെ നേരിടുന്നതിൽ ലോകരാഷ്ട്രങ്ങൾ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും ഭീകരർക്ക് അഭയം നൽകുന്നവർക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും അംഗരാജ്യങ്ങളോട് ആഹ്വാനം ചെയ്ത് ഇന്ത്യയുടെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. ചൊവ്വാഴ്ച കിർഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെക്കിൽ നടന്ന ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (SCO) യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനം രാജ്യങ്ങളുടെ പരമാധികാരത്തിന് ഭീഷണിയാണെന്നും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവർ നീതിപൂർവമായ ശിക്ഷയിൽനിന്ന് മുക്തരല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ലോകത്തിന്റെ സമാധാനത്തിനായി ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകണമെന്ന് അഭിപ്രായപ്പെട്ട സിങ്, പ്രാദേശിക സ്ഥിരത ഉറപ്പാക്കാൻ അംഗരാജ്യങ്ങൾക്കിടയിൽ പരസ്പര വിശ്വാസവും തുല്യതയും അത്യാവശ്യമാണെന്നും വ്യക്തമാക്കി. പാകിസ്താനെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട്, ‘ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തെ തന്നെ ആക്രമിക്കുന്ന, അതിർത്തി കടന്നുള്ള ‘സ്റ്റേറ്റ് സ്‌പോൺസേഡ്’ ഭീകരവാദത്തെ നാം കണ്ടില്ലെന്ന് നടിക്കരുത്. അത്തരം ഘടകങ്ങളെ സഹായിക്കുകയും അഭയം നൽകുകയും ചെയ്യുന്നവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കാൻ എസ്.സി.ഒ. മടിക്കരുത്.’ എസ്.സി.ഒ. പ്രതിരോധ മന്ത്രിമാരുടെ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിങ് പറഞ്ഞു.ഇന്ത്യയുടെ സൈനിക കരുത്തിനെക്കുറിച്ചും നിശ്ചയദാർഢ്യത്തെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ ശക്തമായ ദേശീയ ദൃഢനിശ്ചയത്തിന്റെ വ്യക്തമായ പ്രകടനമായി ‘ഓപ്പറേഷൻ സിന്ദൂർ’ സൈനിക പ്രതികരണത്തെ അദ്ദേഹം ചൂണ്ടിക്കാട്ടി. ആ സമയത്തെക്കുറിച്ച് ഓർമിപ്പിച്ചുകൊണ്ട്, ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രങ്ങൾ ഇനി അർഹമായ ശിക്ഷയിൽനിന്ന് മുക്തമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.


Source link

Back to top button