test del 4 copy of del 3

‘16 പേരെ നഷ്ടപ്പെട്ട എനിക്ക് സൈബറാക്രമണം വിഷയമല്ല; മന്ത്രി കടമ ചെയ്തില്ല, മറ്റൊരു വീട് വേണ്ട’


കൽപറ്റ∙ ‘‘മറ്റൊരു വീട് വേണ്ട, എനിക്ക് ജനങ്ങളുടെ കൈയിൽനിന്ന് പിരിച്ച് സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിലെ വീട് മതി’’ – മുണ്ടക്കൈ–ചൂരൽമല മാതൃകാ ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ട കെ.ടി നൗഫല്‍ പറയുന്നു. ടൗൺഷിപ്പിൽ ലഭിച്ച വീടിനു വിള്ളലുണ്ടെന്നു പരാതിപ്പെട്ടതിനു പിന്നാലെ അതിരൂക്ഷമായ സൈബറാക്രമണമാണ് വീട്ടുടമ കൂടിയായ മുണ്ടക്കൈ സ്വദേശി കെ.ടി നൗഫല്‍ നേരിടുന്നത്. റവന്യൂ മന്ത്രി കെ.രാജൻ നേരിട്ടെത്തി വിള്ളൽ ഉരച്ചുനോക്കി വിള്ളലല്ലെന്നും മാർക്കിങ്ങാണെന്നും പറഞ്ഞിരുന്നു. തുടരുന്ന സൈബറാക്രമണത്തിനിടയിലും വിള്ളലുണ്ടെന്ന പരാതിയിൽ ഉറച്ചുനിൽക്കുകയാണ് കെ.ടി നൗഫൽ. മറ്റൊരു വീട് വേണ്ടെന്നും ടൗൺഷിപ്പിലെ വീട് മതിയെന്നും നൗഫൽ മനോരമ ഓൺലൈനോട് പറഞ്ഞു.സർക്കാരിനു കാണിച്ചുകൊടുക്കുകയാണ് ചെയ്തത്. അവർ ജനങ്ങളുടെ പണം പിരിച്ച് നിർമിച്ച വീടിനു പ്രശ്നങ്ങളുണ്ട് എന്നതാണ് പറയാൻ ഉദ്ദേശിച്ചത്. സർക്കാരിന്റെ ഭാഗമാണ് മന്ത്രി കെ.രാജന്‍. അദ്ദേഹം വന്നത് വീട്ടുടമയായ ഞാൻ അറിഞ്ഞില്ല. മറ്റ് വഴിയിലൂടെ അറിഞ്ഞാണ് മന്ത്രി എത്തിയപ്പോൾ വീട്ടിലെത്തിയത്. അകത്തേക്കു കയറാൻ പോലും കഴിഞ്ഞില്ല. മന്ത്രി എന്നെ കാണാനോ കേൾക്കാനോ ശ്രമിച്ചില്ല. മാർക്കിങ് മായിച്ചാണ് വിള്ളലില്ല എന്നു പറഞ്ഞ് തിരികെ പോയത്. മന്ത്രി കടമ ചെയ്തില്ല. മന്ത്രിയോടു പോയി പരാതി പറയില്ല. എന്റെ പരാതി ഇവിടെയുണ്ട്. മന്ത്രിയാണു വന്ന് എന്നെ കണ്ട് പരാതി പരിഹരിക്കേണ്ടത്. ‍ഞാൻ അല്ല. മന്ത്രിയോ സർക്കാരിന്റെ ഭാഗത്തുനിന്ന് മറ്റാരും തന്നെ വിളിക്കുകയോ എന്റെ പരാതി കേൾക്കുകയോ ചെയ്തില്ല. ഊരാളുങ്കൽ സർക്കാരല്ല, ഒരു നിർമാണ കമ്പനി മാത്രമാണ്. പിഴവുണ്ടെങ്കിൽ അത് പരിഹരിക്കാൻ സർക്കാരും ഊരാളുങ്കലും ബാധ്യസ്ഥരാണ്. ടൗൺഷിപ്പ് സംഘടനയുടേതല്ല, പാർട്ടിയുടേതും അല്ല, സർക്കാരിന്റേതാണ്’’ – നൗഫൽ വ്യക്തമാക്കി.‘‘അതിഭീകരമായ സൈബറാക്രമണം നേരിടുന്നുണ്ട്. എന്നാൽ എനിക്ക് സൈബറാക്രമണം വിഷയമല്ല. എന്തും പറഞ്ഞോട്ടെ, അതു നേരിടാനുള്ള ചങ്കൂറ്റമുണ്ട്. സത്യം തുറന്നു പറയാന്‍ ആരെയും പേടിക്കേണ്ടതില്ല. ഇത് ജനാധിപത്യരാജ്യമാണ്. കേരളം സ്വന്തം രാജ്യമല്ല. ദുരന്തത്തിൽ 16 പേരെ നഷ്ടമായതാണ് എനിക്ക്. അത് ഞാൻ അതിജീവിച്ചു. ആ ദുഃഖത്തിൽ ഇപ്പോൾ എനിക്ക് നേരെ ഉയരുന്ന സൈബറാക്രമണം വിഷയമല്ല. എന്നാൽ കുടുംബത്തെ വരെ ആക്രമിക്കുന്ന രീതിയിലേക്കു കാര്യങ്ങൾ നീങ്ങുന്നുണ്ട്. ഇതിനെതിരെ പരാതി നൽകും. സൈബറാക്രമണത്തിൽ പരാതിപ്പെടുന്നത് ഫെയ്സ് വൺ കൂട്ടായ്മയിലെ (മുണ്ടക്കൈ–ചൂരൽമല ദുരന്തത്തിലെ ഫെയ്സ് വൺ) അംഗങ്ങളുമായി ആലോചിച്ച് ചെയ്യും.


Source link

Back to top button