test del 5 copy of del 3
പരീക്ഷയിൽ തോറ്റിട്ടും തളർന്നില്ല, ശമ്പളം 1.7 കോടി! മൈക്രോസോഫ്റ്റ് കൈവിട്ട യുവാവിനെ രക്ഷിച്ചത് ഗൂഗിളും മെറ്റയും

ഐഐടി പ്രവേശനം സ്വപ്നം കണ്ട് പരാജയപ്പെട്ട ഒരു യുവാവ്, ഇന്ന് ലണ്ടനിൽ മെറ്റയുടെ സീനിയർ എൻജിനീയറായി 1.7 കോടി രൂപയുടെ പാക്കേജിൽ ജോലി ചെയ്യുന്നു. നിശ്ചയദാർഢ്യമുണ്ടെങ്കിൽ പരാജയങ്ങൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണെന്ന് തെളിയിക്കുകയാണ് അമിത് ദത്ത. ഇന്ത്യയിലെ ലക്ഷക്കണക്കിന് വിദ്യാർഥികളെപ്പോലെ അമിത് ദത്തയും ഒരു സ്വപ്നം കണ്ടിരുന്നു – ഐഐടി. രാജ്യത്തെ ഏറ്റവും മികച്ച സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുക എന്നത് ഒരു പദവിയായിട്ടാണ് ഇന്നും സമൂഹം കാണുന്നത്. എന്നാൽ 2018ൽ ഫലം വന്നപ്പോൾ അമിത്തിന് ആ പട്ടികയിൽ ഇടംപിടിക്കാനായില്ല. സഹപാഠികൾ ഐഐടി ക്യാംപസുകളിലെ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുമ്പോൾ ഒരു സാധാരണ കോളജിലെ ക്ലാസ് മുറിയിൽ നിരാശയോടെ ഇരിക്കാനായിരുന്നു അമിത്തിന്റെ വിധി.പരാജയത്തിൽ നിന്ന് തുടങ്ങിയ മാറ്റം ഐഐടി പ്രവേശനം ലഭിക്കാത്തത് അമിത്തിന് വലിയൊരു ആഘാതമായിരുന്നു. ‘മറ്റുള്ളവർ ഐഐടി സ്വീകാര്യത ആഘോഷിക്കുമ്പോൾ, ഞാൻ ആരും അറിയാത്ത ഒരു കോളജ് ക്യാംപസിലായിരുന്നു. പക്ഷേ അവിടെ വച്ച് ഞാൻ ഒരു തീരുമാനമെടുത്തു. കിട്ടാത്ത കോളജിനെ ഓർത്ത് വിലപിക്കുന്നത് നിർത്തി, ഒരു കോളജിനും അവകാശപ്പെടാൻ കഴിയാത്ത വിധം കഴിവുള്ള ഒരു എൻജിനീയറായി ഞാൻ മാറും,’ – അമിത് തന്റെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. കോളജിന്റെ ബ്രാൻഡ് നെയിമിനേക്കാൾ സ്വന്തം നൈപുണ്യത്തിന് മുൻഗണന നൽകാൻ അദ്ദേഹം തീരുമാനിച്ചു. പുസ്തകങ്ങളിലെ അറിവിനേക്കാൾ പ്രായോഗികമായ സാങ്കേതിക വിദ്യകളിൽ അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചു.മെറ്റയും 1.7 കോടിയുടെ സ്വപ്നനേട്ടവും ഗൂഗിളിലെ മികച്ച പ്രവർത്തനത്തിനിടയിലാണ് മെറ്റയിൽ നിന്നുള്ള അവസരം അമിത്തിനെ തേടിയെത്തുന്നത്. ലണ്ടൻ ഓഫിസിലേക്കുള്ള ആ തസ്തികയിലേക്ക് ആറ് റൗണ്ട് നീണ്ട കഠിനമായ ഇന്റർവ്യൂകളാണ് നടന്നത്. എല്ലാ കടമ്പകളും കടന്ന് 1.7 കോടി രൂപയുടെ ഓഫർ ലെറ്റർ കൈപ്പറ്റുമ്പോൾ അത് കേവലം ഒരു ജോലിക്കപ്പുറം തന്റെ കഠിനാധ്വാനത്തിനുള്ള അംഗീകാരമായിരുന്നു. ഒരു ടയർ-2 കോളജിൽ നിന്ന് ആഗോള ടെക് ഭീമന്റെ ലണ്ടൻ ഓഫിസിലേക്കുള്ള അമിത്തിന്റെ യാത്ര ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലാണ്. എൻട്രൻസ് പരീക്ഷകളുടെ സമ്മർദത്തിൽ കഴിയുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയൊരു പ്രതീക്ഷയാണ് ഈ യുവാവ്.
Source link


