test del 2
വെള്ളിയാഴ്ചയോടെ ‘ശുഭവാർത്ത’ ഉണ്ടായേക്കുമെന്ന് ട്രംപ്; ‘വീണ്ടും കള്ളം പറയുന്നു’ എന്ന് ഇറാൻ

വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന ചർച്ചകളിൽ വൈകാതെ പുരോഗതിയുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാനുമായുള്ള രണ്ടാം ഘട്ട സമാധാന ചർച്ചകളെക്കുറിച്ചുള്ള ‘ശുഭവാർത്ത’ വെള്ളിയാഴ്ചയോടെ ലഭിച്ചേക്കാം എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാൽ ഇത്തരമൊരു ചർച്ചയെക്കുറിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും ട്രംപ് കള്ളം പറയുകയാണെന്നും ഇറാൻ പ്രതികരിച്ചു.പാകിസ്താൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനപ്രകാരം ഇറാനെതിരായ സൈനിക നടപടികൾ താൽക്കാലികമായി നിർത്തിവെച്ച ട്രംപ്, വെടിനിർത്തൽ കരാർ നീട്ടി നൽകിയിട്ടുണ്ട്. പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങളിൽ പാകിസ്താന്റെ മധ്യസ്ഥത നിർണ്ണായകമായ പങ്കാണ് വഹിക്കുന്നത്.അടുത്ത ’36 മുതൽ 72′ മണിക്കൂറിനുള്ളിൽ സമാധാന ചർച്ചകൾ പുനരാരംഭിച്ചേക്കുമെന്ന് ഇസ്ലാമാബാദിലെ വൃത്തങ്ങളെ ഉദ്ധരിച്ച് ന്യൂയോർക്ക് പോസ്റ്റ് ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. വിഷയത്തിൽ ഒരു വഴിത്തിരിവുണ്ടാകാൻ സാധ്യതയുണ്ടോ എന്ന പത്രത്തിന്റെ ചോദ്യത്തിന്, ‘അതിന് സാധ്യതയുണ്ട്! പ്രസിഡന്റ് ഡിജെടി’ എന്ന് ട്രംപ് ഒരു ടെക്സ്റ്റ് മെസേജിലൂടെ മറുപടി നൽകിയതായാണ് വിവരം.അതേസമയം, വെള്ളിയാഴ്ച ചർച്ചകൾ നടക്കുമെന്ന് ട്രംപ് നേരിട്ട് അവകാശപ്പെട്ടില്ലെങ്കിലും, ഇറാനിലെ അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ന്യൂസ് ഇത് നിഷേധിക്കുകയും ട്രംപ് കള്ളം പറയുകയാണെന്ന് ആരോപിക്കുകയും ചെയ്തു. ‘ട്രംപ് വീണ്ടും കള്ളം പറഞ്ഞു. വെള്ളിയാഴ്ച ചർച്ചകൾ നടത്താൻ ഇറാൻ നിലവിൽ തീരുമാനമൊന്നും എടുത്തിട്ടില്ല.’ അവർ എക്സിൽ കുറിച്ചു.
Source link


