test del 2

അദൃശ്യം, കിറുകൃത്യം, വിലക്കുറവ്; ഇസ്രയേലിനെ വിറപ്പിച്ച് ഹിസ്ബുള്ളയുടെ പുതിയ ആയുധം


ലെബനൻ: ഏകദേശം രണ്ട് വർഷം മുമ്പ്, ലെബനനിലുടനീളം ഹിസ്ബുള്ളയെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ഏകോപിത ആക്രമണത്തിൽ ആയിരക്കണക്കിന് പേജറുകൾ സെക്കൻഡുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചു. ഈ സ്‌ഫോടനങ്ങളിൽ രണ്ട് കുട്ടികളടക്കം 32 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ലോകം ഇതുവരെ കാണാത്ത തരത്തിലുള്ള ഒരു ആക്രമണമായിരുന്നു അത്.ഇതിന് മറുപടിയായി, ഹിസ്ബുള്ള തങ്ങളുടേതായ ഒരു ആയുധം കണ്ടെത്തിയിരിക്കുന്നു, അത് നിശബ്ദമായി ഇസ്രായേൽ സൈനികരുടെ ജീവൻ അപഹരിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. കുറച്ച് കിലോഗ്രാം മാത്രം ഭാരമുള്ളതും എന്നാൽ അതീവ കൃത്യതയോടെ ആക്രമണം നടത്താൻ ശേഷിയുള്ളതുമായ ഫൈബർ ഒപ്റ്റിക് ക്വാഡ്കോപ്റ്റർ ഡ്രോണാണ് ഈ ആയുധം.ഇസ്രയേലിന്റെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ഹിസ്ബുള്ള ഉപയോഗിക്കുന്ന ഈ ഫൈബർ ഓപ്റ്റിക് ഡ്രോണുകളാണ് ഇപ്പോൾ താരം. ഇതിന്റെ വലിപ്പമല്ല, മറിച്ച് ഇത് നിയന്ത്രിക്കപ്പെടുന്ന രീതിയാണ് ഇതിനെ ഇത്ര അപകടകാരിയാക്കുന്നത്. വയർലെസ് സിഗ്നലുകളെ ആശ്രയിക്കുന്ന സാധാരണ ഡ്രോണുകളിൽ നിന്ന് വ്യത്യസ്തമായി, ഈ ഫൈബർ ഒപ്റ്റിക് ഡ്രോൺ ഒരു ഭൗതിക കേബിളിലൂടെയാണ് അതിന്റെ ഓപ്പറേറ്ററുമായി ബന്ധിപ്പിച്ചിരിക്കുന്നത്.ഈ ഒരു വ്യത്യാസമാണ് എല്ലാത്തിനെയും മാറ്റിമറിക്കുന്നത്. റേഡിയോ തരംഗങ്ങൾക്ക് പകരം നേർത്ത കേബിൾ വഴി നിയന്ത്രിക്കപ്പെടുന്നതിനാൽ, ഇത്തരം ഡ്രോണുകളെ ജാം ചെയ്യാനോ അവ എവിടെ നിന്നാണ് വിക്ഷേപിച്ചതെന്ന് കണ്ടെത്താനോ ഇസ്രയേൽ സൈന്യത്തിന് സാധിക്കുന്നില്ല.


Source link

Back to top button